വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ
വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ
Tuesday, April 23, 2019 1:20 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ സംസ്ഥാനത്തു പൂർത്തിയായി. വോട്ടെടുപ്പിനുള്ള സാധനസാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂർത്തിയായി. വൈകുന്നേരത്തോടെ എല്ലാ ബൂത്തുകളിലും ഉദ്യോഗസ്ഥരും പോളിംഗ് സാമഗ്രികളും എത്തിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. വൈകുന്നേരം ആറിന് അവസാനിക്കും. പൂർണമായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചു നടത്തുന്ന വോട്ടെടുപ്പിൽ എല്ലാ ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

രാവിലെ ആറിനു മോക് പോളിംഗ് ആരംഭിക്കും. ഇലക്‌ട്രോ ണിക് വോട്ടിംഗ് യന്ത്രത്തിൽ വോട്ട് ചെയ്യുമ്പോൾത്തന്നെ വിവിപാറ്റിലെ സ്ലിപ്പിൽ വോട്ട് ചെയ്ത സ്ഥാനാർഥിക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തപ്പെടുന്നതെന്ന് ഉറപ്പിക്കും. രാഷ്‌ട്രീയ കക്ഷികളുടെ ഏജന്‍റുമാർ എത്ര വോട്ടുകൾ ചെയ്തുവെന്നകാര്യം പേപ്പറിലും രേഖപ്പെടുത്തും. തുടർന്ന് വോട്ടിംഗ് മെഷീനിൽ പോൾ ചെയ്ത വോട്ടും പേപ്പറിൽ രേഖപ്പെടുത്തിയ വോട്ടും ഒത്തുനോക്കും. ഇതിനുശേഷം വിവിപാറ്റിലെ സ്ലിപ്പുകൾ പുറത്തെടുത്ത് ഏജന്‍റുമാർ ചെയ്ത സ്ഥാനാർഥിക്കു തന്നെയാണോ വോട്ട് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്ന് ഉറപ്പിക്കും. പരാതികളൊന്നുമില്ലെന്ന് ഏജന്‍റുമാരുടെ സാന്നിധ്യത്തിൽ ഉറപ്പാക്കി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ ക്ലിയർ ചെയ്തു സീൽ വയ്ക്കും. തുടർന്ന് ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും.


എല്ലാ പോളിംഗ് ബൂത്തുകൾക്കും പോലീസിന്‍റെ സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസേനയുടേതടക്കം വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

തിരിച്ചറിയൽ രേഖകൾ

തിരുവനന്തപുരം: സമ്മതിദായകർ തിരിച്ചറിയൽ രേഖ നിർബന്ധമായും കൈയിൽ കരുതണം. തെരഞ്ഞെടുപ്പു കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വോട്ടർമാർക്ക് ഫോട്ടോ പതിച്ച 11 ഇനം തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നു ഹാജരാക്കി വോട്ട് ചെയ്യാവുന്നതാണ്.

പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ- പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നു നൽകിയിട്ടുള്ള ഫോട്ടോപതിച്ച ഒൗദ്യോഗിക തിരിച്ചറിയൽ കാർഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയുടെ ഫോട്ടോപതിച്ച പാസ്ബുക്ക്, പാൻ കാർഡ്, ദേശീയ ജനസംഖ്യാ രജിസ്റ്റർ പ്രകാരം നൽകിയിട്ടുള്ള സ്മാർട്ട് കാർഡ്, തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോപതിച്ച പെൻഷൻ രേഖകൾ, എംപി- എംഎൽഎ- എംഎൽസിമാരുടെ ഒൗദ്യോഗിക തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും രേഖ കൈവശമുണ്ടെങ്കിൽ വോട്ട് ചെയ്യാൻ അനുവദിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.