ശബരിമല: സുപ്രീംകോടതിയിൽ നല്കിയതു തെറ്റായ വിവരം
ശബരിമല: സുപ്രീംകോടതിയിൽ നല്കിയതു തെറ്റായ വിവരം
Saturday, January 19, 2019 1:18 AM IST
തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടേതാണെന്ന് അവകാശപ്പെട്ടു സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടിക വിവാദമായി. പുരുഷന്മാരും 50 വയസുകഴിഞ്ഞവരുമൊക്കെ പട്ടികയിൽ വന്നു. പട്ടിക തയാറാക്കുന്നതിൽ പോലീസിനു ഗുരുതര വീഴ്ചയുണ്ടായെന്നു പരക്കെ വിമർശനമായി. വർച്വൽ ക്യൂവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ഏല്പിച്ചതു ടെക്നോപാർക്കിലെ വൈദഗ്ധ്യം കുറവുള്ള സ്വകാര്യ കന്പനിയെയാണെന്ന ആരോപണവുമുയർന്നു.

51 യുവതികൾ മല ചവിട്ടിയെന്നാണു സർക്കാർ കോടതിക്കു നല്കിയ കണക്ക്. എന്നാൽ ഇവർ ദർശനം നടത്തിയിട്ടുണ്ടോയെന്നു വ്യക്തമായി പറയാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തയാറായില്ല.

സ്വകാര്യ കമ്പനി പട്ടിക നൽകിയപ്പോൾ അതു പരിശോധിച്ചു കൃത്യത ഉറപ്പാക്കുന്നതിൽ പോലീസ് ഉന്നതർക്കും ഗുരുതര വീഴ്ചയുണ്ടായി. യുവതീ പ്രവേശം സംബന്ധിച്ച റിപ്പോർട്ട് വേഗത്തിൽ സുപ്രീംകോടതിയിൽ സമർപ്പിക്കാൻ എഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ നടത്തിയ അമിതാവേശമാണു ഗുരുതര തെറ്റുകളിലേക്കു നയിച്ചതെന്നാണ് പോലീസ് ഉന്നതർ പറയുന്നത്.

ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട വിഷയം കോടതി പരിഗണിക്കുമ്പോൾ മാത്രം സംസ്ഥാനം ഇതുസംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ, ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും പോലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചപ്പോൾ തിടുക്കത്തിൽ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.


അന്യ സംസ്ഥാന തീർഥാടകരുടെ വിവരങ്ങൾ തെറ്റായി നൽകിയതിൽ പോലീസ് മനഃപൂർവമായ വീഴ്ച വരുത്തിയോ എന്ന സംശയവും ചില കേന്ദ്രങ്ങളിൽ ഉയരുന്നു. ഇതുസംബന്ധിച്ചു കൂടുതൽ പരിശോധനയ്ക്ക് എതിർ കക്ഷികൾ കോടതിയിൽ സമ്മർദം ചെലുത്തിയാൽ സർക്കാരിനതു കൂടുതൽ പുലിവാലാകും.

വർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യുന്നവരുടെ ആധാർ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു പരിശോധിക്കാനുള്ള സാങ്കേതിക സംവിധാനം പോലീസിന്‍റെ കൈവശമുണ്ടായിട്ടും അതു ചെയ്യാതെയാണ് പട്ടിക സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

സുപ്രീംകോടതിയെ കബളിപ്പിക്കാൻ സർക്കാർ നടത്തിയ ശ്രമം ലജ്ജാകരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വീണ്ടും സംഘർഷം സൃഷ്ടിക്കാനാണു സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ അപഹാസ്യരായെന്നു കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.