Letters
നീതിനടത്തിപ്പ് ഇങ്ങനെ മതിയോ?
Saturday, March 4, 2023 10:49 PM IST
പത്തനംതിട്ട റിംഗ്റോഡ് വികസനത്തിനായി 2008ൽ ഏറ്റെടുത്ത ഒരു വ്യക്തിയുടെ മൂന്നു സെന്‍റ് സ്ഥലത്തിനു നഷ്ടപരിഹാരമായി കൊടുക്കേണ്ടിയിരുന്ന മുപ്പത്തെട്ടു ലക്ഷം രൂപയിൽ ഏഴു ലക്ഷം രൂപ മാത്രമാണ് ഇത്രയും വർഷങ്ങൾക്കിടയിൽ നൽകിയത്. ബാക്കി മുപ്പത്തൊന്നു ലക്ഷം രൂപയ്ക്കായി കോടതിവിധി പ്രകാരം ജപ്തി ഉണ്ടായേക്കുമെന്നു ഭയന്ന് കളക്ടറുടേതുൾപ്പെടെ ബോർഡ് വച്ച അഞ്ചു വാഹനങ്ങൾ കാണാമറയത്തേക്കു മാറ്റിയെന്ന വാർത്ത കണ്ടു. ഇത് മിടുക്കായോ തമാശയായോ കാണാനാകുമോ? വെടിയുണ്ട വിഴുങ്ങി തെളിവ് ഇല്ലാതാക്കിയെന്നു പറയപ്പെടുന്ന ഉണ്ടവിഴുങ്ങി വക്കീലിന്‍റെ കൗശലത്തെ അഭിനന്ദിക്കുന്ന ചിലർ പഴയകാലത്തുണ്ടായിരുന്നു. പക്ഷേ ഇന്നത്തെ സമൂഹത്തിന്‍റെ ധാർമിക നീതിബോധം ആ വിധമല്ലല്ലോ.

ഇത്തരം ചെയ്തികൾ മൂലം നീതിനടത്തിപ്പ് പ്രഹസനമാകില്ലേ? പണം കിട്ടേണ്ട ആൾ വ്യവഹാരവുമായി ഇനിയും പലയിടങ്ങളിലും കയറിയിറങ്ങണമെന്നാണോ ഉന്നതതലങ്ങളിലുള്ളവർ ഉദ്ദേശിക്കുന്നത്? ന്യായമായ തുക നഷ്ടപരിഹാരം നൽകി കേസ് രമ്യമായി തീർക്കാൻ അധികാരികൾ ശ്രമിക്കുകയാണു വേണ്ടത്.

സി.സി. മത്തായി, ചങ്ങനാശേരി