മന്ത്രി രാധാകൃഷ്ണനെ സിപിഎം സ്ഥാനാർഥിയാക്കുന്നതും സീറ്റ് തിരിച്ചുപിടിക്കാൻ തന്നെ. രാധാകൃഷ്ണൻ മത്സരിക്കാൻ ആദ്യം വിസമ്മതിച്ചെങ്കിലും പാർട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു.
സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും മത്സരരംഗത്തുണ്ട്. രണ്ടു പേരും മത്സരിക്കുന്നതിനു പിന്നിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെകൂടി ഇടപെടലുണ്ട്.
മൂന്നു സിപിഎം ജില്ലാ സെക്രട്ടറിമാർ ഇക്കുറി മത്സരിക്കുന്നു. പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർഥികൾ.
മുൻ മന്ത്രി സി. രവീന്ദ്രനാഥിനെ ചാലക്കുടിയിൽ സിപിഎം സ്ഥാനാർഥിയാക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ നടത്തിയ മികച്ച പ്രകടനമാണ് രവീന്ദ്രനാഥിനെ ബെന്നി ബെഹനാനെതിരെ പരീക്ഷിക്കാൻ പാർട്ടി തീരുമാനിച്ചത്.
മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിനെയാണു സിപിഎം രംഗത്തിറക്കുന്നത്. വസീഫിലൂടെ യുവജനപ്രാതിനിധ്യം കൂടി പാർട്ടി ഉറപ്പാക്കുകയാണ്.
പ്രഖ്യാപനം 27ന് സ്ഥാനാർഥികൾ: ആറ്റിങ്ങൽ -വി.ജോയ്, കൊല്ലം - എം.മുകേഷ്, പത്തനംതിട്ട-ഡോ. ടി.എം.തോമസ് ഐസക്, ആലപ്പുഴ -എ.എം.ആരിഫ്, എറണാകുളം- കെ.ജെ. ഷൈൻ, ചാലക്കുടി- സി.രവീന്ദ്രനാഥ്, ആലത്തൂർ-കെ. രാധാകൃഷ്ണൻ, മലപ്പുറം-വി.വസീഫ്, പൊന്നാനി -കെ.എസ്. ഹംസ, കോഴിക്കോട് -എളമരം കരീം, വടകര -കെ.കെ. ശൈലജ, പാലക്കാട് -എ.വിജയരാഘവൻ, കണ്ണൂർ -എം.വി. ജയരാജൻ, കാസർഗോഡ് -എം.വി. ബാലകൃഷ്ണൻ, ഇടുക്കി- ജോയ്സ് ജോർജ് (സ്വതന്ത്രൻ).