ആറ് അതിവേഗ റെയിൽ ഇടനാഴികൂടി
ആറ് അതിവേഗ റെയിൽ ഇടനാഴികൂടി
Wednesday, January 29, 2020 11:49 PM IST
ന്യൂഡൽഹി: രാജ്യത്ത് ആറ് അതിവേഗ, അർധ അതിവേഗ റെയിൽവേ ഇടനാഴികൂടി റെയിൽവേ കണ്ടെത്തിയതായി റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ്. കേന്ദ്ര ബജറ്റിനു മുന്നോടിയായാണ് റെയിൽവേ ബോർഡ് ചെയർമാന്‍റെ വെളിപ്പെടുത്തൽ. നിലവിൽ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽപാത നിർമാണം പുരോഗമിക്കുകയാണ്.

അതിവേഗപാതയിൽ മണിക്കൂറിൽ 300 കിലോമീറ്ററും അർധ അതിവേഗ പാതയിൽ മണിക്കൂറിൽ 160 കിലോമീറ്ററുമാണ് ട്രെയിനുകളുടെ പരമാവധി വേഗം. ഡൽഹി-നോയിഡ-ആഗ്ര-ലക്നോ- വാരാണസി (865 കിലോമീറ്റർ), ഡൽഹി-ജയ്പുർ-ഉദയ്‌പുർ-അഹമ്മദാബാദ്(886), മുംബൈ-നാസിക്-നാഗ്പുർ (753), മുംബൈ-പൂന-ഹൈദരാബാദ്(711), ചെന്നൈ-ബംഗളൂരു-മൈസൂർ(435), ഡൽഹി-ചണ്ഡിഗഡ്-ലുധിയാന-ജലന്ധർ-അമൃത്സർ(495) എന്നിവയാണ് പുതിയ അതിവേഗ ഇടനാഴികൾ.

പദ്ധതിയെക്കുറിച്ചു വിശദറിപ്പോർട്ട് ഒരു വർഷത്തിനുള്ളിൽ തയാറാകുമെന്നും യാദവ് പറഞ്ഞു.
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻപാതയായ മുംബൈ-അഹമ്മദാബാദ് അതിവേഗപാത നിർമാണം 2023ൽ പൂർത്തിയാകും. ഇതിനായുള്ള 90 ശതമാനം സ്ഥലമേറ്റെടുപ്പ് ആറു മാസത്തിനുള്ളിൽ പൂർത്തിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.