ഹജ്ജ് സബ്സിഡി ഇനിയില്ല
ഹജ്ജ് സബ്സിഡി ഇനിയില്ല
Wednesday, January 17, 2018 12:45 AM IST
ന്യൂഡൽഹി: ഹജ്ജ് തീർഥാടകർക്കു നൽകി വന്നിരുന്ന സബ്സിഡി നരേന്ദ്ര മോദി സർക്കാർ നിർത്തലാക്കി. മുസ്‌ലിം വിഭാഗത്തെ അന്തസോടെ ശക്തീകരിക്കുകയാണു സർക്കാരിന്‍റെ ലക്ഷ്യമെന്നാണു ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞത്. പ്രീണനത്തിലൂടെയല്ലാത്ത ശക്തീകരണത്തിലാണു തങ്ങൾ വിശ്വസിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സബ്സിഡി ഇല്ലാതിരുന്നിട്ടും 1.75 ലക്ഷം ആളുകളാണ് ഇത്തവണ ഹജ്ജിനു പോകുന്നത്. സബ്സിഡിയുടെ പ്രയോജനം യഥാർഥത്തിൽ മുസ്‌ലിംകൾക്കു ലഭിക്കുന്നില്ല. സബ്സിഡി നൽകി വന്നിരുന്ന തുക ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഹജ്ജ് സബ്സിഡിയുടെ ആനുകൂല്യം യഥാർഥത്തിൽ അനുഭവിച്ചിരുന്നത് എയർലൈൻസുകളാണെന്നു പറഞ്ഞു.

ഹജ്ജിന് നൽകി വന്ന 700 കോടിയോളം രൂപയുടെ സബ്സിഡിയാണ് കേന്ദ്ര സർക്കാർ നിർത്തലാക്കിയത്. പ്രധാനമായും വിമാന യാത്രയ്ക്കും മറ്റുമുള്ള ചെലവുകൾക്കായാണു ഹജ്ജ് സബ്സിഡി നൽകി വന്നിരുന്നത്. കപ്പൽ മാർഗം ഇന്ത്യയിൽ നിന്നു ഹജ്ജിന് പോകാനുള്ള അനുമതിക്ക് സൗദി അറേബ്യ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് വിമാനയാത്രയേക്കാൾ ചെലവ് കുറഞ്ഞതാണ്. ഇതിന്‍റെ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സബ്സിഡിയുടെ പ്രധാന ഉപയോക്താവ് എയർ ഇന്ത്യ ആയിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

2022ഓടെ ഹജ്ജ് സബ്സിഡി ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്നു സുപ്രീംകോടതി 2012ൽ നിർദേശം നൽകിയിരുന്നു. ഇതിന്‍റെ വിവിധ വശങ്ങൾ പരിശോധിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. 2018-2022 വർഷത്തേക്ക് പുതിയ ഹജ്ജ് നയം രൂപീകരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും ഈ സമിതിയോട് ആവശ്യപ്പെട്ടിരുന്നു. സമിതിയുടെ റിപ്പോർട്ട് ഒക്ടോബറിൽ സർക്കാരിനു സമർപ്പിച്ചിരുന്നു.


എയർ ഇന്ത്യയിലെ യാത്രക്കൂലി ഇളവിനു പുറമേ ഹജ്ജ് തീർഥാടകർക്ക് വിമാനത്താവളങ്ങളിൽ വൈദ്യസഹായവും ഭക്ഷണവും ഉൾപ്പടെയുള്ള സഹായങ്ങൾക്കാണു ഹജ്ജ് സബ്സിഡി വിനിയോഗിച്ചിരുന്നത്.

ഹജ്ജ് സബ്സിഡിയുടെ ആനുകൂല്യം സന്പന്നരും ഏജന്‍റുമാരും തട്ടിയെടുക്കുന്നതായും കേന്ദ്ര സർക്കാർ കണ്ടെത്തിയിരുന്നു. ഹജ്ജ് തീർഥാടനത്തിന് ഇടനിലക്കാരാകുന്ന ഏജൻസികളുടെ രാഷ്‌ട്രീയ ബന്ധവും വിമർശിക്കപ്പെട്ടിരുന്നു.

എന്നാൽ, സുപ്രീംകോടതി അനുവദിച്ച കാലയളവിലേക്ക് ഇനിയും നാലു വർഷം ശേഷിക്കേ കേന്ദ്ര സർക്കാർ ധൃതി പിടിച്ചാണ് സബ്സിഡി നിർത്തലാക്കിയതെന്ന് വിവിധ ന്യൂനപക്ഷ സംഘടനകൾക്കു പരാതിയുണ്ട്. നിലവിൽ എയർ ഇന്ത്യയെയാണ് ഹജ്ജ് തീർഥാടകർ യാത്രക്കായി ആശ്രയിക്കുന്നത്.

എയർ ഇന്ത്യ വൻ തുകയാണ് ഈ ഇനത്തിൽ ഈടാക്കുന്നതെന്ന പരാതിയും വ്യാപകമാണ്. ഈ സാഹചര്യത്തിൽ വിമാന സർവീസിന് ആഗോള ടെൻഡർ വിളിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ ഇത്തരം നടപടികളിലേക്കൊന്നും കടക്കാതെയാണ് കേന്ദ്ര സർക്കാർ ഹജ്ജ്സബ്സിഡി നിർത്തലാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.