Letters
റബർ കർഷകരെ ഇടനിലക്കാർ വഞ്ചിക്കുന്നു
Wednesday, March 8, 2023 10:28 PM IST
3035 വര്‍ഷക്കാലം റബറിനെ പരിപാലിച്ചു വളർത്തിക്കൊണ്ടുവന്ന കർഷകർക്ക് അധ്വാനിച്ചതിന്‍റെ ഫലംപോലും ലഭിക്കാത്ത സ്ഥിതിയാണ് ഇന്നു കേരളത്തിലുള്ളത്. മാർക്കറ്റിൽ റബർത്തടിക്കു വിലയുണ്ടെങ്കിലും ഇടനിലക്കാരും കച്ചവടക്കാരും തൊഴിലാളികളും നോക്കുകൂലിക്കാരും എടുത്തതിനുശേഷം മിച്ചം വരുന്ന തുകയാണു കര്‍ഷകരുടെ കൈയിലേക്കു വരുന്നത്. തടിവ്യാപാരത്തിന്‍റെ പ്രധാന കേന്ദ്രമായ പെരുമ്പാവൂരില്‍ ഒരു ടണ്‍ റബര്‍ത്തടിക്ക് 80008500 രൂപ വരെ ലഭിക്കുമ്പോള്‍ റബര്‍ത്തടി വില്‍ക്കുന്ന കര്‍ഷകര്‍ക്കു ലഭിക്കുന്നതു 38004000 രൂപയാണെന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നു കേരളം നേരിടുന്നത്.

റബര്‍ത്തടിക്കു മാര്‍ക്കറ്റില്‍ വില ഉയര്‍ന്നുനില്‍ക്കുമ്പോള്‍തന്നെ വെട്ടുകൂലി, ലോറിക്കൂലി, നോക്കുകൂലി, ഇടനിലക്കാരുടെ കമ്മീഷന്‍ ഉള്‍പ്പെടെ മുന്നില്‍ക്കണ്ടാണ് വ്യാപാരികള്‍ റബര്‍ത്തടിക്കു വില പറയുന്നത്. റബര്‍ത്തടി വെട്ടി ലോറിയിലാക്കുന്നതുവരെ യന്ത്രവത്കരണം ഉണ്ടായിട്ടും ചില മേഖലകളില്‍ തൊഴിലാളിയൂണിയനുകള്‍ നോക്കുകൂലി വാങ്ങുന്നതും ഇടനിലക്കാരുടെ അമിത ഇടപെടലും തിരിച്ചടിയാകുന്നതു കര്‍ഷകര്‍ക്കാണ്. പാലും ഷീറ്റും ഓട്ടുപാലും റബര്‍ത്തടിയും കൊടുത്തു കര്‍ഷകര്‍ക്കു മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതിനാൽ റബര്‍ത്തടി വെട്ടി തീയിലിടുന്നതിനെക്കുറിച്ചും ആലോചിക്കേണ്ടിവരും. തടിവെട്ടുകൂലി കാലബന്ധിതമല്ലാതെ തൊഴിലാളി നേതാക്കളുടെ താത്പര്യപ്രകാരം വര്‍ധിപ്പിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണ്. റബര്‍കര്‍ഷകരുടെ താത്പര്യംകൂടി കണക്കിലെടുത്ത് അവരെക്കൂടി ഉള്‍പ്പെടുത്തി ചര്‍ച്ചനടത്തി വേണം കൂലി വര്‍ധിപ്പിക്കാൻ. റബര്‍പാല്‍ കര്‍ഷകനും തടി വ്യാപാരിക്കും തൊഴിലാളിക്കും എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

ബാബു പെരുമ്പള്ളിക്കുന്നേല്‍, മണിയംകുന്ന്