Letters
വിവരാവകാശം ഓണ്‍ലൈനിൽ
Tuesday, March 28, 2023 10:15 PM IST
എല്ലാ സംസ്ഥാന സർക്കാരുകളും മൂന്ന് മാസത്തിനകം വിവരാവകാശ അപേക്ഷകൾ ഓണ്‍ലൈനായി നൽകാനുള്ള പോർട്ടൽ ആരംഭിക്കണമെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. ഈ നിയമം നിലവിൽ വന്നിട്ടു വർഷം 18 ആയിട്ടും കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഇപ്പോൾ അപേക്ഷ നൽകാൻ ഓണ്‍ലൈൻ സംവിധാനം നിലവിലില്ല.

കേരളത്തിൽ ഒരു ഓഫീസിൽ അപേക്ഷ നൽകാൻ പോസ്റ്റ് അയയ്ക്കുകയോ നേരിട്ടെത്തി നൽകുകയോ ചെയ്യണമെന്ന പഴഞ്ചൻ രീതിയാണുള്ളത്. ഇതുവഴി ഉണ്ടാകുന്ന സമയനഷ്ടവും ധനനഷ്ട്ടവും ചില്ലറയല്ല. കേന്ദ്ര സർക്കാരിന് കീഴിൽ വരുന്ന വകുപ്പുകളിൽ വിവരാവകാശ അപേക്ഷകൾ നൽകാൻ ഓണ്‍ലൈൻ സംവിധാനം ഉള്ളതുകൊണ്ടുതന്നെ ഉടനടി അപേക്ഷ ഫയൽ ചെയ്യാൻ കഴിയുന്നു. ഒപ്പം അപേക്ഷാ ഫീസായി 10 രൂപ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് നിഷ്പ്രയാസം അടയ്ക്കാൻ കഴിയുന്നു.

നിലവിലെ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഉടനടി വിവരാവകാശം നൽകുന്നതിന് ഓണ്‍ലൈൻ സംവിധാനം ആരംഭിക്കാൻ കേരള സർക്കാർ നടപടികൾ കൈക്കൊള്ളണം. ഓണ്‍ലൈൻ സംവിധാനം വരുന്ന മുറയ്ക്ക് വിദേശത്തുള്ളവർ ഉൾപ്പെടെ അവരുള്ള സ്ഥലത്തുനിന്ന് അപേക്ഷ നല്കാൻ അവസരം കിട്ടും.

അജയ് എസ്. കുമാർ, കൊടുങ്ങാനൂർ