വാഗമണിൽ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഫോഴ്സ് കന്പനി കേരള തലവൻ മരിച്ചു; രണ്ടുപേർക്കു പരിക്ക്
വാഗമണിൽ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഫോഴ്സ് കന്പനി കേരള തലവൻ മരിച്ചു; രണ്ടുപേർക്കു പരിക്ക്
Friday, July 19, 2019 1:27 AM IST
വാഗമണ്‍: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണിൽ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. ഫോഴ്സ് കന്പനിയുടെ കേരള വിഭാഗം തലവൻ ഗുജറാത്ത് ജബൽപൂര് സ്വദേശി ദീപക് സിംഗ് ഠാക്കൂർ (44)ആണ് മരിച്ചത്. വാഗമണ്‍ എംഎംജെ പ്ലാന്‍റേഷൻ പാർട്ട്ണർ പാലാ മണർകാട്ട് ജോസഫ് മാത്യു(54), ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശി പ്രജീഷ്(30) എന്നിവർക്കാണു പരിക്കേറ്റത്.

ജോസഫ് മാത്യുവിനെ പാലാ മരിയൻ മെഡിക്കൽ സെന്‍ററിലും പ്രതീഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ വാഗമണ്‍ അറപ്പുകാട്ടിലാണ് അപകടം. എംഎംജെ പ്ലാന്‍റേഷനിലെ റോഡിൽ ടെസ്റ്റ് ഡ്രൈവിംഗ് നടത്തുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് റോഡിൽനിന്നു തെന്നിമാറി 200 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു.


അപകടത്തിനിടെ ജോസഫ് മാത്യു വാഹനത്തിൽനിന്നു തെറിച്ചുപോവുകയും മറ്റു രണ്ടുപേർ ജീപ്പിന് അടിയിൽപ്പെടുകയും ചെയ്തു. അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഡ്രൈവർമാർ ചേർന്ന് ജീപ്പ് ഉയർത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ദീപക്കിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.