സിവറോഡോൻസ്റ്റക്ക് വളഞ്ഞ്‌ റഷ്യ
സിവറോഡോൻസ്റ്റക്ക് വളഞ്ഞ്‌ റഷ്യ
Tuesday, May 24, 2022 3:32 AM IST
കീവ്: യുക്രെയ്നിന്‍റെ കിഴക്കൻ വ്യവസായ മേഖലയായ സിവറോഡോൻസ്റ്റക്കിലേക്ക് റഷ്യൻ സൈന്യം ആക്രമണം വ്യാപിപ്പിച്ചു. കിഴക്കൻ ഡോണ്‍ബാസ് മേഖല, ലുഹാൻസ്ക് എന്നിവ പിടിച്ചടക്കിയതിനു സമാനമായാണ് റഷ്യ ആക്രമണം കടുപ്പിക്കുന്നത്.

ഡോണ്‍ബാസ് മേഖലയിലാണു സിവറോഡോൻസ്റ്റക്ക്. യുദ്ധം ആരംഭിക്കുന്നതിനു മുന്പ് ഒരു ലക്ഷത്തിലധികംപേർ താമസിച്ചിരുന്ന സിവറോഡോൻസ്റ്റക്കിനെ, മരിയുപോൾ തകർത്തതിനു സമാനമായി ഇല്ലാതാക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് നിരീക്ഷകർ ആശങ്ക പ്രകടിപ്പിച്ചു. നഗരത്തിലെ സ്കൂളിന്‍റെ ബങ്കറിൽ അഭയം തേടിയവരെ ലക്ഷ്യമിട്ടു റഷ്യ ഷെല്ലാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

റഷ്യയെ സംബന്ധിച്ച്് സിവറോഡോൻസ്റ്റക്ക് നിർണായകമാണ്. കാരണം, ലുഹാൻസ്കിനെ മൊത്തമായി സിവറോഡോൻസ്റ്റക്കിൽനിന്നു നിയന്ത്രിക്കാൻ കഴിയും. ലുഹാൻസ്ക് മുഴുവനായി പിടിച്ചെടുക്കുമെന്നു റഷ്യൻ സൈന്യം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

സെലൻസ്കി ദാവോസിൽ

വടക്കൻ യുക്രെയ്നിലെ ഡെസ്ന സൈനിക കേന്ദ്രത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി ദാവോസിൽ നടക്കുന്ന ലോക സാന്പത്തിക ഉച്ചകോടി വേദിയിൽ പറഞ്ഞു. റഷ്യക്കെതിരേ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട സെലൻസ്കി, ക്രൂരശക്തികളെ ലോകം നിയന്ത്രിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.


ഈ മാസം പതിനേഴിനായിരുന്നു ഡെസ്നയിലെ ആക്രമണം. ചെർണിഹിവീലെ നഗരമായ ഡെസ്നയുടെ നിയന്ത്രണം റഷ്യ പിടിച്ചിരുന്നെങ്കിലും യുക്രെയ്ൻ പിന്നീട് നിയന്ത്രണം വീണ്ടെടുത്തു. ഇതിനുശേഷം ഈ ഗ്രാമം സൈനിക കേന്ദ്രമായാണു പ്രവർത്തിക്കുന്നത്.

വിചാരണ ചെയ്യും

മരിയുപോളിലെ അസോവ്സ്റ്റലിൽ കീഴടങ്ങിയ യുക്രെയ്ൻ പോരാളികളെ വിചാരണയ്ക്കു വിധേയമാക്കുമെന്ന് വിമത ഡോണ്‍സ്റ്റക് മേഖലയുടെ മേധാവി അറിയിച്ചു. ഇവരെ ഡോണ്‍സ്റ്റക്കിൽ തടവിൽ പാർപ്പിച്ചാകും വിചാരണ നടത്തുക. ഇവിടെ രാജ്യാന്തര ട്രൈബ്യൂണൽ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും മേഖലാ മേധാവി ഡെനിസ് പുഷിലിൻ അറിയിച്ചു. കീഴടങ്ങിയ പോരാളികൾക്കെതിരേ എന്തു കുറ്റമാണ് ചുമത്തുക എന്നു വ്യക്തമല്ല.

വെടിനിർത്തൽ ഇല്ല

രാജ്യത്തിന്‍റെ മണ്ണ് റഷ്യക്കു കൈമാറിയുള്ള വെടിനിർത്തൽ പരിഗണനയിലില്ലെന്നു പ്രസിഡന്‍റ് സെലൻസ്കിയുടെ ഉപദേഷ്ടാവ് മിഖായിലോ പൊഡോലിക് വ്യക്തമാക്കി. യുക്രെയ്ന്‍റെ പരമാധികാരവും സുസ്ഥിരതയും പുന:സ്ഥാപിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കുകയുള്ളുവെന്നു പ്രസിഡൻഷ്യൽ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമക് ട്വീറ്റ് ചെയ്തു. സിവറോഡോൻസ്റ്റക്ക് പിടിച്ചടക്കാൻ റഷ്യ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് യുക്രെയ്ൻ നിലപാട് വ്യക്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.