സുപ്രീം കോടതി: കൂടുതൽ വിധിയെഴുതിയവരുടെ പട്ടികയിൽ ജസ്റ്റീസ് കുര്യൻ ജോസഫും
സുപ്രീം കോടതി: കൂടുതൽ വിധിയെഴുതിയവരുടെ പട്ടികയിൽ ജസ്റ്റീസ് കുര്യൻ ജോസഫും
Friday, November 16, 2018 1:18 AM IST
ന്യൂഡൽഹി: സുപ്രീം കോടതിയിൽ ഏറ്റവും കൂടുതൽ വിധികളെഴുതിയ ജഡ്ജിമാരുടെ പട്ടികയിൽ ഇടം നേടി ജസ്റ്റീസ് കുര്യൻ ജോസഫ്. പട്ടികയിൽ ഉൾപ്പെടുന്ന ആദ്യ മലയാളി ജസ്റ്റീസ് കൂടിയാണ് ഇദ്ദേഹം. അഞ്ച് വർഷത്തെ സേവന കാലയളവിൽ 1031 വിധിന്യായങ്ങളാണ് ജസ്റ്റീസ് കുര്യൻ ജോസഫ് പുറപ്പെടുവിച്ചത്.

ആയിരത്തിലധികം വിധിന്യായങ്ങൾ എഴുതിയ ന്യായാധിപരുടെ പട്ടികയിലാണ് ജസ്റ്റീസ് കുര്യൻ ജോസഫും ഇടം നേടിയിരിക്കുന്നത്. 2013 മാർച്ച് എട്ടിനാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്.

അതിനു ശേഷം അഞ്ച് വർഷവും എട്ടുമാസവും നീണ്ട സേവനത്തിനിടയിലാണ് അദ്ദേഹം ഈ റിക്കാർഡ് സ്വന്തമാക്കിയത്. മുത്തലാക്ക്, ജുഡീഷ്യൽ നിയമന കമ്മീഷൻ തുടങ്ങിയ സുപ്രധാന വിധികൾ പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലും ജസ്റ്റീസ് കുര്യൻ ജോസഫ് അംഗമായിരുന്നു. കുടുംബ തർക്കങ്ങൾ, വിവാഹ മോചനം എന്നിവയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്‍റെ വിധിന്യായങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അച്ഛനും അമ്മയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ കോടതി നടത്തിയ ഇടപെടൽ സഹായകമായെന്നു ചൂണ്ടിക്കാട്ടി മകൻ തനിക്ക് അയച്ച നന്ദി കത്ത് ഒരു വിധിന്യായത്തിൽ ജസ്റ്റീസ് കുര്യൻ ജോസഫ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.

ഒന്പത് വർഷത്തെ സേവന കാലയളയവിൽ 2692 വിധികൾ പുറപ്പെടുവിച്ച ജസ്റ്റീസ് അരിജിത് പസായത്താണ് ഏറ്റവും കൂടുതൽ വിധികളെഴുതിയ ന്യായാധിപരുടെ പട്ടികയിൽ മുന്നിൽ. 2001 മുതൽ 2009 വരെയായിരുന്നു അദ്ദേഹത്തിന്‍റെ സേവനകാലം. തൊട്ടുപിന്നാലെ ജസ്റ്റീസുമാരായ കെ. രാമസ്വാമി (2252), എസ്.ബി. സിൻഹ (2202) ജെ.സി. ഷാ (1881), ജെ.ബി. പട്നായിക് (1338), പി.ബി. ഗജേന്ദ്ര ഗഡ്കർ (1212), കെ.എൻ. വാഞ്ചൂ (1210), പി. സദാശിവം (1145), എം. ഹിദായത്തുള്ള (1097) എന്നിവരാണ് പട്ടികയിലുള്ള മറ്റ് ന്യായാധിപർ.


നിലവിൽ കേരളാ ഗവർണറായ ജസ്റ്റീസ് പി. സദാശിവം 2007 മുതൽ 2014 വരെയുള്ള കാലയളവിലാണ് 1145 വിധികൾ പുറപ്പെടുവിച്ചത്. അതുമായി താരതമ്യം ചെയ്യുന്പോൾ അഞ്ചു വർഷത്തെ കാലയളവിനിടെ ആയിരത്തിലധികം വിധിന്യായങ്ങൾ എഴുതിയ ജസ്റ്റീസ് കുര്യൻ ജോസഫിന്‍റെ നേട്ടം ഏറെ ശ്രദ്ധിക്കപ്പെടുന്നു.

2000ൽ കേരളാ ഹൈക്കോടതി ജഡ്ജിയായി സേവനം തുടങ്ങിയ ഇദ്ദേഹം, കേരളാ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ്, ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റീസ് എന്നീപദവികൾ വഹിച്ചിട്ടുണ്ട്. അഞ്ചു വർഷത്തെയും എട്ടു മാസത്തെയും ഏറെ ശ്രദ്ധിക്കപ്പെട്ട സേവനത്തിനു ശേഷം റിക്കാർഡ് ബഹുമതിയുമായി ഈ മാസം 30നു ജസ്റ്റീസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിൽ നിന്നു വിരമിക്കുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.