കുരുമുളകിൽ കണ്ണുംനട്ട് കർഷകർ
കുരുമുളകിൽ കണ്ണുംനട്ട് കർഷകർ
Monday, January 22, 2018 12:43 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

ലോകവിപണിയിൽ കുരുമുളക് ഇറക്കാൻ മുഖ്യ ഉത്പാദനരാജ്യങ്ങൾ മത്സരം തുടങ്ങി. പുതിയ ചുക്ക് വൻതോതിൽ വിൽപ്പനയ്ക്ക് ഇറങ്ങി. പകൽ താപനില ഉയരുന്നു, റബർ തോട്ടങ്ങളിൽനിന്ന് ഉത്പാദകർ പിൻതിരിഞ്ഞു. മണ്ഡലകാലം കഴിഞ്ഞതോടെ മലമുകളിൽനിന്നുള്ള കൊപ്രനീക്കം ഉയരും. ആഭരണകേന്ദ്രങ്ങളിൽ പവന്‍റെ വില ചാഞ്ചാടി.

കുരുമുളക്

ആഗോളവിപണിയിൽ കുരുമുളക് വിറ്റഴിക്കാൻ പ്രമുഖ ഉത്പാദനരാജ്യങ്ങൾ സമ്മർദം തുടങ്ങി. ദക്ഷിണേന്ത്യയിൽ വിളവെടുപ്പ് ഉൗർജിതമായ വിവരം പുറത്തുവന്നതോടെ രാജ്യാന്തര മാർക്കറ്റിൽ ഇതര ഉത്പാദന രാജ്യങ്ങൾ സ്റ്റോക്ക് ഇറക്കാനുള്ള തിടുക്കത്തിലാണ്. ഈസ്റ്റർ വേളയിലെ ആവശ്യത്തിനുള്ള മുളക് സംഭരിക്കാനുള്ള നീക്കത്തിലാണ് യുറോപ്യൻ രാജ്യങ്ങൾ.
തെക്കൻ കേരളത്തിൽ മൂപ്പ് കുറഞ്ഞ മുളകിന്‍റെ വിളവെടുപ്പ് അവസാനഘട്ടത്തിലാണ്. ഹൈറേഞ്ച് ചരക്കും വിൽപ്പനയ്ക്കെത്തി. കർണാടകത്തിന്‍റെ അതിർത്തി പ്രദേശങ്ങളിലെ കർഷകരും തോട്ടങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. അടുത്ത മാസം വയനാട്ടിലും കൂർഗിലും വിളവെടുപ്പ് സജീവമാക്കും. അരലക്ഷം ടണ്ണിന്‍റെ ഉത്പാദനം ഇന്ത്യൻ തോട്ടങ്ങളിൽ ഇക്കുറി പ്രതീക്ഷിക്കുന്നു.

രാജ്യാന്തരവിപണിയിൽ ഇന്ത്യൻ മുളക് വില വീണ്ടും കുറഞ്ഞു. യുറോപ്യൻ കയറ്റുമതിക്ക് ടണ്ണിന് 6800 ഡോളറും ന്യൂയോർക്ക് ഷിപ്മെന്‍റിന് 7050 ഡോളറുമാണ്. ഇന്ത്യൻ കയറ്റുമതിസമൂഹത്തിന്‍റെ നീക്കങ്ങൾ കണ്ട് സിംഗപ്പുർ, ദുബായ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന ഉൗഹക്കച്ചവടക്കാർ രംഗത്ത് സജീവമാക്കാനുള്ള തയാറെടുപ്പിലാണ്. അടുത്ത രണ്ടു മാസങ്ങളിൽ വിയറ്റ്‌നാം ചരക്കും വിൽപ്പനയ്ക്കിറങ്ങും. മുന്നിലുള്ള കാലയളവിൽ വിൽപ്പനക്കാരുടെ സ്വാധീനം ഉയരുന്നത് വിലയിൽ ചാഞ്ചാട്ടം ഉളവാക്കാം. കൊച്ചിയിൽ പോയവാരം അണ്‍ ഗാർബിൾഡ് കുരുമുളക് 41,600 രൂപയിൽനിന്ന് 40,200 രൂപയായി. ജനുവരി ആദ്യം 45,200 രൂപയിൽ ഇടപാടുകൾ നടന്ന മുളകിന് മുന്നാഴ്ച്ചക്കിടെ 5000 രൂപ ഇടിഞ്ഞു.

