ബിഷപ്പിനെ ചോദ്യംചെയ്യുന്നത് ഇന്നും തുടരും
ബിഷപ്പിനെ ചോദ്യംചെയ്യുന്നത് ഇന്നും തുടരും
Friday, September 21, 2018 1:05 AM IST
കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ചോദ്യംചെയ്യുന്നതു പൂർത്തിയായില്ല. മൂന്നാം ദിവസമായ ഇന്നും ചോദ്യം ചെയ്യൽ തുടരും. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് കാര്യാലയത്തിൽ രണ്ടാം ദിനമായ ഇന്നലെ എട്ടു മണിക്കൂർ ചോദ്യം ചെയ്തു. രാവിലെ 11.05 ഓടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഏഴുവരെ നീണ്ടു. രണ്ടു ദിവസങ്ങളിലായി 15 മണിക്കൂറോളമാണു ചോദ്യംചെയ്തത്.

ചോദ്യം ചെയ്യലിന്‍റെ ഭാഗമായി ലഭിച്ച വിവരങ്ങളുടെ കൂടുതൽ പരിശോധന വേണ്ടതിനാലാണ് അടുത്ത ദിവസത്തേക്കു നീട്ടേണ്ടിവന്നിരിക്കുന്നതെന്നു കോട്ടയം ജില്ലാ പോലീസ് മേധാവി എസ്. ഹരിശങ്കർ അറിയിച്ചു. രണ്ടാം ദിനം ചോദ്യംചെയ്യൽ പൂർത്തിയാക്കണമെന്നാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ രാത്രി ഏഴായിട്ടും അതുസാധ്യമായില്ല. ഇന്നു രാവിലെ 10.30ന് ചോദ്യംചെയ്യലിനായി വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണ സംഘം മൂന്നായി തിരിഞ്ഞ് അന്വേഷണത്തിന്‍റെ ഒന്നാം ദിവസം മുതൽ ഇതുവരെ ലഭിച്ച കാര്യങ്ങളുടെ പരിശോധന പൂർത്തിയാക്കിയശേഷമായിരിക്കും തുടർ ചോദ്യം ചെയ്യൽ നടത്തുകയെന്നും എസ്പി പറഞ്ഞു. ഈ സംഘങ്ങൾ എവിടെയൊക്കെ പോയാണു പരിശോധന നടത്തുകയെന്നു വെളിപ്പെടുത്താൻ കഴിയില്ല. മൂന്നാം ദിനംകൊണ്ടു ചോദ്യംചെയ്യൽ പൂർത്തിയാക്കാമെന്നാണു കരുതുന്നത്.

ചോദ്യം ചെയ്യലിൽ ബിഷപ് പറഞ്ഞ മിക്കവാറും കാര്യങ്ങൾ നേരത്തെതന്നെ മനസിലാക്കിയിട്ടുള്ളവയാണ്. എന്നാൽ അതിൽ 10 ശതമാനം കാര്യങ്ങളിൽ കൂടുതൽ പരിശോധന വേണ്ടതുണ്ട്.

വ്യക്തത വേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് അന്വേഷണത്തിന്‍റെ ഭാഗമായതിനാൽ പറയാൻ കഴിയില്ല. അറസ്റ്റ് ചോദ്യം ചെയ്യലിനുശേഷം തീരുമാനിക്കുന്ന കാര്യമാണ്. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം അടുത്ത തീരുമാനം കൈക്കൊള്ളും.


അറസ്റ്റിനേക്കുറിച്ച് ഇപ്പോൾ പറയാനാവില്ല: പോലീസ്

കൊച്ചി: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് എന്നത് ഭാഗികമായ ചോദ്യം ചെയ്യലിന്‍റെ ഘട്ടത്തിൽ പറയേണ്ട കാര്യമല്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി എസ്. ഹരിശങ്കർ. ചോദ്യം ചെയ്യൽ പൂർത്തിയായശേഷം അന്വേഷണത്തിന്‍റെയും തെളിവുകളുടെയും ചോദ്യം ചെയ്യലിന്‍റെയും കാര്യങ്ങളെല്ലാം സമഗ്രമായി ചേർത്തുവച്ചാണ് അറസ്റ്റ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക.

ബിഷപ്പിന്‍റെ മൊഴിയിലെ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കുന്നതല്ല. മറ്റൊരു ഘട്ടത്തിൽ ഒരുപക്ഷേ അതിനു സാധിച്ചേക്കാം. ബിഷപ് തെറ്റായിട്ടുള്ള കാര്യം പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നു താനോ അന്വേഷണ സംഘമോ ഇതിനുമുൻപ് പറഞ്ഞിട്ടില്ല. ഹൈക്കോടതിയിൽ സീൽ ചെയ്ത കവറിൽ അന്വേഷണ വിവരങ്ങൾ നൽകിയതല്ലാതെ ഇതു സംബന്ധിച്ച വസ്തുതകൾ അന്വേഷണ സംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.