സ്കൂൾ വെടിവയ്പു തടയാൻ അധ്യാപകർക്കു തോക്കു കൊടുക്കാമെന്നു ട്രംപ്
സ്കൂൾ വെടിവയ്പു തടയാൻ അധ്യാപകർക്കു തോക്കു  കൊടുക്കാമെന്നു ട്രംപ്
Friday, February 23, 2018 1:03 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ സ്കൂളുകളിൽ ഭാവിയിൽ കൂട്ടക്കൊലകൾ അരങ്ങേറാതിരിക്കാൻ അധ്യാപകർക്കു തോക്കു നല്കാമെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മുൻ വിദ്യാർഥി 17 പേരെ വെടിവച്ചുകൊന്ന ഫ്ളോ റിഡയിലെ സ്കൂളിൽനിന്നെത്തി യ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും ബുധനാഴ്ച വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് വിവാദ നിർദേശം മുന്നോട്ടുവച്ചത്.

തോക്ക് അവകാശങ്ങൾക്കായി വാദിക്കുന്ന നാഷണൽ റൈഫിൾസ് അസോസിയേഷൻ(എൻആർഎ) മുന്പ് മുന്നോട്ടുവച്ച നിർദേശമാണ് ട്രംപ് ആവർത്തിച്ചത്. രാഷ്‌ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന എൻആർഎയുമായി ട്രംപിനും അദ്ദേഹത്തിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്കും അടുത്ത ബന്ധമുണ്ട്.

ഫ്ളോറിഡ വെടിവയ്പിനെ അതിജീവിച്ച ആറു വിദ്യാർഥികൾ അടക്കം 40 പേരുമായാണ് ട്രംപ് കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച വികാരനിർഭരമായിരുന്നു. മക്കൾ നഷ്ടപ്പെട്ട ചില രക്ഷിതാക്കൾ കരഞ്ഞു.

തോക്കുപയോഗത്തിൽ പ്രാവീണ്യമുള്ള ഒരു അധ്യാപകൻ കുട്ടികൾക്കൊപ്പമുണ്ടെങ്കിൽ ആക്രമണശ്രമം അതിവേഗം ചെറുത്തുതോല്പ്പിക്കാമെന്നു ട്രംപ് പറഞ്ഞു. ഒരു സ്കൂളിലെ 20 ശതമാനം അധ്യാപകർക്ക് തോക്കുപയോഗിക്കാൻ പരിശീലനം നല്കണം. തന്‍റെ നിർദേശം വിവാദപരമാണെന്നും അദ്ദേഹം സമ്മതിച്ചു. ട്രംപിന്‍റെ നിർദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയരുന്നുണ്ട്.


തോക്കു വാങ്ങാനുള്ള പ്രായപരിധി ഉയർത്തുന്നത് അടക്കമുള്ള നിർദേശങ്ങൾ പരിഗണിക്കാനും താൻ തയാറാണെന്ന് ട്രംപ് പറഞ്ഞു. അക്രമവാസനയുള്ളവരെ തിരിച്ചറിയാൻ സഹായിക്കുന്ന മാനസിക കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞത് ഒരു പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ളോറിഡ കൂട്ടക്കൊലയ്ക്കു പിന്നാലെ തോക്കു നിയന്ത്രണം ശക്തമാക്കണമെന്ന ആവശ്യം മുന്പില്ലാത്ത വിധം അമേരിക്കയിൽ ചൂടുപിടിച്ചിരിക്കുകയാണ്. വിദ്യാർഥികളും രക്ഷിതാക്കളുമാണ് രാജ്യവ്യാപക പ്രതിഷേധത്തിനു പിന്നിൽ.

ഇതേത്തുടർന്ന്, സെമി ഓട്ടോമാറ്റിക് തോക്കുകൾക്ക് ഓട്ടോമാറ്റിക് തോക്കുകളുടെ ശേഷി നല്കുന്ന ബംബ് സ്റ്റോക് എന്ന ഉപകരണം നിരോധിക്കാനുള്ള ചട്ടം തയാറാക്കാൻ ട്രംപ് നിർദേശം നല്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.