ബിഹാറിൽ ബിജെപിയെ തള്ളി നിതീഷ്
ബിഹാറിൽ ബിജെപിയെ തള്ളി നിതീഷ്
Tuesday, May 24, 2022 3:35 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിഹാറിൽ ജാതി സെൻസസ് ഉടൻ ആരംഭിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഇതിനായി സർവകക്ഷി യോഗം വിളിക്കുമെന്നും തുടർന്നു നിർദേശം മന്ത്രിസഭയിൽ അവതരിപ്പിച്ചു നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതി സെൻസസ് പാടില്ലെന്ന ബിജെപിയുടെയും കേന്ദ്രസർക്കാരിന്‍റെയും നിലപാടിനെ പാടേ തള്ളിക്കൊണ്ടാണ് നിതീഷിന്‍റെ പ്രസ്താവന.

ജാതി സെൻസസ് ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ചേരുന്ന സർവകക്ഷി യോഗം ബിജെപി ബഹിഷ്കരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. സർവകക്ഷി യോഗത്തിന്‍റെ കാര്യം എല്ലാ പാർട്ടികളെയും അറിയിച്ചെന്നും ചില പാർട്ടികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ബിജെപിയുടെ പേരെടുത്തു പറയാതെ നിതീഷ് കുമാർ പറഞ്ഞു. ജാതി തിരിച്ചുള്ള കനേഷുമാരി നടപ്പാക്കുമെന്ന നിതീഷിന്‍റെ പ്രഖ്യാപനം ഭരണകക്ഷിയിലെ ബിജെപിക്കു കനത്ത തിരിച്ചടിയായി.
മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചു പ്രതികരിക്കാൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ തർകിഷോർ പ്രസാദ് വിസമ്മതിച്ചു.


സർവകക്ഷി യോഗത്തിന്‍റെ കാര്യം മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും പാർട്ടി ചർച്ച ചെയ്ത് നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ ബിജെപി ഒഴികെ ജെഡിയു, ആർജെഡി, കോണ്‍ഗ്രസ്, ഇടതുപാർട്ടികൾ അടക്കം എല്ലാവരും ജാതി സെൻസസിനെ അനുകൂലിച്ചിട്ടുണ്ട്.

ജാതി സെൻസസ് ഉടൻ വേണമെന്ന പ്രതിപക്ഷ നേതാവ് ആർജെഡിയുടെ തേജസ്വി യാദവിന്‍റെ വാദത്തെ പിന്തുണച്ച നിതീഷ് കുമാറിന്‍റെ നടപടി ബിഹാറിൽ ബിജെപി- ജെഡിയു സഖ്യം തകർച്ചയിലേക്കാണെന്ന സൂചനയായി. മുന്പ് ബിജെപി സഖ്യം ഉപേക്ഷിച്ച് ലാലുപ്രസാദ് യാദവിന്‍റെ ആർജെഡിയുമായി സഖ്യമുണ്ടാക്കിയതാണ് നിതീഷ്. വീണ്ടും ആർജെഡിയെ തള്ളി ബിജെപിയുമായി സഖ്യം ചേർന്നു ഭരണം പിടിച്ചെങ്കിലും ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത പലപ്പോഴും മറനീക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.