ഇതര സംസ്ഥാനക്കാരനായ ആദ്യ എംപി മദ്രാസിൽനിന്നെത്തിയ ഇസ്മയിൽ സാഹിബ്
ഇതര സംസ്ഥാനക്കാരനായ ആദ്യ എംപി  മദ്രാസിൽനിന്നെത്തിയ  ഇസ്മയിൽ സാഹിബ്
Sunday, March 24, 2019 12:13 AM IST
തിരുവനന്തപുരം: മദ്രാസിൽനിന്നെത്തി മഞ്ചേരി മണ്ഡലം വഴി ലോക്സഭയിലെത്തിയ മുഹമ്മദ് ഇസ്മയിൽ സാഹിബ് കുറിച്ചതു ചരിത്രമായിരുന്നു. കേരളത്തിൽനിന്നു ലോക്സഭയിലെത്തിയ ആദ്യ ഇതര സംസ്ഥാനക്കാരനായ അംഗമെന്ന ബഹുമതി. ഇതിനു ശേഷം ഇബ്രാഹിം സുലൈമാൻ സേട്ടും ജി.എം. ബനാത്‌വാലയുമൊക്കെ കോഴിക്കോടും മഞ്ചേരിയും പൊന്നാനിയുമൊക്കെ വഴി ലോക്സഭയിൽ കേരളത്തിന്‍റെ ശബ്ദമായി. പ്രധാനമന്ത്രി സ്ഥാനാർഥികൂടിയായ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇപ്പോൾ വയനാട് മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങുന്പോഴാണ് ഇതര സംസ്ഥാനക്കാരായ ലോക്സഭാംഗങ്ങളുടെ ചരിത്രത്താളുകൾ പിന്നോട്ടു മറിയുന്നത്.

1962 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്രതിനിധിയായാണ് മദ്രാസിലെ (ഇപ്പോഴത്തെ തമിഴ്നാട്) തിരുനെൽവേലി സ്വദേശിയായ മുഹമ്മദ് ഇസ്മയിൽ സാഹിബ് മഞ്ചേരിയിൽ മത്സരിച്ചത്. സിപിഐയുടെ മുഹമ്മദ് കുഞ്ഞിനെ 4,328 വോട്ടിന് അദ്ദേഹം പരാജയപ്പെടുത്തി. 1967ലും 1971ലും അദ്ദേഹം ഇതേ മണ്ഡലത്തിൽനിന്നു ലോക്സഭാ വിജയം ആവർത്തിച്ചു. 1972ൽ അന്തരിക്കുന്നതു വരെ ലോക്സഭാംഗമായിരുന്നു.

1945ൽ മദ്രാസ് അസംബ്ലി തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് പ്രതിനിധിയായി ഇസ്മയിൽ സാഹിബ് വിജയിച്ചു. അന്ന് 28 സീറ്റ് നേടിയ മുസ്‌ലിം ലീഗ് മദ്രാസിലെ രണ്ടാം വലിയ കക്ഷിയായി. കോണ്‍ഗ്രസായിരുന്നു അന്ന് ഏറ്റവും വലിയ കക്ഷി. 1946 മുതൽ മുഹമ്മദ് ഇസ്മയിൽ പ്രതിപക്ഷ നേതാവായിരുന്നു. ഇന്ത്യ- പാക് വിഭജനത്തിനു ശേഷം ലീഗിന്‍റെ പിളർപ്പിനു ശേഷം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നേതാവായി. പിന്നീടു കേരളത്തിലേക്കു കളം മാറ്റുകയായിരുന്നു.


കർണാടക സ്വദേശിയായ ഇബ്രാഹിം സുലൈമാൻ സേട്ടും തൊട്ടുപിന്നാലെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്രതിനിധിയായി കേരളത്തിലെത്തി പാർലമെന്‍ററി രാഷ്‌ട്രീയത്തിൽ സജീവമായി.

1967ൽ കോഴിക്കോട്ടുനിന്നു സേട്ട് ലോക്സഭയിലെത്തി. 1971ൽ വീണ്ടും കോഴിക്കോടിനെയും 1977 മുതൽ 91 വരെ തുടർച്ചയായി മഞ്ചേരി, പൊന്നാനി മണ്ഡലങ്ങളെയും ലോക്സഭയിൽ പ്രതിനിധീകരിച്ചു. പിന്നീടു ബോംബെയിൽ നിന്നെത്തി 1977 മുതൽ 1999 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ പൊന്നാനി, മഞ്ചേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച ജി.എം. ബനാത്‌വാലയായിരുന്നു കേരള ത്തിൽനിന്നു ജയിച്ച ഇതര സംസ്ഥാനക്കാരനായ മറ്റൊരു ലോക്സഭാ പ്രതിനിധി. 1972ൽ മഹാരാഷ്‌ട്ര നിയമസഭയിൽ അംഗമായിരുന്നു. ഗുജറാത്തിലെ കച്ചിൽനിന്നു വ്യാപാര താത്പര്യാർഥമായിരുന്നു ബനാത്‌വാലയുടെ കുടുംബം മുംബൈയിലെത്തിയത്.

കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.