ക്രിസ്മസ് വിപണിയിൽ പ്രതീക്ഷയോടെ...
ക്രിസ്മസ് വിപണിയിൽ പ്രതീക്ഷയോടെ...
Monday, December 10, 2018 12:51 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊപ്ര ഉത്പാദകർക്ക് ക്രിസ്മസ് സമ്മാനവുമായി ബഹുരാഷ്‌ട്ര കമ്പനി രംഗത്ത്, വെളിച്ചെണ്ണ വിലയിൽ വൻ മുന്നേറ്റം. അന്താരാഷ്‌ട്ര സുഗന്ധവ്യഞ്ജന വിപണി ഹോളിഡേ മൂഡിലേക്കു തിരിയുംമുമ്പേ കുരുമുളക് വിലകുറച്ച് വില്ക്കാൻ വിവിധ ഉത്പാദകരാജ്യങ്ങൾ മത്സരിക്കുന്നു. ജാതിക്ക വില കൃത്രിമമായി ഉയർത്താൻ ഇറക്കുമതിലോബി അണിയറനീക്കത്തിൽ. റബർ വില ഉയർത്താൻ ത്രിരാഷ്‌ട്ര സഖ്യം ഈ വാരം ഒത്ത് ചേരും. 880 രൂപയുടെ തകർപ്പൻ മുന്നേറ്റവുമായി സ്വർണം തിളങ്ങി.

നാളികേരം

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്‌ട്രകമ്പനി കൊപ്ര സംഭരിക്കാൻ രംഗത്തിറങ്ങിയത് നാളികേരോത്പന്നങ്ങളുടെ വിലക്കയറ്റത്തിനു വഴിതെളിച്ചു. ശക്തമായ ഡിമാൻഡിൽ ക്വിന്‍റലിന് പതിനായിരം രൂപയ്ക്ക് മുകളിലേക്ക് മികച്ചയിനം കൊപ്ര കുതിച്ചത് കേരളത്തിലെയും തമിഴ്നാട്ടിലെയും കർഷകരിൽ ആവേശമുണർത്തി. വാരമധ്യത്തിലാണ് അവർ കൊപ്രയിൽ പിടിമുറുക്കിയത്. കൊച്ചിയിൽ 13,800 രൂപയിൽനിന്ന് വെളിച്ചെണ്ണ വാരത്തിന്‍റെ രണ്ടാം പാദത്തിൽ 14,000 ലേക്കും ശനിയാഴ്ച 14,200 ലേക്കും കത്തിക്കയറി. കൊപ്ര ശേഖരിക്കാൻ ഈയവസരത്തിൽ ചെറുകിട മില്ലുകാർ ഗ്രാമീണ മേഖലകളിൽ തിരക്കിട്ട നീക്കം നടത്തി.

വിലക്കയറ്റം മുൻനിർത്തി നാളികേര വിളവെടുപ്പിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു. കൊച്ചിയിൽ കൊപ്ര 9600ലും കോഴിക്കോട്ട്10,300 രൂപയിലുമാണ്. ബേക്കറികളിൽനിന്നുള്ള ശക്തമായ ഡിമാൻഡിനിടയിലും പാം ഓയിൽ വില 6200 ൽനിന്ന് 6030 ലേക്കു താഴ്ന്നതിനൊപ്പം ഇതര പാചകയെണ്ണകളുടെ വിലയും ആകർഷകമായി മാറുന്നത് വെളിച്ചെണ്ണയ്ക്കു ഭീഷണിയാണ്. അതേസമയം വർഷാന്ത്യം രൂപയുടെ മൂല്യം ഇടിഞ്ഞാൽ വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതിക്ക് ചിലവ് ഉയരുമെന്നത് വെളിച്ചെണ്ണയ്ക്ക് താങ്ങാവും.

കുരുമുളക്

അന്താരാഷ്‌ട്രവിപണിയിൽ സുഗന്ധവ്യഞ്ജന ഉത്പാദക രാജ്യങ്ങൾ കുരുമുളക് വിറ്റഴിക്കാൻ മത്സരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങൾ ഈ വാരാന്ത്യം ക്രിസ്മസ്‐ ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് ശ്രദ്ധതിരിക്കും. അതിനു മുമ്പായി ചരക്ക് വിറ്റഴിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് കയറ്റുമതി രാജ്യങ്ങൾ. വിളവെടുപ്പ് മുന്നേറുന്ന ബ്രസീലിൽ എറ്റവും താഴ്ന്ന നിരക്കിൽ ഓഫറുകൾ ഇറക്കി. അമേരിക്കൻ കയറ്റുമതിക്ക് അനുയോജ്യമായ ആസ്റ്റ ക്വാളിറ്റി കുരുമുളക് കിലോയ്ക്ക് 156 രൂപയ്ക്ക് അവർ വാഗ്ദാനം ചെയ്തു.

വിയറ്റ്നാമും ഇന്തോനേഷ്യയും ആസ്റ്റ് ക്വാളിറ്റി മുളക് കിലോയ്ക്ക് 198 രൂപയക്ക് ഇറക്കി. മലബാർ ഗാർബിൾഡ് മുളകിനു വില 384 രൂപയാണ്. അതായത്, ബ്രസീലിയൻ മുളകിനെ അപേക്ഷിച്ച് ഇന്ത്യൻ നിരക്ക് ഇരട്ടിയിൽ ഏറെ ഉയർന്നതിനാൽ ബയ്യർമാർ താത്പര്യം കാണിച്ചില്ല.

