‘വീ ഷാൽ ഓവർകം’ സംഗീത സായാഹ്നം 29ന് മറൈൻഡ്രൈവിൽ
‘വീ ഷാൽ ഓവർകം’ സംഗീത സായാഹ്നം 29ന് മറൈൻഡ്രൈവിൽ
Saturday, October 20, 2018 12:14 AM IST
കൊച്ചി: പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമാണത്തിന് സംസ്ഥാന സർക്കാരിനു കൈത്താങ്ങായി കൊച്ചിയിൽ പ്രശസ്ത കലാകാരൻമാർ സംഗീതവിരുന്ന് ’വീ ഷാൽ ഓവർകം’ സംഘടിപ്പിക്കും. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി നേതൃത്വം നൽകുന്ന സംഗീതപരിപാടി 29ന് വൈകുന്നേരം ആറിന് എറണാകുളം മറൈൻഡ്രൈവിൽ അരങ്ങേറും.

സംഗീതപരിപാടിയുടെ സ്പോണ്‍സർഷിപ്പിലൂടെ സമാഹരിച്ച 6.85 കോടി രൂപ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രിമാരായ എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പങ്കെടുക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള പത്രസമ്മേളനത്തിൽ അറിയിച്ചു. സംഗീതപരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും റോട്ടറി ഇന്‍റർനാഷണലും സ്റ്റീഫൻ ദേവസിയുടെ സുഹൃദ്സംഘവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രതിഫലം വാങ്ങാതെയാണ് കലാകാരൻമാർ ഇതിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള കൗണ്ടറും മറൈൻഡ്രൈവിലെ വേദിക്കു സമീപമുണ്ടാകും. പണമായും ചെക്കായും തുക സ്വീകരിക്കും.


പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനു മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരെ സംഗീതപരിപാടിയിൽ ആദരിക്കുമെന്ന് സ്റ്റീഫൻ ദേവസി പറഞ്ഞു. ആൻഡ്രിയ ജെറെമിയ, നരേഷ് അയ്യർ, സുനിത സാരഥി എന്നിവർ ഗാനങ്ങളുമായി വേദിയിലെത്തും. മട്ടന്നൂർ ശങ്കരൻകുട്ടിയുടെ ത്രയം, കരുണ മൂർത്തിയുടെ തവിൽ പ്രകടനം, വിയ്യൂർ സെൻട്രൽ ജയിലിലെ അന്തേവാസികളായ കലാകാരൻമാർ അവതരിപ്പിക്കുന്ന ഗാനമേള, വയലിനിസ്റ്റ് ബാലഭാസ്കർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന പ്രത്യേക പരിപാടി എന്നിവയും സംഗീത സായാഹ്നത്തിന്‍റെ ഭാഗമാകും. ബാലഭാസ്കർക്ക് ആദരവേകി അറബ് പൗരൻ സാജ് സാബ്രിയുടെ വയലിൻ ആലാപനവുമുണ്ടാകും.

ടൂറിസം സീസണ്‍ ആരംഭിക്കുന്ന ഘട്ടത്തിൽ ഈ മേഖലയ്ക്ക് ഉണർവ് പകരുകയെന്ന ലക്ഷ്യം കൂടി സംഗീത പരിപാടിക്കുണ്ട്. പത്രസമ്മേളനത്തിൽ ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടർ കെ.പി. നന്ദകുമാർ, പി.കെ. സുധീർ (റോട്ടറി ഇന്‍റർനാഷണൽ), സേവി കുരിശുവീട്ടിൽ, സാം ദേവസി എന്നിവരും പങ്കെടുത്തു.
.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.