പട്ടേൽ രാജിവച്ചു
പട്ടേൽ രാജിവച്ചു
Tuesday, December 11, 2018 2:00 AM IST
മുംബൈ: റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേൽ രാജിവച്ചു. രാജി പ്രാബല്യത്തിൽ വന്നു. വ്യക്തിപരമായ കാരണങ്ങളാലാണു രാജി എന്നാണ് ഇതു സംബന്ധിച്ച് അദ്ദേഹം പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നത്. കൂടുതൽ വിശദീകരണങ്ങൾ അദ്ദേഹം നല്കിയിട്ടില്ല. 1992-നുശേഷം ആദ്യമാണ് ഒരു റിസർവ് ബാങ്ക് ഗവർണർ രാജിവയ്ക്കുന്നത്.

റിസർവ് ബാങ്കിന്‍റെ സ്വയംഭരണം ഇല്ലാതാക്കാനും ബാങ്കിന്‍റെ മൂലധനത്തിൽ കുറേ ഭാഗം എടുക്കാനും കേന്ദ്ര ധനമന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ മാസങ്ങളായി ചെറുത്തുനിൽക്കുകയായിരുന്നു പട്ടേൽ. ഈ വെള്ളിയാഴ്ച റിസർവ് ബാങ്കിന്‍റെ കേന്ദ്ര ഡയറക്‌ടർ ബോർഡ് ചേരാനിരുന്നതാണ്. കഴിഞ്ഞ 19നു ചർച്ച പൂർത്തിയാകാത്ത ചില വിവാദ വിഷയങ്ങൾ അന്നു ചർച്ച ചെയ്യേണ്ടിയിരുന്നു. ഈ സാഹചര്യത്തിലാണു രാജി.

രാജി പ്രതിഷേധമറിയിക്കൽ ആണെന്നു പട്ടേലിന്‍റെ മുൻഗാമി ഡോ. രഘുറാം രാജൻ പറഞ്ഞു. ആത്മാഭിമാനമുള്ളവർക്ക് ഈ സർക്കാരിനു കീഴിൽ പ്രവർത്തിക്കാനാവില്ലെന്ന് പട്ടേലിന്‍റെ രാജി തെളിയിക്കുന്നതായി മുൻ ധനമന്ത്രി പി. ചിദംബരം പറഞ്ഞു.

രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തെ നേരേയാക്കുന്നതിൽ വലിയ പങ്കുവഹിച്ചയാളാണു പട്ടേൽ എന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പട്ടേലുമൊന്നിച്ചുള്ള പ്രവർത്തനത്തിന്‍റെ നല്ല ഓർമകൾ അയവിറക്കുന്നതായി പറഞ്ഞു. ഇരുവരും പട്ടേലിനു ഭാവുകങ്ങൾ നേർന്നു. ഗവൺമെന്‍റിനുവേണ്ടി പട്ടേലിനെതിരേ പട നയിച്ച റിസർവ് ബാങ്ക് ഡയറക്‌ടർ എസ്. ഗുരുമൂർത്തി രാജിയിൽ ആശ്ചര്യം പ്രകടിപ്പിച്ചു. 2016 സെപ്റ്റംബർ നാലിനു ചുമതലയേറ്റ പട്ടേലിന് അടുത്ത സെപ്റ്റംബർ വരെ കാലാവധി ഉണ്ടായിരുന്നു. ഗവർണർ രാജിവച്ചതിനാൽ ഏറ്റവും മുതിർന്ന ഡെപ്യൂട്ടി ഗവർണർ ആയ ഡോ. എൻ.എസ്. വിശ്വനാഥൻ ഗവർണറുടെ ചുമതല വഹിക്കും. വെള്ളിയാഴ്ച ബോർഡ് യോഗം ചേരണമോ എന്നു ഗവൺമെന്‍റ് നിർദേശിക്കും. പുതിയ ഗവർണറെ കണ്ടെത്താൻ കേന്ദ്രം ഉടനെ ഒരു കമ്മിറ്റിയെ നിയോഗിക്കും.


കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ ഭിന്നത തുറന്നുകാണിച്ച് ഒക്‌ടോബർ 26-നു നിർണായക പ്രസംഗം നടത്തിയ ഡെപ്യൂട്ടി ഗവർണർ ഡോ. വിമൽ ആചാര്യയും രാജിവച്ചെന്നു കിംവദന്തി പരന്നെങ്കിലും റിസർവ് ബാങ്ക് അതു നിഷേധിച്ചു. കേന്ദ്ര ബാങ്കുകളുടെ പണം കവരുന്ന സർക്കാരുകളെ കന്പോളം ശിക്ഷിക്കും എന്നു പറഞ്ഞ് അർജന്‍റീനയെ ഉദാഹരണമാക്കി കാണിച്ചായിരുന്നു ആചാര്യയുടെ വിവാദ പ്രസംഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.