ചുക്ക്

പുതിയ ചുക്ക് ഗ്രാമീണ മേഖലകളിൽനിന്ന് കൂടുതലായി മുഖ്യ വിപണികളിലേയ്ക്ക് പ്രവഹിച്ച്തുടങ്ങി. ഇഞ്ചി കർഷകർ വിളവെടുപ്പിൽ ശ്രദ്ധ ഉൗന്നിയതിനിടയിൽ ഒരു വിഭാഗം ചുക്ക് സംസ്കരണത്തിൽ പിടിമുറുക്കി. പച്ച ഇഞ്ചിയെ അപേക്ഷിച്ച് ചുക്കിന് മെച്ചപ്പെട്ട വില ഉറപ്പുവരുത്താനായത് ഉൽപാദകർക്ക് ആവേശം പകരുന്നുണ്ട്. നോയന്പ് കാലത്തെ ആവശ്യങ്ങൾ മുന്നിൽ ക്കണ്ട് പശ്ചിമേഷ്യയിൽനിന്ന് അന്വേഷണങ്ങളെത്തി. വിവിധയിനം ചുക്ക് 12,500-13,500 രൂപ.


റബർ

പകൽ താപനില ഉയർന്നുതുടങ്ങിയതോടെ റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങി. പ്രതികൂല കാലാവസ്ഥ മുൻനിർത്തി ഒട്ടുമിക്ക തോട്ടങ്ങളിൽനിന്നും കർഷകർ പിൻവലിയുകയാണ്. വരുന്ന മൂന്ന് മാസങ്ങളിൽ സംസ്ഥാനത്ത് റബർവെട്ട് നിശ്ചലമാകുന്നതോടെ വ്യവസായികൾ ഉയർന്ന വിലയ്ക്ക് ഷീറ്റ് സംഭരിക്കാൻ രംഗത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ.

റബർ വില ഉയരുമെന്ന വിശ്വാസത്തിലാണ് ആഗോള വിപണിയും. ടോക്കോമിലും സിംഗപ്പൂർ, ചൈനീസ് മാർക്കറ്റുകളിലും റബർ അവധി നിരക്കുകൾ മികവിനുള്ള ശ്രമത്തിലാണ്. കൊച്ചി, കോട്ടയം വിപണികളിൽ നിന്ന് ടയർ കന്പനികൾ വാരത്തിന്‍റെ രണ്ടാം പാദത്തിൽ പിൻവലിഞ്ഞത് തിരിച്ചടിയായി. വാരാരംഭത്തിൽ 12,900 രൂപയിൽ വിപണനം നടന്ന നാലാം ഗ്രേഡ് റബർ 12,600 ലേയ്ക്കുതാഴ്ന്നു. അഞ്ചാം ഗ്രേഡിന് 400 രൂപ കുറഞ്ഞ് 12,100 രൂപയലായി.

നാളികേരം

മകരവിളക്ക് കഴിഞ്ഞതോടെ ദക്ഷിണേന്ത്യയിൽ പച്ചത്തേങ്ങയ്ക്ക് പ്രദേശിക ആവശ്യം കുറഞ്ഞത് കർഷകരെ കൊപ്ര ഉത്പാദനത്തിലേയ്ക്കുതിരിയാൻ പ്രേരിപ്പിക്കും. വൻതോതിൽ തേങ്ങ വിപണിയിലെത്തിയാൽ അത് വിലയെ ചെറിയ അളവിൽ ബാധിക്കാം. മില്ലുകൾ കൊപ്രയും തേങ്ങയും ശേഖരിക്കാൻ ഉത്സാഹിച്ചാൽ താങ്ങാവും. മാസാന്ത്യം അടുത്തതിനാൽ ചെറുകിട വ്യാപാരികളിൽനിന്ന് വെളിച്ചെണ്ണയ്ക്ക് ആവശ്യമുയരാം. കൊച്ചിയിൽ എണ്ണ 19,200ലും കൊപ്ര 12,940 രൂപയിലുമാണ്.

സ്വർണം

സ്വർണവില ചാഞ്ചാടി. 22,200 രൂപയിൽ വിൽപ്പനയാരംഭിച്ച പവൻ 22,360 വരെ ഉയർന്നെങ്കിലും പിന്നീട് 22,200 രൂപയായി താഴ്ന്നു. ശനിയാഴ്ച്ച പവൻ 22,280 രൂപയിലാണ്. ഒരു ഗ്രാമിന്‍റെ വില 2785 രൂപ. ന്യൂയോർക്കിൽ ട്രോയ് ഒൗണ്‍സ് സ്വർണം 1340 ഡോളറിൽനിന്ന് 1331 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.