ഇടുക്കി ഡാമിലെ ജലം പെരിയാറിൽ ലയിച്ചു
ഇടുക്കി ഡാമിലെ  ജലം പെരിയാറിൽ  ലയിച്ചു
Wednesday, October 20, 2021 12:39 AM IST
ചെറുതോണി: ചെറുതോണിപ്പുഴയെ കുളിരണിയിച്ച് ഇടുക്കി അണക്കെട്ടിലെ ജലം പെരിയാറിൽ ലയിച്ചു. ഇന്നലെ ചെറുതോണി അണക്കെട്ടിന്‍റെ മൂന്നു ഷട്ടറുകൾ ഉയർത്തിയപ്പോൾ കലങ്ങിമറിഞ്ഞെത്തിയ ജലം ചെറുതോണി പാലത്തിനടിയിലൂടെ ശാന്തമായി ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേർന്നു. ആദ്യ ഷട്ടർ ഉയർത്തി 20 മിനിറ്റിനുശേഷമാണ് ചെറുതോണി പാലത്തിൽ വെള്ളമെത്തിയത്. ഇവിടെനിന്നും 10 മിനിറ്റോളം വൈകിയാണ് വെള്ളക്കയത്ത് പെരിയാറിൽ വെള്ളം എത്തിയത്.

ആദ്യ ഷട്ടർ ഉയർത്തിയപ്പോൾ ചെറുതോണി പാലത്തിന്‍റെ അടിയിൽ 1.25 മീറ്റർ വെള്ളം ഉയർന്നു. രണ്ടാമത്തെ ഷട്ടർ ഉയർത്തിയപ്പോൾ 30 സെന്‍റിമീറ്ററും മൂന്നാമത്തെ ഷട്ടർ ഉയർത്തിയപ്പോൾ 20 സെന്‍റിമീറ്ററുമാണ് വെള്ളം ഉയർന്നത്. പുഴയുടെ വിസ്താരം കൂടിവന്നതുമൂലമാണ് ഷട്ടറുകൾ കൂടുതൽ തുറന്നപ്പോഴും ഒഴുകുന്ന വെള്ളത്തിന്‍റെ ഉയരം വർധിക്കാതിരുന്നത്. പാലത്തിൽനിന്നും മീറ്ററുകൾ താഴ്ന്നാണ് വെള്ളമൊഴുകുന്നത്. പാലത്തിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

ആദ്യം ചെറിയ തോതിൽ വെള്ളം തുറന്നുവിട്ടതിനാൽ പുഴയിൽ കാര്യമായ ജലനിരപ്പുയർന്നില്ല. ചെറുതോണി ടൗണിലെ പഴയ പാലത്തിനു സമീപം പുതിയ പാലം നിർമിക്കുന്നതിനുള്ള ജോലികളും പുരോമഗിക്കുകയാണ്. ഇതിനാൽ ഏറെ സമയമെടുത്ത് വെള്ളത്തിന്‍റെ ഒഴുക്കിന്‍റെ ശക്തിയും ജലവിതാനത്തിന്‍റെ അളവും മറ്റു സ്ഥിതിഗതികളും നിരീക്ഷിച്ചശേഷമാണ് മറ്റു രണ്ടു ഷട്ടറുകൾകൂടി തുറന്നത്. ആദ്യഷട്ടർ രാവിലെ 11നാണ് തുറന്നത്. 11.26നു ചെറുതോണി പാലത്തിനുസമീപം വെള്ളം ഒഴുകിയെത്തി.


പിന്നീട് വാഴത്തോപ്പ്, തടിയന്പാട്, കരിന്പൻ, ചേലച്ചുവട്, കീരിത്തോട് വഴി ലോവർ പെരിയാർ അണക്കെട്ടിലേക്ക് 2.45ഓടെ വെള്ളമെത്തി. ഇതോടൊപ്പം കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കുണ്ടള, പൊന്‍ മുടി ഡാമുകളിലെ വെള്ളവും ഒഴുകിയെത്തുന്നുണ്ട്. ഈ വെള്ളം പിന്നീട് കൂടക്കല്ല്, കരിമണൽ, നീണ്ടപാറ, നേര്യമംഗലം പിന്നിട്ട് വൈകുന്നേരം ആറോടെ ഭൂതത്താൻ കെട്ട് ഡാമിലെത്തി.

ഇന്നലെ രാവിലെ ആറിന് തുറന്ന ഇടമലയാർ ഡാമിലെ വെള്ളവും ഭൂതത്താൻകെട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. ഇവിടെനിന്ന് കോടനാട്, കാലടി, പെരുമറ്റം, മാറന്പിള്ളി വഴി രാത്രി 8.30ഓടെ ആലുവ ശിവക്ഷേത്രത്തിന് സമീപമെത്തി. ഇവിടെനിന്നു രണ്ടായി തിരിഞ്ഞ് ഒരുഭാഗം തലകൊല്ലി, തടിക്കടവ്, മാഞ്ഞാലി, കുറുന്പത്തുരുത്ത്, മുനന്പം വഴി രാത്രി വൈകി അറബിക്കടലിൽ പതിച്ചു.

ചാലക്കുടി പുഴയും പെരിയാറിൽ ചേരുന്നുണ്ട്. മറുഭാഗം ആലുവ മാർത്താണ്ഡവർമ പാലത്തിന് അടിയിലൂടെ ഒഴുകി മുതിരപ്പാടം, വാരാപ്പുഴ, വഴി വല്ലാർപാടത്തിന് സമീപം വേന്പനാട്ട് കായലിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.