5,300 കോടി വെട്ടിച്ച് ഗുജറാത്ത് വ്യവസായി നൈജീരിയയിലേക്കു കടന്നു
5,300 കോടി വെട്ടിച്ച് ഗുജറാത്ത് വ്യവസായി നൈജീരിയയിലേക്കു കടന്നു
Tuesday, September 25, 2018 12:28 AM IST
ന്യൂഡൽഹി: വിജയ് മല്യക്കും നീരവ് മോദിക്കും പിന്നാലെ കോടികൾ വായ്പയെടുത്തു രാജ്യം വിട്ടവരുടെ പട്ടികയിലേക്ക് ഒരു ഗുജറാത്തി വ്യവസായി കൂടി. 5300 കോടി രൂപയുടെ വായ്പാതട്ടിപ്പിൽ സിബിഐയും ആദായനികുതി വകുപ്പും അന്വേഷിക്കുന്ന ഗുജറാത്തി വ്യവസായി നിതിൻ സന്ദേസരയാണ് കുടുംബത്തോടെ നൈജീരിയയിലേക്ക് കടന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ സിബിഐ ഇയാൾക്കെതിരേ അന്വേഷണം നടത്തിവരികയാണ്.

നിതിൻ സന്ദേസരയും സഹോദരൻ ചേതൻ സന്ദേസരയും സഹോദരഭാര്യ ദീപ്തിബെനും നൈജീരിയയിൽ ഒളിവിൽ കഴിയുന്നതായാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. കുറ്റവാളികളെ കൈമാറുന്നതിന് നൈജീരിയയുമായി ഇന്ത്യക്ക് ഉടന്പടികളൊന്നുമില്ല. അതിനാൽ ഇരുവരെയും വിട്ടുകിട്ടുന്നത് എളുപ്പമാകില്ല.

വിജയ്മല്യ, നീരവ് മോദി, മെഹുൽ ചോക്സി, ലളിത് മോദി എന്നിവർ ഇന്ത്യയുടെ അന്വേഷണ ഏജൻസികൾക്കു പിടികൊടുക്കാതെ വിദേശത്ത് സുരക്ഷിതരായി കഴിയുകയാണ്. ഈ പട്ടികയിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വ്യവസായ കുടുംബത്തിലെ മൂന്നുപേർകൂടി കടന്നുവന്നിരിക്കുന്നത്.

ഗുജറാത്ത് വഡോദരയിലെ സ്റ്റെർലിംഗ് ബയോടെക് എന്ന കന്പനിയുടെ ഡയറക്ടർമാരാണ് നിതിൻ സന്ദേസരയും ചേതൻ സന്ദേസരയും ദീപ്തി സന്ദേസരയും. ഇന്ത്യക്കകത്തും പുറത്തുമായി ഉപകന്പനികളും ബിനാമി കന്പനികളുമായി മുന്നൂറിലേറെ സ്ഥാപനങ്ങൾ ഇവർക്കുണ്ട്.

സ്റ്റെർലിംഗ് ബയോടെക് ഡയറക്ടർമാരായ നിതിൻ സന്ദേസര, ചേതൻ സന്ദേസര, ദീപ്തി സന്ദേസര, രാജ്ഭൂഷണ്‍ ഓംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ചാർട്ടേർഡ് അക്കൗണ്ടന്‍റ് ഹേമന്ത് ഹാത്തി, ആന്ധ്രാ ബാങ്ക് മുൻ ഡയറക്ടർ അനുപ് ഗാർഗ് തുട ങ്ങിയവർക്കെതിരേയാണ് സിബിഐയും ആദായ നികുതി വകുപ്പും 5300 കോടിരൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്.

ഡൽഹിയിലെ വ്യവസായി ഗഗൻ ധവാനെയും ഗാർഗിനെയും ആദായനികുതി വിഭാഗം ജൂണിൽ അറസ്റ്റ് ചെയ്ത് കന്പനിയുടെ 4700 കോടി രൂപയുടെ ആസ്തികൾ പിടിച്ചെടുത്തിരുന്നു. എങ്കിലും സന്ദേസരയെയും കുടുംബത്തെയും ഇന്ത്യയിലെത്തിച്ചാൽ മാത്രമേ ഈ കേസിൽ ക്രിമിനൽ നടപടികൾ പൂർത്തിയാക്കാനാകൂ. അതുകൊണ്ടുതന്നെ സന്ദേസരയെ വിട്ടുക പ്രധാനമാണ്. വിദേശത്തേക്ക് കോടിക്കണക്കിന് രൂപ സന്ദേസര കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ബാങ്ക് വായ്പയെടുത്ത് പണം പലവഴിക്ക് കടത്തി. പെരുപ്പിച്ച്കാട്ടിയ ബാലൻസ് ഷീറ്റുകൾ ഇതിന് ഉപയോഗപ്പെടുത്തി. കൊളസ്റ്ററോൾ, ലിപിഡ് എന്നിവ കുറയ്ക്കാനും രക്താർബുദത്തിനു കീമോതെറാപ്പി നടത്താനുമുള്ള ഔഷധങ്ങൾ നിർമിച്ചിരുന്ന കന്പനിയാണ് സ്റ്റെർലിംഗ് ബയോടെക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.