വിദേശ ചരക്ക് ഉത്തരേന്ത്യയിൽ എത്തിയത് ഉത്പന്നത്തിൽ സമ്മർദം ഉളവാക്കുന്നുണ്ട്. കൊച്ചിയിൽ ഗാർബിൾഡ് മുളക് വില കിലോ 383 രൂപ.


ഏലം

ക്രിസ്മസ് ആവശ്യങ്ങൾ മുൻനിർത്തി മത്സരിച്ച് ഏലക്ക വാരിക്കൂട്ടുകയാണ്. ലേലത്തിന് ഒരു ലക്ഷം കിലോയ്ക്കു മുകളിൽ ചരക്ക് എത്തിയിട്ടും ഏലം മികവ് നിലനിർത്തിയത് തോട്ടം മേഖലയുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

മികച്ചയിനം ചരക്ക് കയറ്റുമതി സമൂഹവും ശേഖരിക്കുന്നുണ്ട്. ശനിയാഴ്ച വണ്ടൻമേട്ടിൽ വലിപ്പം കൂടിയ ഏലത്തിന് കിലോഗ്രാമിന് 1723 രൂപ വരെ വില ഉയർന്നു.

ജാതിക്ക

ഇറക്കുമതി ലോബി വിദേശജാതിക്ക വിറ്റഴിക്കാൻ പഴുതുകൾ തിരയുന്നു. ഇറക്കുമതി ച്ചരക്ക് വില കിലോ 500 രൂപയ്ക്കു മുകളിലാണ്. ആഭ്യന്തര വില ഇതിലും താഴും. ആഭ്യന്തര മാർക്കറ്റ് വില എത് വിധേനയും കൃത്രിമമായി ഉയർത്താനുള്ള ശ്രമത്തിലാണവർ. എന്നാൽ മാത്രമേ ഇറക്കുമതി നടത്തിയ ചരക്ക് വിറ്റുമാറാനാവൂ.

ആഭ്യന്തരവില കൃതിമമായി ഉയർത്താനുള്ള അണിയറനീക്കങ്ങൾ നടക്കുന്നതായി സൂചനയുണ്ട്. കൊച്ചിയിൽ ജാതിക്ക 225‐250, തൊണ്ടില്ലാത്തത് 430‐475 , ജാതിപത്രി 680‐750 രൂപ.

ഇഞ്ചി

പച്ച ഇഞ്ചിയുടെ വിലക്കയറ്റം കണക്കിലെടുത്താൽ ചുക്കുവില വീണ്ടും ഉയരുമെന്നാണ് വിപണി വൃത്തങ്ങളുടെ കണക്ക് കൂട്ടൽ. കർണാടകത്തിൽ ഇഞ്ചി വിളവെടുപ്പ് പുരോഗമിക്കുന്നു. പ്രതിദിനം 300‐400 ലോഡ് ഇഞ്ചി അവിടെനിന്ന് കയറ്റി പോവുന്നുണ്ട്. 60 കിലോ ഇഞ്ചി വില 2600‐3000 രൂപ. കൊച്ചിയിൽ ഏകദേശം 2000 ചാക്ക് ചുക്ക് മാത്രമേ സ്റ്റോക്കുള്ളൂ. എന്നാൽ ഉത്പാദക മേഖലകളിൽ 40,000 ചാക്ക് ചുക്ക് സ്റ്റോക്കുണ്ടെന്നാണ് ഇടപാടുകാരുടെ വിലയിരുത്തൽ. മീഡിയം ചുക്ക് 19,500 ലും ബെസ്റ്റ് ചുക്ക് 20,500 രൂപയിലുമാണ്.

റബർ

ആഗോള റബർ മാർക്കറ്റിനു പുതുജീവൻ പകരാൻ മുഖ്യ ഉത്പാദക രാജ്യങ്ങൾ ഈ വാരം ഒത്തുചേരും. തായ്‌ലണ്ട്, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളാണ് 16 നു യോഗം ചേരുക. റബർ ഉത്പാദനം കുറച്ച് കയറ്റുമതി ഉയർത്തുന്ന കാര്യത്തിനാവും ത്രിരാഷ്‌ട്രയോഗം മുൻതൂക്കം നൽകാൻ സാധ്യത. ടോക്കോമിൽ റബർ കിലോ 140‐160 യെന്നിലാണ്.

സംസ്ഥാനത്ത് റബർ ടാപ്പിംഗ് മുന്നേറുകയാണ്. ലഭ്യത ഉയർന്നതുകണ്ട് ടയർ ലോബി നാലാം ഗ്രേഡ് ഷീറ്റ് 11,900 ൽ നിന്ന് 11,800 ലേക്കു താഴ്ത്തി. ഉത്തരേന്ത്യൻ വ്യവസായികൾ അഞ്ചാം ഗ്രേഡ് 11,300 രൂപയ്ക്ക് ശേഖരിച്ചു.

സ്വർണം

ആഭരണ കേന്ദ്രങ്ങളിൽ സ്വർണം തിളങ്ങി. പവന് ഒരാഴ്ചകൊണ്ട് 880 രൂപ വർധിച്ചു. 22,520 രൂപയിൽനിന്ന് പവൻ 23,400 ലേക്ക് കയറി. ഒരു ഗ്രാം സ്വർണത്തിന് 110 രൂപ ഉയർന്ന് 2925 രൂപയായി. ഫെബ്രുവരിക്കു ശേഷം ഇതാദ്യമായി ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1250 ഡോളറിലേക്കുകയറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.