കന്പോളങ്ങൾ ശാന്തം
കന്പോളങ്ങൾ ശാന്തം
Wednesday, December 12, 2018 1:07 AM IST
മുംബൈ: തെരഞ്ഞെടുപ്പു ഫലവും റിസർവ് ബാങ്ക് ഗവർണറുടെ രാജിയും ഇന്ത്യൻ ഓഹരിക്കന്പോളത്തെ ബാധിക്കാത്ത മട്ടിൽ വ്യാപാരം നടന്നു. രാവിലെ 517 പോയിന്‍റ് താഴ്ചയിൽ വ്യാപാരമാരംഭിച്ച സെൻസെക്സ് വൈകുന്നേരം ഗണ്യമായ കയറ്റത്തോടെയാണു ക്ലോസ് ചെയ്തത്. രൂപയും അങ്ങനെതന്നെ. രാവിലെ ഡോളറിന് 120 പൈസ കൂടിയത് ഒടുവിൽ 45 പൈസയുടെ നേട്ടമായി കുറഞ്ഞു.

കന്പോളങ്ങൾ തകരാതിരിക്കാൻ പല ശക്തികളും കൂട്ടായി പ്രവർത്തിച്ചു. ധനകാര്യ സ്ഥാപനങ്ങൾ വലിയതോതിൽ വാങ്ങിക്കൂട്ടി. രൂപയെ പിടിച്ചുനിർത്താനായി പൊതുമേഖലാ ബാങ്കുകൾ ഡോളർ വില്പന വർധിപ്പിച്ചു. ഓഹരിവിപണിയിൽ പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളും സജീവമായിരുന്നു.


ബിജെപിയുടെ തെരഞ്ഞെടുപ്പു പരാജയം തിങ്കളാഴ്ചതന്നെ കണക്കിലെടുത്തിരുന്നെന്നാണ് ഇപ്പോൾ പറയുന്നത്. റിസർവ് ബാങ്ക് ഗവർണറുടെ രാജി ഒരു ചലനവും ഉണ്ടാക്കുന്നില്ല എന്നു കാണിക്കാൻ ഗവൺമെന്‍റ് ഉദ്ദേശിച്ചിരുന്നു. അതിന്‍റെ ലക്ഷണങ്ങൾ കന്പോളത്തിൽ വ്യക്തമായിരുന്നു.

രാവിലെ കുത്തനെ താഴോട്ടുപോയ സൂചികകൾ ഉച്ചയോടെ തിരിച്ചുകയറി. സെൻസെക്സ് 35,000നു മുകളിലും നിഫ്റ്റി 10,500 നു മുകളിലുമായി. 190.29 പോയിന്‍റ് ഉയർച്ചയിൽ 35,150.01 ലാണു സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 60.7 പോയിന്‍റ് കയറി 10549.2ൽ ക്ലോസ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.