കണക്കിൽ പിഴച്ച് ശിവസേന
കണക്കിൽ പിഴച്ച് ശിവസേന
Tuesday, November 12, 2019 11:59 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന് 20 ദിവസമായിട്ടും മഹാരാഷ്‌ട്രയിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് സഖ്യം രൂപീകരിക്കാനായിരുന്നില്ല.

ബിജെപിയുമായി ഇടഞ്ഞ ശിവസേന കേന്ദ്ര മന്ത്രിപദം രാജിവച്ച് എൻഡിഎയിൽനിന്നു തന്നെ പിരിഞ്ഞ് ഒറ്റയ്ക്കു നിൽക്കുകയാണ്. എൻസിപിയും കോണ്‍ഗ്രസും പിന്തുണച്ചാൽ ബിജെപിയെ സംസ്ഥാനത്ത് നിന്ന് അകറ്റിനിർത്തി സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയായിരുന്നു ശിവസേനയ്ക്ക്. എന്നാൽ, ബിജെപിയെ പോലെതന്നെ അതിരൂരക്ഷ വർഗീയ, വംശീയ വിദ്വേഷങ്ങൾ വച്ചുപുലർത്തുന്ന ശിവസേനയുമായി കൂട്ടുചേരുന്നതിനെതിരേ കോണ്‍ഗ്രസിനുള്ളിൽ നിന്നു തന്നെ രൂക്ഷ വിമർശനം ഉയർന്നു.

അതിനിടെ, സർക്കാർ രൂപീകരണത്തിന് 48 മണിക്കൂർ കൂടി സമയം നീട്ടി നൽകണമെന്ന് ശിവസേനയുടെ ആവശ്യം തിങ്കളാഴ്ച ഗവർണർ പരിഗണിച്ചില്ല. തുടർന്ന് സർക്കാർ രൂപീകരിക്കുന്നതിനായി എൻസിപി നേതാവ് ശരത് പവാറിനെ ഗവർണർ ക്ഷണിച്ചു. ഇന്നലെ രാത്രി 8.30 വരെയായിരുന്നു എൻസിപിക്ക് നൽകിയിരുന്ന സമയം.


പിന്തുണ സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയിൽ നിന്നു കൃത്യമായ മറുപടി ലഭിക്കാത്തതിനാൽ തങ്ങൾക്കും സമയം നീട്ടി നൽകണമെന്ന് എൻസിപിയും ഗവർണറോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതു കണക്കിലെടുക്കാതെയാണ് ഗവർണർ ഉച്ചയോടെ രാഷ്‌ട്രപതി ഭരണത്തിന് ശിപാർശ ചെയ്തത്. കോണ്‍ഗ്രസും എൻസിപിയും ഒത്തുതീർപ്പിലെത്തുകയാണെങ്കിൽത്തന്നെ ശിവസേനയുടെ കൂടി പിന്തുണയോടെയെ സർക്കാർ രൂപീകരിക്കാൻ സാധിക്കൂ.
പരന്പരാഗത ശത്രുവായിരുന്ന ശിവസേനയുമായി ഇപ്പോൾ കൈ കോർക്കുന്നത് പാർട്ടിക്കുള്ളിൽത്തന്നെ ആശയ സമരങ്ങൾക്കു വഴി തെളിക്കുമെന്നതാണ് കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി. ബിജെപിയുമായുള്ള കൂട്ടുകെട്ട് വിട്ട ശിവസേനയുടെ ആ നിലപാട് ഉറച്ചതാണെന്നും കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല.

അതേസമയം, കോണ്‍ഗ്രസിനോടൊപ്പമല്ലാതെ മഹാരാഷ്‌ട്രയിൽ ഒരു ചുവട് പോലും മുന്നോട്ട് വയ്ക്കില്ലെന്ന നിലപാടാണ് എൻസിപി വ്യക്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.