വീടു പണിയാൻ ക്ലേശിച്ച വത്സലയ്ക്കു ബംപർ
വീടു പണിയാൻ ക്ലേശിച്ച    വത്സലയ്ക്കു ബംപർ
Thursday, September 20, 2018 11:52 PM IST
തൃശൂർ: സ്വന്തമായൊരു വീട് എന്ന സ്വപ്നവുമായി കഴിയുന്ന വീട്ടമ്മയ്ക്ക് പത്തുകോടി രൂപയുടെ ഓണം ബംപർ ഒന്നാംസമ്മാനം. കിട്ടുന്ന തുകയിൽ ഒരു വിഹിതം പ്രളയ ദുരിതാശ്വാസത്തിനു നല്കുമെന്ന് ഭാഗ്യം തുണച്ച തൃശൂർ പുറനാട്ടുകര സ്വദേശിനി വത്സല. സമ്മാനാർഹമായ ‘ടിബി-128092’ ടിക്കറ്റ് ബാങ്കിൽ ഏല്പിച്ചു. കമ്മീഷനും നികുതിയും കഴിഞ്ഞ് 6.34 കോടി രൂപ വത്സലയ്ക്കു ലഭിക്കും. ടിക്കറ്റ് വിറ്റ ഏജന്‍റിന് ഒരു കോടി രൂപ കമ്മീഷൻ കിട്ടും.

വത്സലയുടെ കുടുംബത്തിനു ലോട്ടറി സമ്മാനം പാരമ്പര്യ വിശേഷമാണ്. 28 വർഷം മുമ്പ് അച്ഛൻ ശങ്കരനു തമിഴ്നാട് സർക്കാരിന്‍റെ ഭാഗ്യക്കുറിയിൽ പത്തുലക്ഷം രൂപ സമ്മാനം ലഭിച്ചിരുന്നു. അന്ന് ആ തുക കുടുംബത്തിനു വലിയ ആശ്വാസമായിരുന്നുവെന്നു വത്സല ഓർക്കുന്നു.
പുറനാട്ടുകര വിളക്കുംകാലിനു സമീപം പള്ളത്ത് വീട്ടിൽ പരേതനായ വിജയന്‍റെ ഭാര്യയാണ് അമ്പത്തെട്ടുകാരിയായ വത്സല. വിജയൻ രണ്ടുവർഷം മുമ്പാണു മരിച്ചത്. പഴയതും ചെറുതുമായ വീട് ഒന്നരവർഷം മുമ്പ് തകർന്നുവീണതോടെ വാടകവീട്ടിലേക്കു താമസം മാറ്റി.


സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ട്. ചിലപ്പോൾ പത്തോ പതിനഞ്ചോ ടിക്കറ്റുകൾ ഒന്നിച്ചുവാങ്ങും. 5000 രൂപവരെയുള്ള സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്.

ഓണം ബംപർ ടിക്കറ്റ് തൃശൂർ പടിഞ്ഞാറേക്കോട്ടയിലുള്ള എസ്.എസ്. മണിയൻ ഏജൻസിയിൽനിന്നാണു വാങ്ങിയത്. ഒറ്റ ടിക്കറ്റേ വാങ്ങിയുള്ളൂ. തകർന്ന വീടു പുതുക്കിപ്പണിയാനുള്ള ഓട്ടത്തിനിടയിലാണു വത്സലയ്ക്ക് ഒന്നാം സമ്മാനമടിച്ചത്.

വിധു, വിനീഷ്, വിബിൻ എന്നിവർ മക്കളാണ്. മകൾ വിധുവിന്‍റെയും ചിറ്റിലപ്പിള്ളിയിൽ കട നടത്തുന്ന മകൻ വിനീഷിന്‍റെയും വിവാഹം കഴിഞ്ഞു.

ഇളയമകൻ വിബിൻ സ്പെയർപാർട്സ് കടയിൽ ജോലി ചെയ്യുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.