പീഡിതരിൽ കർത്താവിന്‍റെ കുരിശു കാണുക: മാർപാപ്പ
പീഡിതരിൽ കർത്താവിന്‍റെ കുരിശു കാണുക: മാർപാപ്പ
Saturday, April 20, 2019 11:19 PM IST
റോം: ലോകത്ത് പലവിധ പീഡനങ്ങൾ അനുഭവിക്കുന്നവരിൽ യേശുവിന്‍റെ കുരിശു കാണാൻ കഴിയണമെന്ന് ഫ്രാൻസിസ് മാർപാപ്പ.

ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തിൽ നടന്ന കുരിശിന്‍റെ വഴിയുടെ അവസാനമുള്ള മാർപാപ്പയുടെ പ്രാർഥനയിൽ നിറഞ്ഞുനിന്നത് ദുഃഖിതരും പീഡിതരും അനീതി നേരിടുന്നവരും കുടിയേറ്റക്കാരും മനുഷ്യക്കടത്തിന് ഇരയാകുന്നവരുമെല്ലാമായിരുന്നു.

ഭക്ഷണത്തിനും സ്നേഹത്തിനുമായി വലയുന്നവർ, സ്വന്തക്കാരാൽ ഉപേക്ഷിക്കപ്പെട്ടവർ, നീതിക്കും സമാധാനത്തിനും ദാഹിക്കുന്നവർ, ഏകാന്തത നേരിടുന്നവർ, കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾ നേരിടുന്ന കുടിയേറ്റക്കാർ, നിഷ്കളങ്കതയിൽ മുറിവേൽക്കുന്ന കുട്ടികൾ തുടങ്ങിയവരിലെല്ലാം യേശുവിന്‍റെ കുരിശു ദർശിക്കാൻ കഴിവു നല്കണമേയെന്നു മാർപാപ്പ പ്രാർഥിച്ചു.

കത്തിച്ച മെഴുകുതിരിയുമായി ആയിരക്കണക്കിനു വിശ്വാസികൾ കുരിശിന്‍റെ വഴിയിൽ പങ്കെടുത്തു. മനുഷ്യക്കടത്തിന് ഇരയാകുന്ന വനിതകൾക്കും കുഞ്ഞുങ്ങൾക്കുംവേണ്ടി പോരാടുന്ന ഇറ്റാലിയൻ സന്യാസിനി സിസ്റ്റർ യൂജിന ബോണേറ്റി(80)യാണ് പതിന്നാലു സ്ഥലങ്ങൾക്കിടെ ചൊല്ലിയ ധ്യാനാത്മക പ്രാർഥനകൾ തയാറാക്കിയത്.


വ്യാഴാഴ്ച മാർപാപ്പയുടെ പെസഹാ ആചരണം തെക്കൻ റോമിലെ വല്ലേട്രി ജയിലിലുള്ള തടവുകാർക്കൊപ്പമായിരുന്നു. ഇത് അഞ്ചാം തവണയാണ് അദ്ദേഹം തടവുകാരുടെ പാദങ്ങൾ കഴുകുന്നത്.

അടിമകൾ ചെയ്യുന്ന ജോലിയാണ് യേശു തിരുവത്താഴത്തിൽ മാതൃകയായി നല്കിയതെന്ന് മാർപാപ്പ പറഞ്ഞു. എല്ലാ ശക്തിക്കും ഉടമയായ ദൈവം അടിമയുടെ ജോലി ചെയ്തു. ശിഷ്യന്മാരോടും ഇതുതന്നെ ചെയ്യാനാവശ്യപ്പെട്ടു. നമ്മളെല്ലാവരും അയൽക്കാരുടെ സേവകരാകണമെന്ന് മാർപാപ്പ നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.