Letters
വന്യജീവികളിൽനിന്നു ജനങ്ങളെ രക്ഷിക്കണം
Monday, May 9, 2022 11:25 PM IST
കഴിഞ്ഞ 11 വർഷത്തിനിടയിൽ 1,299 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്.
ഞെട്ടിക്കുന്ന ഈ കണക്ക് അറിയാവുന്നവർ പോലും കണ്ണുമടച്ച് ഉറക്കം നടിച്ചിരിക്കുന്നത് കാട്ടൂ മൃഗങ്ങളെപ്പോലെ മനഃസാക്ഷി ഇല്ലാത്തതു കൊണ്ടായിരിക്കും.

മനുഷ്യ ജീവന് വിലകൽപ്പിക്കാതെ യുള്ള ഈ ഭരണം ജനാധിപത്യ ഭരണസംവിധാനത്തിന് അപമാനമാണ്. കേരളം കേന്ദ്രത്തിന് കത്തയച്ചു പോലും. ഒരു ആത്മാർത്ഥതയും ഇല്ലാത്ത ഒരു നടപടി. വന്യജീവികളിൽനിന്ന്, പ്രത്യേകിച്ച് പന്നികളിൽനിന്ന് ഇവിടുത്തെ ആളുകളെ രക്ഷിക്കാൻ സർക്കാരിന് ഒരു ഉത്തരവാദിത്വവും ഇല്ലേ.

കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആത്മാർത്ഥമായ സമീപനം സർക്കാരിൽനിന്ന് ഉണ്ടാകുന്നതിന് രാഷ്‌ട്രീയ പാർട്ടികളും സാമാജികരും ശക്തമായ നിലപാട് എടുത്തേ മതിയാകൂ.

ജോസ് ദേവസ്യ, ഭരണങ്ങാനം