റഷ്യയിൽ സാർ പുടിൻ
റഷ്യയിൽ സാർ പുടിൻ
Tuesday, March 20, 2018 1:05 AM IST
മോസ്കോ: ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 76.69 ശതമാനം വോട്ടു നേടി നാലാം തവണയും പ്രസിഡന്‍റായ വ്ളാദിമിർ പുടിൻ റഷ്യയുടെ ചോദ്യം ചെയ്യാനാവാത്ത നേതാവായി.2024വരെ അധികാരത്തിലിരിക്കാനുള്ള ജനവിധിയാണ് അദ്ദേഹത്തിനു ലഭിച്ചത്.

മുൻ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനേക്കാൾ വോട്ടു നേടിയ പുടിൻ ആജീവനാന്ത പ്രസിഡന്‍റാവാൻ പദ്ധതിയില്ലെന്നു സൂചിപ്പിച്ചു.ഏഴ് സ്ഥാനാർഥികൾകൂടിയുണ്ടായിരുന്നു. പുടിന്‍റെ കടുത്ത വിമർശകനായ അലക്സി നവൽനിക്ക് മത്സരിക്കാൻ ഇലക്‌ഷൻ കമ്മീഷൻ അനുമതി നിഷേധിച്ചിരുന്നു.


രണ്ടാം സ്ഥാനത്തെത്തിയ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി പാവേൽ ഗ്രുഡിനിന് 11.9ശതമാനം വോട്ടും ദേശീയവാദി നേതാവ് വ്ളാദിമിർ ഷിറിനോവ്സ്കിക്ക് 5.66ശതമാനം വോട്ടും മാത്രമേ കരസ്ഥമാക്കാനായുള്ളൂ. ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിനു നന്ദി പറയുന്നുവെന്നു പുടിൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.