പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദാനി ഗ്രൂപ്പിനുമെതിരേ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്നു കോഴ വാങ്ങിയെന്നും പാർലമെന്ററി യൂസർ ഐഡി ദർശൻ ഹിരാനന്ദാനിയുമായി പങ്കുവച്ചെന്നും മഹുവയ്ക്കെതിരേ ബിജെപി അംഗം നിഷികാന്ത് ദുബെയാണ് ആരോപണം ഉന്നയിച്ചത്.
"എത്തിക്സ് കമ്മിറ്റി എല്ലാ ചട്ടങ്ങളും ലംഘിച്ചാണു എന്നെ പുറത്താക്കാനുള്ള ശിപാർശ നൽകിയത്. എന്നെ വേട്ടയാടാൻ നാളെ സിബിഐ വീട്ടിലെത്തും. എന്നെ നിശബ്ദയാക്കാനാണ് എത്തിക്സ് കമ്മിറ്റിയുടെയും ബിജെപിയുടെയും ശ്രമം. അതു നടക്കില്ല. രണ്ടു സ്വകാര്യ വ്യക്തികളെ മാത്രം ആസ്പദമാക്കിയുള്ളതാണ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. ഈ വ്യക്തികളുടെ വാദങ്ങൾ പരസ്പരവിരുദ്ധവുമാണ്. അദാനിക്കെതിരേ നിരന്തരം ശബ്ദിച്ചതാണു എന്റെ പുറത്താക്കലിൽ കലാശിച്ചത്. ബിജെപിക്കെതിരേ ഇനി നിശബ്ദയായിരിക്കില്ല.
-മഹുവ മൊയ്ത്ര യുദ്ധത്തിൽ മഹുവ ജയിക്കും: മമത മഹുവയെ പുറത്താക്കിയത് അംഗീകരിക്കാനാകില്ലെന്നും ബിജെപിയുടെ രാഷ്ട്രീയവൈരം ജനാധിപത്യത്തെ കൊല്ലുമെന്നും തൃണമൂൽ കോണ്ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പറഞ്ഞു. മഹുവ യുദ്ധത്തിൽ ജയിക്കും, ജനങ്ങൾ നീതി നൽകും. ബിജെപി അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പരാജയപ്പെടും - മമത പ്രതികരിച്ചു.
മഹുവയ്ക്കൊപ്പം നിലകൊണ്ട ഇന്ത്യ സഖ്യത്തിന് നന്ദി പറയുന്നതായും മമത പറഞ്ഞു.