അതിർത്തിയിൽ സമാധാനത്തിനു ധാരണ
അതിർത്തിയിൽ സമാധാനത്തിനു ധാരണ
Friday, November 16, 2018 1:06 AM IST
ബെയ്ജിംഗ്: അതിർത്തിയിൽ സമാധാനം കാത്തുസൂക്ഷിക്കാൻ ഇന്ത്യാ-ചൈന ഉദ്യോഗസ്ഥതല ചർച്ചയിൽ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ചിൻ പിംഗും തമ്മിലുണ്ടാക്കിയ ധാരണ ഇതിനു നിർണായകമാണെന്നും ഇരുരാജ്യങ്ങളിലെയും പ്രതിരോധവകുപ്പിലെ ഉന്നതദ്യോ ഗസ്ഥർ പങ്കെടുത്ത ചർച്ചയിൽ അഭിപ്രായമുയർന്നു. 73 ദിവസം നീണ്ട ഡോകാ ലാ സംഘർഷത്തെത്തുടർന്ന് കഴിഞ്ഞവർഷം വാർഷിക ചർച്ച മുടങ്ങിയിരുന്നു.

ചൊവ്വാഴ്ച ബെയ്ജിംഗിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ സംഘത്തിനു പ്രതിരോധസെക്രട്ടറി സഞ്ജയ് മിത്ര നേതൃത്വം നൽകി. സെൻട്രൽ മിലിട്ടറി കമ്മിഷൻ ഡെപ്യൂട്ടി ചീഫ് ലഫ്.ജനറൽ ഷാവോ യുവാൻമിംഗിന്‍റെ നേതൃത്വത്തിലായിരുന്നു ചൈനീസ് സംഘമെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.


ചർച്ചകൾക്കുശേഷംചൈനീസ് പ്രതിരോധമന്ത്രിയുമായി ഇന്ത്യൻസംഘം കൂടിക്കാഴ്ച നടത്തി. പ്രതിരോധ വകുപ്പിലെയും സേനാവിഭാഗങ്ങളിലെയും ഉന്നതരും കൂടിക്കാഴ്ചയിൽ ഭാഗഭാക്കായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.