209 തടവുകാരെ മോചിപ്പിച്ച വി.എസ് സർക്കാരിന്‍റെ നടപടി റദ്ദാക്കി
209 തടവുകാരെ മോചിപ്പിച്ച വി.എസ് സർക്കാരിന്‍റെ നടപടി റദ്ദാക്കി
Saturday, January 12, 2019 1:53 AM IST
കൊച്ചി: ശിക്ഷാ കാലാവധി പൂർത്തിയാകും മുന്പു 2011ൽ ഇടതുസർക്കാർ 209 തടവുകാരെ മോചിപ്പിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷനായ ഫുൾബെഞ്ചിന്‍റേതാണ് ഉത്തരവ്. പത്തു വർഷം ശിക്ഷ അനുഭവിച്ചവരെയാണു സർക്കാർ വിട്ടയച്ചത്. ജീവപര്യന്തം തടവുകാർക്കു 14 വർഷത്തെ ശിക്ഷയെങ്കിലും അനുഭവിക്കാതെ ഇളവു നൽകരുതെന്ന വ്യവസ്ഥ പരിഗണിക്കാതെയാണു വിട്ടയച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി.

ഈ തടവുകാർക്കു ശിക്ഷായിളവ് നൽകുന്ന കാര്യം ആറു മാസത്തിനകം സർക്കാരും ഗവർണറും വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മോചിപ്പിച്ചവരെ വീണ്ടും തടവിലാക്കാൻ കോടതി നിർദേശിക്കുന്നില്ല. ആറു മാസത്തിനുള്ളിൽ ഗവർണർ ഉചിതമായ തീരുമാനമെടുത്തില്ലെങ്കിൽ ഈ തടവുകാർ ശേഷിച്ച ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ഫുൾബെഞ്ച് വ്യക്തമാക്കി.


വി.എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള സർക്കാർ 2011 ൽ തടവുകാർക്ക് ഇളവു നൽകുന്നതിൽനിന്നു തങ്ങളുടെ ബന്ധുക്കളെ ഒഴിവാക്കിയെന്നതടക്കമുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിച്ചാണു ഹൈക്കോടതി വിധി.

ഈ ഹർജികളിൽ മോചിപ്പിക്കപ്പെട്ട തടവുകാർ കക്ഷികളല്ലാത്തതിനാലാണ് ഇവരെ വീണ്ടും തടവിലാക്കാത്തതെന്നും പുറത്തിറങ്ങിയശേഷം കഴിഞ്ഞ ഏഴു വർഷത്തെ ഇവരുടെ പെരുമാറ്റം കൂടി കണക്കിലെടുത്തു ശിക്ഷായിളവിന്‍റെ കാര്യം പുനഃപരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.