Letters
തത്‌സ്ഥിതി തുടരുന്നതാണു നല്ലത്‌
Wednesday, May 4, 2022 11:12 PM IST
ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്പോൾ എഇഒയും ഡിഇഒയും ഇല്ലാതാകും എന്ന പത്രറിപ്പോർട്ടാണ് ഈ കുറിപ്പിനാധാരം. ഉദ്യോഗപേരുകളും ഓഫീസ് പേരുകളും മാറ്റിയതുകൊണ്ട് വിദ്യാഭ്യാസ നിലവാരവും പഠന നിലവാരവും ഉയരുകയില്ല. ഭരണരംഗത്ത് വിവിധതരം നൂലാമാലകളും കാലതാമസവും കൈക്കൂലിയും അഴിമതിയും വർധിക്കുന്നതല്ലാതെ കാര്യമായ പുരോഗതി ഒന്നുംതന്നെ അതുകൊണ്ട് പ്രതീക്ഷിക്കേണ്ടതില്ല.

പതിനായിരക്കണക്കിന് ഫയലുകളാണ് സർക്കാർ ഓഫീസുകളിലും സെക്രട്ടേറിയറ്റിലും തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. ഇതിനെന്തെങ്കിലും പരിഹാര മാർഗങ്ങളാണ് കമ്മീഷൻ കണ്ടെത്തേണ്ടത്. കുറെ തസ്തികകൾ സൃഷ്ടിച്ച് സർക്കാരിന് പണച്ചെലവ് ഉണ്ടാക്കാമെന്നല്ലാതെ ഈ പേരുമാറ്റംകൊണ്ട് പ്രയോജനമില്ല.

സ്കൂൾ, പ്ലസ്ടു തലങ്ങൾ ഒന്നാക്കുന്നതുകൊണ്ട് വിദ്യാഭ്യാസ രംഗം ഒട്ടാകെ തകരാറിലാകും. ഭരണ വികേന്ദ്രീകരണം കാര്യക്ഷത വർധിപ്പിക്കുകയും കാലതാമസം ഒഴിവക്കുകയും ചെയ്യും. ഖാദർ കമ്മീഷന്‍റെ ഹൈസ്കൂൾ, പ്ലസ്ടു ഒന്നാക്കുകയെന്ന സംവിധാനം വിദ്യാഭ്യാസ രംഗം കൂടുതൽ കുത്തഴിക്കുകയേയുള്ളൂ. ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങൾ മുളയിലെ നുള്ളിക്കളയണം. വിദ്യാഭ്യാസ നിലവാരവും പഠന നിലവാരവും ഉയർത്തുവാനുള്ള നിർദേശങ്ങളാണ് കമ്മീഷനിൽനിന്നു സാധാരണ ജനം പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ ഭരണ സംവിധാനം തുടർന്നുപോകുന്നതാണ് കൂടുതൽ ഫ‍ലപ്രദമാകുന്നത്.

ഭരണസംവിധാനത്തിലെ കാലതാമസത്തിന്‍റെ ഒരു ഉദാഹരണം: തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലെ ഓഡിറ്റ് വിഭാഗത്തിന്‍റെ ശന്പള നിർണയത്തിന്‍റെ ഒരു തടസവാദം അകാരണമായി ഉന്നയിച്ചതിന്‍റെ പേരിൽ ഒരു അധ്യാപിക ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തപ്പോൾ, ഇതിനെതിരേ സർക്കാരിനു നൽകിയ റിവിഷൻ പെറ്റീഷൻ മൂന്നുമാസത്തിനുള്ളിൽ തീർപ്പാക്കാൻ കോടതി നിർദേശിച്ചു. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത് നാലു വർഷം കഴിഞ്ഞാണ്. അനുകൂല ഉത്തരവാണ് ലഭിച്ചത്. ആയത് സ്വാഗതാർഹമാണ്. അധ്യാപികയ്ക്ക് 2016ൽ റിട്ടയർ ചെയ്തിട്ടും മിനിമം ശന്പളത്തിന്‍റെ പെൻഷൻ ആനുകൂല്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴും പ്രശ്നം സെറ്റിൽ ചെയ്തിട്ടില്ല. ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന് മുൻപ് ഒരു പുനഃപരിശോധന അനിവാര്യമാണ്.

കെ. ഉണ്ണികൃഷ്ണൻ, കിഴക്കേടത്ത്, തൃശൂർ.