തോൽവി സമ്മതിച്ച് യാമീൻ, സോലിഹ് പ്രസിഡന്‍റ്
തോൽവി സമ്മതിച്ച് യാമീൻ, സോലിഹ് പ്രസിഡന്‍റ്
Tuesday, September 25, 2018 12:28 AM IST
മാലെ: പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചും നാടുകടത്തിയും ഏകാധിപത്യ ഭരണം നടത്തിയ മാലദ്വീപ് പ്രസിഡന്‍റ് അബ്ദുള്ള യാമീന് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയം. ഞാ‍‍യറാഴ്ച നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് സോലിഹിന് 58.3ശതമാനം വോട്ടും യാമീന് 41.7ശതമാനം വോട്ടും കിട്ടി.

അന്തിമ ഫലപ്രഖ്യാപനത്തിന് ഒരാഴ്ചവരെ സമയം എടുത്തേക്കും. ചൈനയോട് അടുപ്പം പുലർത്തുകയും ഇന്ത്യയോട് അനുഭാവം കാട്ടാതിരിക്കുകയും ചെയ്ത യാമീന്‍റെ പരാജയം ചൈനയ്ക്കു തിരിച്ചടിയാണ്. സോലിഹിനെ അഭിനന്ദിച്ച് ഇന്ത്യൻ വിദേശമന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു. ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള പ്രതിബദ്ധത പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാണിത്. എത്രയും വേഗം തെരഞ്ഞെടുപ്പു ഫലം സ്ഥിരീകരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറാവുമെന്നു വിദേശമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പ്രത്യാശിച്ചു.

മാലദ്വീപ് വിമതരുടെ സങ്കേതമായ ശ്രീലങ്കയും സോലിഹിനെ അഭിനന്ദിച്ചു.യുഎസും തെരഞ്ഞെടുപ്പു ഫലത്തിൽ സംതൃപ്തി രേഖപ്പെടുത്തി. ഞായ‍റാഴ്ച നടന്ന വോട്ടെടുപ്പിൽ 262000 വോട്ടർമാരിൽ 90ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. പ്രതിപക്ഷ വിജയം ഉറപ്പായെന്ന വാർത്ത പുറത്തുവന്നതോടെ ജനങ്ങൾ ആഹ്ളാദ പ്രകടനം ആരംഭിച്ചു. സോലിഹുവിന്‍റെ എംഡിപി പാർട്ടിക്കാർ തെരുവിൽ നൃത്തം ചവിട്ടി. 2013ലെ തെരഞ്ഞെടുപ്പിൽ യാമീൻ മുൻ പ്രസിഡന്‍റ് നഷീദിനു പിന്നിലായപ്പോൾ സുപ്രീംകോടതി ഇടപെട്ട് ഫലം റദ്ദാക്കി. രണ്ടാമതു നടന്ന വോട്ടെടുപ്പിലാണ് യാമീൻ അന്നു ജയിച്ചത്.


മാലദ്വീപ് ജനത തീരുമാനം എടുത്തു. അത് അംഗീകരിക്കുന്നുവെന്നു പറഞ്ഞ യാമീൻ തന്‍റെ കാലാവധി തീരുന്ന നവംബർ 17ന് അധികാര കൈമാറ്റം നടത്തുമെന്നും വ്യക്തമാക്കി. അടുത്ത പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സോലിഹുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ഇന്നലെ ടിവി പ്രസംഗത്തിൽ യാമീൻ പറഞ്ഞു.

യാമീന്‍റെ എതിരാളികളിൽ പലരും നാടുകടത്തപ്പെട്ട് വിദേശത്തായിരുന്നു. അല്ലാത്തവർ ജയിലിലും. പ്രചാരണത്തിലും യാമീനായിരുന്നു മേൽക്കൈ. വോട്ടിംഗിൽ തിരിമറി നടക്കുമെന്നു നിരീക്ഷകർ വരെ കരുതി. എന്നിട്ടും യാമീനു പരാജയത്തിന്‍റെ കയ്പുനീരു കുടിക്കേണ്ടിവന്നത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. തെരഞ്ഞെടുപ്പു ഫലം ചൈനയ്ക്കു തിരിച്ചടിയാണ്. യാമീൻ ഭരണത്തിൽ ചൈന വൻതുക ഇവിടെ നിക്ഷേപം നടത്തി. ഇത് രാജ്യത്തെ കടക്കെണിയിലേക്കു നയിക്കുമെന്ന് ആരോപണമുണ്ട്.

ചൈനയുമായുള്ള ഇടപാടുകൾ പുനഃപ്പരിശോധിക്കുമെന്നു നിയുക്ത പ്രസിഡന്‍റ് സോലിഹിനെ പിന്തുണയ്ക്കുന്ന മുൻ പ്രസിഡന്‍റ് നഷീദ് കൊളംബോയിൽ പറഞ്ഞു. മറ്റൊരു മുൻ പ്രസിഡന്‍റും യാമീന്‍റെ ബന്ധുവുമായ ഗയൂമും മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസും മുൻ മന്ത്രിമാരും ഉൾപ്പെടെ നിരവധി പേരെ മാലദ്വീപിലെ ഒരു ദ്വീപിൽ യാമീൻ തടവിലാക്കിയിരിക്കുകയാണ്. രാഷ്‌ട്രീയ തടവുകാരുടെ മോചനത്തിനു മുൻഗണന നൽകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.