5,800 കമ്പനികൾ നിരീക്ഷണത്തിൽ
Friday, October 6, 2017 11:29 AM IST
ന്യൂഡൽഹി: കറൻസി റദ്ദാക്കലിനു ശേഷം 13 ബാങ്കുകളായി 5,800 കമ്പനികൾ നടത്തിയ ഇടപാടുകൾ കേന്ദ്രസർക്കാരിന്‍റെ നിരീക്ഷണത്തിൽ. 13,140 അക്കൗണ്ടുകളാണ് ഈ കമ്പനികൾക്ക് 13 ബാങ്കുകളിലായുള്ളത്. രജിസ്ട്രാർ ഓഫ് കമ്പനീസ് കഴിഞ്ഞ വർഷം ക്രോഡീകരിച്ച 2,09,032 കമ്പനികളിൽനിന്ന് സംശയാസ്പദമായി കണ്ടെത്തിയ കമ്പനികളാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ ഏറിയപങ്കും ഷെൽ കമ്പനികളാണ്.
ചില കമ്പനികളുടെ പേരിൽ 100 ബാങ്ക് അക്കൗണ്ടുകൾ വരെയുണ്ട്.


കറൻസി റദ്ദാക്കലിനുശേഷം കമ്പനികൾ ബാങ്ക് അക്കൗണ്ടുകളിലൂടെ നടത്തിയ ഇടപാടുകളാണ് പരിശോധിച്ചുവരുന്നത്. 2016 നവംബർ എട്ടിനു മുന്പ് 5,800 കമ്പനികളുടെ അക്കൗണ്ടുകളിൽ ആകെ 22.05 കോടി രൂപ മാത്രമായിരുന്നു ഡെപ്പോസിറ്റ് ഉണ്ടായിരുന്നത്. എന്നാൽ, കറൻസി റദ്ദാക്കൽ പ്രഖ്യാപനം വന്നതിനു പിന്നാലെ ഡെപ്പോസിറ്റ് തുക 4,573.87 കോടി രൂപയായി. ഇതുവരെ ഇതിൽനിന്ന് 4,552 കോടി രൂപ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.