Letters
ശ്രീലങ്ക ദൂരെയല്ല!നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിൽ നടക്കുന്ന കോലാഹലങ്ങൾ ജനാധിപത്യത്തെ ആദരിക്കുന്ന ആർക്കും വേദനയും നിരാശയും ഉണ്ടാക്കുന്നവയാണ്.
Saturday, April 23, 2022 1:42 AM IST
നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിൽ നടക്കുന്ന കോലാഹലങ്ങൾ ജനാധിപത്യത്തെ ആദരിക്കുന്ന ആർക്കും വേദനയും നിരാശയും ഉണ്ടാക്കുന്നവയാണ്. അധികാരം കയ്യാളുന്നവരുടെ കെടുകാര്യസ്ഥതയും ധിക്കാരവും സഹിക്കാൻ വയ്യാതായപ്പോൾ ജനം തെരുവിലിങ്ങി. ഭരണക്കാർ നടുങ്ങി. ശ്രീലങ്ക കുലുങ്ങി. സിംഹാസനങ്ങളും അധികാരക്കസേരകളും ഇളകിത്തെറിച്ചു. ഇതൊരു പാഠമാണ്.

അധികാരത്തിന്‍റെ അഹന്തയാൽ ഉന്മത്തരായ ഭരണാധികാരികൾ ജനത്തിന് ദ്രോഹമാകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യരുത്. ഗൂഢലക്ഷ്യങ്ങൾ മറച്ചുവച്ചിട്ട് വികസനമെന്ന പേരുപറഞ്ഞ് അടുക്കളയിൽ കയറി കുറ്റിയടിക്കാനും അരങ്ങിൽ വീന്പടിക്കാനും ഒരുന്പെടരുത്. തൊട്ടതിനെല്ലാം വിലയും നികുതിയും കൂട്ടി ജനജീവിതം ദുഃസഹമാക്കാനും, ചെയ്യേണ്ടത് ചെയ്യാതെയും ചെയ്യരുതാത്തതു ചെയ്തും അഴിമതിയും സ്വജനപക്ഷപാതവും ധൂർത്തും ലാഭക്കൊതിയും മാത്രം ലാക്കാക്കി ജനങ്ങളെ ദ്രോഹിക്കാനും ശ്രമിച്ചാൽ, ഓർക്കുക, ശ്രീലങ്ക ഒത്തിരി ദൂരെയല്ല...!
കൊഴുവനാൽ ജോസ് , മൂവാറ്റുപുഴ