യെമനിൽ ഹൗതികൾ വെടിനിർത്തലിന്
യെമനിൽ ഹൗതികൾ വെടിനിർത്തലിന്
Tuesday, November 20, 2018 12:51 AM IST
സനാ: സൗദി സഖ്യത്തിനെതിരേയുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ യെമനിലെ ഹൗതി ഷിയാ വിമതർ തത്കാലത്തേക്കു നിർത്തിവച്ചു.സൗദി സഖ്യം സമാധാനത്തിനു തയാറാണെങ്കിൽ വെടിനിർത്തലിനു സമ്മതമാണെന്നു വിമതരുടെ നേതാവ് മുഹമ്മദ് അലി അൽഹൗതി പ്രസ്താവനയിൽ വ്യക്തമാക്കി.

ഇതിനിടെ സ്വീഡനിൽ സമാധാന ചർച്ച നടത്താൻ തയാറാണെന്നു പരസ്പരം പോരാടുന്ന വിമതരും സൗദി സഖ്യവും യുഎൻ മധ്യസ്ഥൻ മാർട്ടിൻ ഗ്രിഫിത്സിനോടു പറഞ്ഞു. ചർച്ചയ്ക്കുള്ള തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സമാധാന ചർച്ച വൈകില്ലെന്നും ഈയാഴ്ച തന്നെ ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കുന്നതിനായി വിമതരുടെ ശക്തികേന്ദ്രമായ സനായിലെത്തുമെന്നും ഗ്രിഫിത്‌സ് പറഞ്ഞു.

സനായിൽ നിന്നു പുറത്താക്കപ്പെട്ട യെമൻ പ്രസിഡന്‍റ് അബേദ് റാബോ മൻസൂർ ഹാദിയെ അനുകൂലിക്കുന്ന സൈനികരും ഇറാൻ പിന്തുണയുള്ള ഹൗതി ഷിയാ വിമതരും തമ്മിൽ പോരാട്ടം ആരംഭിച്ചിട്ടു മൂന്നരവർഷം കഴിഞ്ഞു. ഹാദിക്ക് സൗദിയുടെയും സഖ്യകക്ഷികളുടെയും പിന്തുണയുണ്ട്. സനാ ഉൾപ്പെടെ വിമതരുടെ കേന്ദ്രങ്ങളിൽ സൗദി സഖ്യം നിരന്തരം വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ അവരെ ഒതുക്കാനായിട്ടില്ല. ആക്രമണങ്ങളിൽ നിരവധി സിവിലിയന്മാരും കൊല്ലപ്പെടുന്നുണ്ട്. ഇതിനു പുറമേ ഹൊദെയ്ദ തുറമുഖത്തിനു സൗദി സഖ്യം ഉപരോധം ഏർപ്പെടുത്തിയതിനാൽ യെമനിൽ ഭക്ഷ്യസാധനങ്ങൾക്കും മരുന്നിനും മറ്റ് അവശ്യവസ്തുക്കൾക്കും കടുത്ത ക്ഷാമം നേരിടുന്നു.


ഉപരോധം നീക്കാത്തപക്ഷം രാജ്യം പട്ടിണിയിലേക്കു നീങ്ങും. യുദ്ധത്തിൽ ഇതുവരെ 56000 പേർ കൊല്ലപ്പെട്ടെന്നാണു കണക്കാക്കുന്നത്. യെമൻ പ്രശ്നത്തിൽ യുഎൻ രക്ഷാസമിതിയിൽ ബ്രിട്ടൻ ഇന്നു പ്രമേയം അവതരിപ്പിക്കും.

യുദ്ധം അവസാനിപ്പിക്കുന്നതിനു യുഎൻ നടത്തുന്ന ശ്രമങ്ങൾക്ക് സൗദി എല്ലാ പിന്തുണയും നൽകുമെന്നു ഷൂരാ കൗൺസിൽ യോഗത്തിൽ സൗദി രാജാവ് സൽമാൻ വ്യക്തമാക്കി. ഇറാൻ പിന്തുണയുള്ള തീവ്രവാദികളിൽനിന്ന് യെമൻ ജനതയെ രക്ഷിക്കാനാണ് സൗദി ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.