രക്ഷയില്ലാതെ വെളിച്ചെണ്ണ, സ്വർണത്തിന് ചാഞ്ചാട്ടം
രക്ഷയില്ലാതെ വെളിച്ചെണ്ണ, സ്വർണത്തിന് ചാഞ്ചാട്ടം
Monday, October 22, 2018 12:53 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

നവരാത്രി ഡിമാൻഡും വെളിച്ചെണ്ണയുടെ രക്ഷയ്ക്കെത്തിയില്ല, കൊപ്ര ഉത്പാദകർ ആശങ്കയിൽ. ഉത്തരേന്ത്യയിൽ ശൈത്യകാലം വരവായി, ചുക്കിന് ആഭ്യന്തര ആവശ്യം ഉയരും. കുരുമുളക് മികവ് നിലനിർത്തി. ഉത്സവകാല ഡിമാൻഡിൽ ഏലം വില്പന ഉയർന്നു. റബർ വിപണി നിർജീവം. അന്താരാഷ്‌ട്ര സ്വർണവിപണി ബുള്ളിഷ്.

നാളികേരം

ദക്ഷിണേന്ത്യൻ നാളികേര കർഷകർ ദീപാവലി ഡിമാൻഡിനായി കാത്തിരിക്കുന്നു. വിലത്തകർച്ച മൂലം ഉത്പാദകരും കൊപ്രയാട്ട് വ്യവസായികളും പിടിച്ചുനിൽക്കാൻ ക്ലേശിക്കുകയാണ്. രാജ്യത്ത് ഏറ്റവും കുടുതൽ ഭക്ഷ്യയെണ്ണകളുടെ വില്പന നടക്കുന്നത് ദീപാവലി വേളയിലാണ്.
ചുരുങ്ങിയ ആഴ്ചകൾക്കിടയിൽ മൊത്ത മാർക്കറ്റിൽ വെളിച്ചെണ്ണയ്ക്ക് ക്വിന്‍റലിന് 2500 രൂപയുടെ വിലത്തകർച്ച നേരിട്ടത് ഇടപാടുകരെ സാമ്പത്തിക ഞെരുക്കത്തിലാക്കി. ദീപാവലിക്ക് രണ്ടാഴ്ച മാത്രം ശേഷിക്കുന്നതിനാൽ എണ്ണ ചൂടുപിടിക്കുമെന്ന കണക്കുകൂട്ടലിലാണ് സ്റ്റോക്കിസ്റ്റുകൾ.

ശനിയാഴ്ച കൊച്ചിയിൽ വെളിച്ചെണ്ണ 14,000 രൂപയിലും കൊപ്ര 9,355 രൂപയിലാണ്. തിരിച്ചുവരവിനുള്ള അവസരം ലഭിച്ചാൽ കൊപ്ര 9,700 വരെ ഉയരാം. ഇതര പാചകയെണ്ണകളുടെ നിരക്ക് താഴ്ന്ന റേഞ്ചിൽ നീങ്ങുന്നതിനാൽ വൻ വിലയ്ക്ക് വെളിച്ചെണ്ണ വിറ്റഴിക്കാനാവില്ല. പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു.

ചുക്ക്

ചുക്കു വില ഒരു ഇടവേളയ്ക്കു ശേഷം ഉയർന്നു. ദീപാവലി കഴിയുന്നതോടെ ഉത്തരേന്ത്യയിൽ ശൈത്യ കാലത്തിനു തുടക്കമാകും. ഈ അവസരത്തിൽ ചുക്കിന് ആഭ്യന്തര ആവശ്യം വർധിക്കും. വിദേശ ചുക്ക് പല സംസ്ഥാനങ്ങളിലും സ്റ്റോക്കുണ്ടെങ്കിലും നാടൻ ചുക്കിൽ താത്പര്യം ഉയരാം. ഗ്രാമീണമേഖലകളിൽനിന്ന് കൊച്ചിലേക്കുള്ള ചുക്കുവരവ് നാമമാത്രമാണ്. വിവിധയിനം ചുക്കിന് പിന്നിട്ടവാരം ക്വിന്‍റലിന് 1500 മുതൽ 2000 രൂപ വരെ ഉയർന്നു. മീഡിയം ചുക്ക് 18,000-18,500 രൂപയിലും ബെസ്റ്റ് ചുക്ക് 18,000-19,000 രൂപ.


കുരുമുളക്

ആഭ്യന്തര ഡിമാൻഡിൽ കുരുമുളക് കരുത്തു നിലനിർത്തി. ഉത്സവ സീസണായതിനാൽ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിൽനിന്നും മുളകിന് ആവശ്യക്കാരുണ്ട്. നിരക്ക് മെച്ചപ്പെടുന്നതു കണ്ട് കർഷകർ ചെറിയതോതിൽ മുളക് വിപണിയിലിറക്കി. ഇതര സംസ്ഥാന ഡിമാൻഡ് കണക്കിലെടുത്താൽ ദീപാവലി വരെ കുരുമുളക് മികവ് നിലനിർത്താം.

വിദേശ ഡിമാൻഡ് മങ്ങിയതിനാൽ കയറ്റുമതിക്കാർ മുളകുസംഭരണത്തിൽനിന്ന് പൂർണമായി വിട്ടുനിന്നു. അന്താരാഷ്‌ട്ര മാർക്കറ്റിൽ മലബാർ മുളകുവില ടണ്ണിന് 5650 ഡോളർ. ഇതര ഉത്പാദന രാജ്യങ്ങൾ ടണ്ണിന് 2200 മുതൽ 3500 വരെ ഡോളറിന് ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 37,700 രൂപ.

ഏലം

ഏലത്തിന് ഉത്തരേന്ത്യയിൽനിന്നും വിദേശത്തുനിന്നും അന്വേഷണങ്ങളുണ്ട്. ഹൈറേഞ്ചിലെ തോട്ടങ്ങളിൽനിന്ന് ചെറിയ അളവിൽ പുതിയ ഏലക്ക വില്പനയ്ക്കിറക്കാനുള്ള ശ്രമത്തിലാണ് കർഷകർ. അതേസമയം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വരവ് കുറയുമെന്നാണ് ഉത്പാദകരിൽനിന്നുള്ള വിവരം. വലുപ്പം കൂടിയ ഇനങ്ങൾക്ക് കടുത്ത ക്ഷാമം തുടരാം. കയറ്റുമതിക്കാരാണ് ഇത്തരം ചരക്ക് കൂടുതലായി ശേഖരിക്കുന്നത്. ഉത്സവ സീസണായതിനൽ ആഭ്യന്തര മാർക്കറ്റിൽ ഏലക്ക വില്പന പതിവിലും ഉയർന്നു. ദീപാവലി വരെ ഏലക്കയുടെ മികവ് തുടരാം. മികച്ചയിനം ഏലക്ക കിലോ 1683 രൂപ വരെ ഉയർന്നു.

സ്വർണം

ആഭരണ കേന്ദ്രങ്ങളിൽ സ്വർണവില കയറി. കേരളത്തിൽ പവൻ 23,440 രൂപയിൽനിന്ന് 23,680 രൂപ വരെ ഉയർന്നു. ശനിയാഴ്ച പവൻ 23,600 രൂപയിലാണ്. ഒരു ഗ്രാമിന് വില 2,950 രൂപ. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഒൺസിന് 1217 ഡോളറിൽനിന്ന് 1230 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.