Letters
കോടതിവിധികളും അപ്പീലുകളും
Tuesday, March 28, 2023 1:18 AM IST
എത്ര വഴിമറിയാലും ചില കേസുകൾ നാമറിയാതെ നമുക്കുമേൽ വന്നുകയറും. നീതി ആരെങ്കിലും പോരടിച്ചു മേടിച്ചെടുക്കേണ്ടതല്ല, വ്യവസ്ഥാപിത നീതിന്യായ ഏജൻസികൾ നീതി നടത്തിക്കൊടുക്കേണ്ടതാണ്. എന്നാൽ അതല്ല നടക്കുന്നത്.

നമുക്കെതിരേ ഒരു കേസ് വന്നാൽ രക്ഷയ്ക്കായി, സമയവും പണവും കണ്ടെത്തി നാം തന്നെ കേസ് കളിക്കണം. കേസ് കളിക്കാനായി ഉള്ളത് വിറ്റു പാവങ്ങൾ പോലും വഴിയാധാരമായി പോകുന്ന സംഭവങ്ങൾ നാട്ടിൽ ധാരാളം.

കഷ്ടമതല്ല, അപ്പീലിൽ അനുകൂല വിധി മേടിച്ചോട്ടെ, എന്ന മട്ടിലാണ് ആദ്യ വിധികൾ എല്ലാംതന്നെ. അതുകൊണ്ട്, ഇവിടെ ഉന്നയിക്കുന്ന വിഷയം, ഒരു കക്ഷിക്ക് അപ്പീലിൽ അനുകൂല വിധിയുണ്ടായാൽ, ആദ്യവിധിക്കു ശേഷമുണ്ടായ സർവ ചെലവുകളും മടക്കിക്കിട്ടണം എന്നതുതന്നെ.

ആദ്യവിധി തെറ്റിയിട്ട് അനുകൂല വിധിക്കായി കക്ഷി വീണ്ടും പണം മുടക്കേണ്ടിവരുന്നത്, ആ കക്ഷിയുടെ കുറ്റമല്ലല്ലോ. ഈ ചിന്തയിൽ ഒരു ന്യായമില്ലേ...?

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