ആരാധനാലയങ്ങൾ തുറന്നേ മതിയാകൂ: കെ. മുരളീധരൻ
ആരാധനാലയങ്ങൾ തുറന്നേ  മതിയാകൂ: കെ. മുരളീധരൻ
Tuesday, June 2, 2020 12:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറന്നേ മതിയാകൂവെന്നു കെ.മുരളീധരൻ എംപി. മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കാം. ബാറിന്‍റെ മുന്നിൽ ക്യൂ നിന്നാൽ കൊറോണ വരില്ലെന്നു പറയുന്ന മുഖ്യമന്ത്രി ആരാധനാലയങ്ങളിൽ പോയാൽ കൊറോണ വരുമെന്നാണു പറയുന്നത്. താനടക്കമുള്ള ഭക്തർ ഈ മാസം എട്ടിനുശേഷം ക്ഷേത്രങ്ങളിൽ പോകുമെന്നും തടയാൻ നിന്നാൽ ശബരിമലയിലേതു പോലെ മുഖ്യമന്ത്രിക്കു കൈപൊള്ളുമെന്നും മുരളീധരൻ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഓണ്‍ലൈൻ ക്ലാസുകൾ നല്ലതാണ്. എന്നാൽ, സംസ്ഥാനത്തെ രണ്ടരലക്ഷം കുട്ടികൾക്ക് ഓണ്‍ലൈൻ സംവിധാനം ഇല്ലായെന്നുള്ളതു സർക്കാർ മനസിലാക്കണം. ഓണ്‍ലൈൻ ക്ലാസുകളിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ പിന്നീടു ക്ലാസുകളിൽ തന്നെ പഠിപ്പിക്കണം. കുട്ടികളെ വച്ചുള്ള ചൂതുകളിയാണു സർക്കാർ ഇപ്പോൾ നടത്തുന്നതെന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള ചില ട്രെയിനുകൾ വേണ്ടായെന്നു കാണിച്ചു സംസ്ഥാന സർക്കാർ കത്തു നൽകിയിട്ടുണ്ട്. കേരളത്തിലേയ്ക്കു ഇപ്പോൾ വരുന്ന ട്രെയിനുകളുടെ നിലവിലെ സ്റ്റോപുകൾ സംസ്ഥാന സർക്കാർ ഇടപെട്ടു ഇല്ലാതാക്കിയിരിക്കുകയാണ്. തന്‍റെ മണ്ഡലമായ വടകരയിലെ രണ്ടു സ്റ്റോപ്പുകൾ എടുത്തുകളഞ്ഞു. കേരളത്തിലെ തന്നെ ചില സ്റ്റോപ്പുകളിൽ ട്രെയിൻ നിർത്തിയാൽ കൊറോണ പിടിപെടുമെന്നാണു മുഖ്യമന്ത്രി കരുതുന്നത്. ഈ രാഷ്‌ട്രീയ വിവേചനം തുടർന്നാൽ ട്രെയിൻ തടയുന്ന സ്ഥിതിയിലേയ്ക്കു കാര്യങ്ങൾ പോകുമെന്നും അദ്ദേഹം പറഞ്ഞു.


ക്വാറന്‍റീൻ സംവിധാനം ആകെ പാളിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ തള്ളൽ അല്ലാതെ ഇവിടെ ഒന്നും നടക്കുന്നില്ല. ശരിയായ പരിശോധന പോലും ഇല്ലെന്നുള്ളതാണു സമീപ ദിവസങ്ങളിലെ സംഭവങ്ങളിൽ നിന്നു മനസിലാക്കാൻ കഴിയുന്നത്. സാമൂഹ്യ അകലം പാലിച്ചു പ്രതിപക്ഷം സമരം നടത്തിയാൽ കേസെടുക്കും. ഭരണപക്ഷം സമരം ചെയ്താൽ കേസെടുക്കില്ല. കൊറോണ രാഷ്‌ട്രീയവത്കരിക്കുന്നതിൽ മോദിയും പിണറായിയും മത്സരിക്കുകയാണ്. വർച്വൽ സംവിധാനത്തിൽ നിയമസഭ ചേരുന്നതു ശരിയല്ലെന്നും അങ്ങനെയുണ്ടായാൽ പ്രതിപക്ഷ എംഎൽഎമാർക്കു സംസാരിക്കാൻ അവസരം കിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.