മധ്യപ്രദേശിൽ കമൽനാഥ്
മധ്യപ്രദേശിൽ കമൽനാഥ്
Friday, December 14, 2018 2:23 AM IST
ന്യൂഡൽഹി/ഭോപ്പാൽ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. ഇന്നലെ രാത്രി വൈകി ഭോപ്പാലിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗം കമൽനാഥിനെ നേതാവായി തിരഞ്ഞെടുത്തു. എ.കെ. ആന്‍റണിയായിരുന്നു ഹൈക്കമാൻഡ് നിരീക്ഷകൻ. മുഖ്യമന്ത്രിപദത്തിൽ നോട്ടമുണ്ടായിരുന്ന യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ദേശീയതലത്തിലേക്കു മാറും.

രാജസ്ഥാനിൽ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. അശോക് ഗെഹ്‌ലോട്ടിനാണു കൂടുതൽ സാധ്യത. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഗുജ്ജർ വിഭാഗം ഇന്നലെ രാജസ്ഥാനിൽ പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും നടത്തി.

കോൺഗ്രസ് വൻ ഭൂരിപക്ഷം നേടിയ ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കും. ടി.എസ്. സിംഗ്ദേവിനാണു സാധ്യത. ഇന്നലെ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, അശോക് ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ് എന്നിവരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലെത്താനായില്ല. സോണിയഗാന്ധിയും ചർച്ചക ളിൽ പങ്കെടുത്തു. കേവല ഭൂരിപക്ഷത്തിന് മറ്റു കക്ഷികളെ ആശ്രയിക്കേണ്ട സ്ഥിതിയുള്ള മധ്യപ്രദേശിൽ കമൽനാഥിനെപ്പോലെ പരിചയസന്പന്നനായ നേതാവ് ആവശ്യമാണെന്ന് ഒടുവിൽ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയാ‍യിരുന്നു. ചിന്ദ്‌വാഡയിൽനിന്നുള്ള ലോക്സഭാംഗമായ കമൽനാഥ് മധ്യപ്രദേശ് പിസിസി അധ്യക്ഷനാണ്. 15 വർഷത്തിനുശേഷമാണു മധ്യപ്രദേശിൽ കോൺഗ്രസ് അധികാരം പിടിച്ചത്. 230 അംഗ സഭയിൽ കോൺഗ്രസിന് 114 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് രണ്ടംഗങ്ങളുടെ കുറവുള്ള കോൺഗ്രസിന് ബിഎസ്പി(2), എസ്പി(1) കക്ഷികളുടെയും നാലു സ്വതന്ത്രരുടെയും പിന്തുണയുണ്ട്. ഇതോടെ 121 അംഗങ്ങളുടെ പിന്തുണ കോൺഗ്രസിനായി.


രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അനുയായികൾ രാജസ്ഥാന്‍റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തി. ദൗസ, ആജ്മീർ, കരൗലി ജില്ലകളിലായിരുന്നു പ്രതിഷേധം രൂക്ഷമായത്. പ്രതിഷേധക്കാർ ജയ്പുർ-ആഗ്ര ദേശീയപാതയിലും ജയ്പുർ-ആജ്മീർ ദേശീയപാതയിലും അരമണിക്കൂറോളം ഗതാഗതം തടസപ്പെടുത്തി.

പോലീസെത്തി പ്രതിഷേധക്കാരെ നീക്കി. പൈലറ്റിന്‍റെ സമുദായമായ ഗുജ്ജറുകളാണു പ്രതിഷേധത്തിനു നേതൃത്വം നല്കിയത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കണമെന്ന് അഖില ഭാരതീയ യുവ ഗുർജ്ജാർ മഹാസഭ സംസ്ഥാന സെക്രട്ടറി സുഗർ സിംഗ് ആവശ്യപ്പെട്ടു. പ്രവർത്തകരോട് ശാന്തരാകാൻ ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് രംഗത്തെത്തി. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം കോൺഗ്രസ് അധ്യക്ഷൻ എടുക്കുമെന്ന് പൈലറ്റ് പറഞ്ഞു.

അതൊക്കെ രാഹുലിനോട് ചോദിക്കൂ: സോണിയ

ന്യൂഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ആരായിരിക്കും മുഖ്യമന്ത്രിമാരെന്ന് ചോദ്യത്തിന് അതൊക്കെ രാഹുലിനോടു ചോദിക്കൂ എന്ന മറുപടിയുമായി സോണിയ ഗാന്ധി. പാർലമെന്‍റിലേക്ക് കയറിപ്പോകവേ ആയിരു ന്നു ചോദ്യം. പാർലമെന്‍റിന് പുറത്തേക്കിറങ്ങി വരവേ രാഹുൽ ഗാന്ധി തന്നെ മറുപടിയും പറ ഞ്ഞു. പാർട്ടിയിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. എംഎൽഎമാർ, സാധാരണ പ്രവർത്തകർ എന്നിവരോടും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. തീർച്ചയായും നിങ്ങൾ മുഖ്യമന്ത്രിമാരെ ഉടൻ കാണാം; രാഹുൽ മറുപടി നൽകി.

ആ സമയം കോണ്‍ഗ്രസ് ആസ്ഥാനത്ത് കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവർ രാഹുലിന്‍റെ വരവും കാത്തിരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.