Letters
ജോലിക്ക് കൂലി നിഷേധിക്കപ്പെടുന്നവർ
Thursday, April 28, 2022 11:57 PM IST
കെഎസ്ആർടിസി ജീവനക്കാർക്ക് ശന്പളം കൊടുക്കേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞതിനെ ധനമന്ത്രി ശരിവച്ചിരിക്കുകയാണ്. ഈ സ്ഥാപനത്തിന്‍റെ ഉടമ സർക്കാരല്ലേ? കൂലിക്ക് ആളെ വിളിച്ചിട്ട് ജോലി കഴിഞ്ഞാൽ കൂലി കൊടുക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് ഉടമ പറയുന്നത് എന്തു ന്യായമാണ്? കെഎസ്ആർടിസിയിൽ സർക്കാർ എന്ന ഉടമസ്ഥന്‍റെ നയങ്ങളും താത്പര്യങ്ങളും നടപ്പിലാക്കുന്നു.

സർക്കാരിന്‍റെ ഇമേജ് നിലനിർത്താനുള്ള ഷെഡ്യൂളുകൾ അവരുടെ നിർദേശപ്രകാരം തുടങ്ങുന്നു. ഇങ്ങനെ തുടങ്ങുന്ന ഉൾപ്രദേശങ്ങളിലെ സർവീസുകൾ മിക്കതും നഷ്ടത്തിലാണ്. യാത്രാനിരക്കുകൾ നിശ്ചയിക്കുന്നതിനുള്ള അധികാരം സർക്കാരിനാണ്. വിവിധതരം സൗജന്യയാത്രാ പാസുകൾ നിശ്ചയിക്കുന്നതും പ്രഖ്യാപിക്കുന്നതും സർക്കാരാണ്. ഈ സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടറെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും നിയമിപ്പിക്കുന്നത് സർക്കാരാണ്.

ഈ സ്ഥാപനത്തിൽ കൂലിക്കു വരുന്ന ജീവനക്കാർക്ക് എന്തെങ്കിലും തീരുമാനം സ്വയമെടുത്ത് നടപ്പിലാക്കാൻ അവകാശമുണ്ടോ? അവർക്കു നിശ്ചയിച്ചു കൊടുക്കുന്ന ജോലി, നിശ്ചയിച്ചു നൽകിയ സമയത്ത് നിർവഹിച്ചിട്ട് ജീവനക്കാർ പോകുന്നു. അതിൽ വീഴ്ച വന്നാൽ ജീവനക്കാരുടെ മേൽനടപടിയുണ്ടാകുന്നു. എന്നിട്ട് പറയുന്നു നിശ്ചയിക്കപ്പെട്ട കൂലി തരാൻ ഞങ്ങൾക്ക് ബാധ്യതയില്ലെന്ന്. സർക്കാർ ഉണ്ടാക്കിവച്ചിരിക്കുന്ന സംവിധാനമാണ് ഈ സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റ്. മാനേജ്മെന്‍റ് പൂർണമായും സർക്കാരിന്‍റെ നിയന്ത്രണത്തിലുമാണ്.

കാലാകാലങ്ങളിൽ നിലനിന്നിരുന്ന സർക്കാരുകളെടുത്ത തീരുമാനങ്ങളാണ് പ്രധാനമായും കെഎസ്ആർടിസിയെ ഈ ഗതികേടിൽ കൊണ്ടെത്തിച്ചിരിക്കുന്നത്. വൈദ്യുതി, കുടിവെള്ളം, ആശുപത്രി, വിദ്യാഭ്യാസം എന്നിവ പോലെ കെഎസ്ആർടിസിയെയും ഒരു അവശ്യസർവീസായി കാണേണ്ടിയിരിക്കുന്നു. ലാഭനഷ്ടം നോക്കി നടത്തേണ്ട ഒരു സ്ഥാപനമല്ല കെഎസ്ആർടിസി.

എം. ജോണ്‍സണ്‍ റോച്ച്, ചൊവ്വര