തായ്‌ലൻഡിലെ നഴ്സറിയിൽ ലഹരിഭ്രാന്തന്‍റെ പൈശാചികത; 37 പേരെ വെടിവച്ചും കുത്തിയും കൊലപ്പെടുത്തി
തായ്‌ലൻഡിലെ നഴ്സറിയിൽ ലഹരിഭ്രാന്തന്‍റെ പൈശാചികത; 37 പേരെ വെടിവച്ചും കുത്തിയും കൊലപ്പെടുത്തി
Thursday, October 6, 2022 11:58 PM IST
ബാങ്കോക്ക്: മയക്കുമരുന്നിനടിമയായ മുൻ പോലീസ് ഉദ്യോഗസ്ഥൻ തായ്‌ലൻഡിലെ ഡേകെയർ നഴ്സറിയിൽ രണ്ടു വയസുള്ള മൂന്നു കുഞ്ഞുങ്ങൾ അടക്കം 37 പേരെ വെടിവച്ചും കത്തിക്കു കുത്തിയും കൊലപ്പെടുത്തിയ സംഭവം ലോകമനഃസാക്ഷിയെ ഞെട്ടിച്ചു.

വടക്കൻ പ്രവിശ്യയായ നോംഗ് ബുവാ ലാംപുവിലെ നോംഗ് ബുവാ ശിശുക്ഷേമ വികസനകേന്ദ്രത്തിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞുങ്ങളും എട്ടുമാസം ഗർഭിണിയായ അധ്യാപികയടക്കമുള്ളവരുമാണ് ഇരകളായത്.

അക്രമം നടത്തിയ പൻയാ കമ്രാബ് (34) തുടർന്ന് വീട്ടിലേക്കു മടങ്ങി ഭാര്യയെയും മക്കളെയും വധിച്ച ശേഷം വെടിവച്ചു ജീവനൊടുക്കി. മരിച്ചതിൽ 23 കുഞ്ഞുങ്ങളുണ്ട്; 12 പേർക്കു പരിക്കേറ്റിട്ടുണ്ട്.

പോലീസിൽ ലഫ്റ്റനന്‍റ് കേണലായിരുന്ന പൻയാ കമ്രാബിനെ മയക്കുമരുന്ന് ഉപയോഗത്തിന്‍റെ പേരിൽ കഴിഞ്ഞവർഷം സർവീസിൽനിന്നു പിരിച്ചുവിട്ടിരുന്നു. മയക്കുമരുന്ന് കേസിൽ ഇന്നലെ കോടതിയിൽ നടന്ന വിചാരണയ്ക്കു ശേഷമാണ് ഇയാൾ ഡേകെയർ സെന്‍ററിലെത്തിയത്. തന്‍റെ കുഞ്ഞ് അവിടെയില്ലാത്തതിൽ ദേഷ്യംപിടിച്ചാണ് അക്രമം നടത്തിയതെന്നാണു റിപ്പോർട്ടുകൾ.


ആദ്യം ജീവനക്കാരെയാണ് ആക്രമിച്ചത്. തുടർന്നാണു കുഞ്ഞുങ്ങൾ ഉറങ്ങിയിരുന്ന മുറിയിൽപ്രവേശിച്ചത്. ഷോട്ട്ഗൺ, കൈത്തോക്ക്, കത്തി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.

സംഭവസ്ഥലത്തുനിന്നു കാറിൽ രക്ഷപ്പെട്ട അക്രമി വഴിയിലുണ്ടായിരുന്ന വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. അക്രമിയുടെയും കുടുംബത്തിന്‍റെയും മൃതദേഹങ്ങൾ പോലീസ് വീട്ടിൽ കണ്ടെത്തുകയായിരുന്നു. അക്രമി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഈ ദാരുണസംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നു പോലീസ് അഭ്യർഥിച്ചു. ആശുപത്രി അധികൃതരുടെ അഭ്യർഥനപ്രകാരം പരിക്കേറ്റവർക്കു രക്തം നല്കാനായി ഒട്ടനവധിപ്പേർ എത്തി. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പ്രധാനമന്ത്രി പ്രയുത് ചാൻ ഒച അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.

തായ്‌ലൻഡിൽ സ്വന്തമായി തോക്കുള്ളവരുടെ എണ്ണം കൂടുതലാണെങ്കിലും ഇത്രയധികം പേർ കൊല്ലപ്പെടുന്ന വെടിവയ്പുസംഭവങ്ങൾ വിരളമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.