Letters
കാപട്യം തിരിച്ചറിയണം
Saturday, March 25, 2023 10:24 PM IST
ആർച്ചുബിഷപ് മാർ പാംപ്ലാനിയുടെ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി കണ്ണൂരിൽ വച്ചു പറഞ്ഞത് വളരെ ശ്രദ്ധേയമാണ്. വളരെ ചെറിയ ന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗം വലിയതോതിലുള്ള ആക്രമണത്തിനു വിധേയമായത്രെ! വടക്കേ ഇന്ത്യയിൽ ആയിരിക്കണം. കേരളത്തിൽ അങ്ങനെ ഇല്ലെന്നാണല്ലോ വ്യംഗ്യം. ഇതേ മുഖ്യമന്ത്രിയല്ലേ പണ്ടൊരു ബിഷപ്പിനെ ഉൽകൃഷ്ട വാക്കുകളാൽ പ്രശംസിച്ചത്‍‍? ബ്രണ്ണൻ കോളജിലെ എസ്എഫ്ഐ വിദ്യാർഥികളും ആലപ്പുഴയിലെ കക്കുകളി നാടകക്കാരും ക്രൈസ്തവരെയും അവരുടെ വിശ്വാസപാരന്പര്യങ്ങളെയും പൂവിട്ടു പൂജിക്കുകയാണല്ലോ! അടവുനയവും ഇരട്ടത്താപ്പും കാപട്യവും മുഖമുദ്രയാക്കിയ ഒരു പ്രസ്ഥാനത്തിൽനിന്നു മറ്റെന്തു പ്രതീക്ഷിക്കാനാണ്! ക്രൈസ്തവവിഷയങ്ങളെ താറടിക്കാൻ ആവിഷ്കാരസ്വാതന്ത്ര്യം വേണം എന്നു പുലന്പുന്ന കമ്മ്യൂണിസ്റ്റുകളെ നിലയ്ക്കുനിർത്താൻ ധൈര്യമുണ്ടെങ്കിൽ അങ്ങയെ വിശ്വസിക്കാം.

ഐപ്പ് എം.കുരുടാമണ്ണിൽ, പത്തനംതിട്ട