ഫ്ലോറിഡ: നാലു പതിറ്റാണ്ടുകള്‍ക്കുശേഷം മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള ബഹിരാകാശ യാത്രയിൽഇന്ത്യയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ആക്സിയോം-4 (എഎക്സ്-4) ദൗത്യത്തിന്‍റെ വിക്ഷേപണം നാളത്തേക്കു മാറ്റി.

ഐഎസ്ആർഒയുടെ ബഹിരാകാശസഞ്ചാരിയും ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല പൈലറ്റായ ദൗത്യം ഇന്നു വിക്ഷേപിക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് നാളത്തേക്ക് മാറ്റുകയായിരുന്നു.


സ്‌പേസ്എക്‌സിന്‍റെ ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ ശുഭാംശു ഉള്‍പ്പെടെ നാല് യാത്രികരാണു ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററില്‍നിന്നു അമേരിക്കൻ സമയം നാളെ രാവിലെ 8.22 (ഇന്ത്യന്‍ സമയം വൈകുന്നേരം 5.55) ന് കുതിച്ചുയരുക.

ഏകദേശം 28 മണിക്കൂര്‍ യാത്രയ്ക്കുശേഷം വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം പത്തോടെ ഡ്രാഗണ്‍ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും. ഇതു മൂന്നാംതവണയാണു ദൗത്യം മാറ്റുന്നത്. മേയ് 29നാണ് ദൗത്യം ആദ്യം തീരുമാനിച്ചിരുന്നത്.