സ്വർണവില ഇനിയും കൂടും
സ്വർണവില ഇനിയും കൂടും
Thursday, February 21, 2019 12:51 AM IST
സ്വർണത്തിന് ഇനിയും ഉയർച്ചയ്ക്കു വഴിയുണ്ടെന്നു വ്യാപാരനിരീക്ഷകർ. കേരളത്തിൽ ഇന്നലെ 22 കാരറ്റ് സ്വർണം പവന് 25,000 രൂപയ്ക്കു മുകളിലെത്തി. രാജ്യാന്തരവിപണിയിൽ ചൊവ്വാഴ്ച ക്ലോസ് ചെയ്തത് ഔൺസി(31.1 ഗ്രാം)ന് 1340 ഡോളറിൽ. ബുധനാഴ്ച ഏഷ്യൻ വിപണിയിൽ വീണ്ടും വില ഉയർന്നു.

ഓഗസ്റ്റിലെ താഴ്ന്ന നിലയിൽനിന്ന് 15 ശതമാനത്തോളം ഉയരത്തിലാണു സ്വർണമിപ്പോൾ. ഡോളറിനു വിനിമയവിപണിയിൽ നേരിടുന്ന ദൗർബല്യം സ്വർണത്തിനു മുകളിലോട്ടു വഴിതെളിക്കുന്നു. 2016‌ലെ ഉയർന്ന നിലയായ 1377 ഡോളർവരെ സ്വർണം കയറുമെന്നാണു ചിലർ അഭിപ്രായപ്പെടുന്നത്.

അമേരിക്ക പലിശ കൂട്ടാതിരിക്കുന്നതും ലോകവാണിജ്യത്തിൽ മാന്ദ്യം നേരിടുന്നതുമൊക്കെ സ്വർണത്തിന് അനുകൂല കാലാവസ്ഥ സൃഷ്ടിക്കുമെന്ന് നിരീക്ഷകർ കരുതുന്നു.

സ്വർണത്തിന്‍റെ ലഭ്യതയേക്കാൾ നിക്ഷേപകരുടെ മനോഭാവമാണു സ്വർണവിലയെ സ്വാധീനിക്കുക. ഓഹരികളിലും കടപ്പത്രങ്ങളിലും നിന്നു മാറുന്നവർ സ്വർണത്തിൽ നിക്ഷേപകരാകും. സ്വർണ ഇടിഎഫു(എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് - മ്യൂച്വൽ ഫണ്ടുകൾക്കു സമാനമായത്)കളിലെ നിക്ഷേപം ആറു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ജനുവരിയിൽ ഇടിഎഫ് നിക്ഷേപം 72 ടൺ വർധിച്ച് 2513 ടൺ ആയി. ഒക്‌ടോബർ മുതൽ എല്ലാ മാസവും സ്വർണ ഇടിഎഫുകളിൽ നിക്ഷേപം കൂടുകയായിരുന്നു.

ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ നടത്തിയ സർവേയിൽ പങ്കെടുത്തവർ ഈ വർഷം സ്വർണവില ഔൺസിന് 1400 ഡോളർ കവിയുമെന്നാണ് അഭിപ്രായപ്പെട്ടത്.


വ്യക്തിഗത നിക്ഷേപകർ മാത്രമല്ല സ്വർണത്തിലേക്കു തിരിയുന്നത്. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും സ്വർണനിക്ഷേപം വർധിപ്പിക്കുന്നുണ്ട്. ചൈന ഡിസംബറിലും ജനുവരിയിലും സ്വർണശേഖരം വർധിപ്പിച്ചു. ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ കേന്ദ്രബാങ്കുകൾ 148 ടൺ സ്വർണം വാങ്ങിക്കൂട്ടി. തലേവർഷം ഇതേ കാലത്തേക്കാൾ 22 ശതമാനം കൂടുതലാണിത്. റഷ്യയായിരുന്നു വാങ്ങലിൽ ഒന്നാമത്. 92 ടൺ ആണ് അവർ വാങ്ങിയത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കേന്ദ്രബാങ്കുകൾ ഈ രീതിയിൽ സ്വർണം വാങ്ങുന്നത് ഇതാദ്യമാണ്. എട്ടു വർഷം മുൻപ് സ്വർണം ഔൺസിന് 1900 ഡോളർ എത്തിയതാണ്.

സ്വർണവില ചരിത്രവഴികൾ

2019 ഫെബ്രുവരി 20 25,160
2012 സെപ്റ്റംബർ 14 24,160
2012 ഓഗസ്റ്റ് 25 23,080
2012 ജൂൺ 2 22,120
2011 ഓഗസ്റ്റ് 22 21,200
2011 ഓഗസ്റ്റ് 19 20,520
2011 ഓഗസ്റ്റ് 9 19,520
2011 ഓഗസ്റ്റ് 6 18,160
2011 ജൂലൈ 15 17,120
2011 ഏപ്രിൽ 6 16,080
2010 നവംബർ 8 15,000
2010 ജൂൺ 7 14,000
2009 നവംബർ 21 13,040
2009 നവംബർ 3 12,120
2009 ഫെബ്രുവരി 17 11,000
2008 ഒക്ടോബർ 9 10,200
2008 ഫെബ്രുവരി 22 9,040
2008 ജനുവരി 3 8,040
2006 ഏപ്രിൽ 20 7,216
2006 മാർച്ച് 1 6,000
2005 ഒക്ടോബർ10 5,040
1996 ജനുവരി 22 4,016
1991 ജൂലൈ 4 3,200
1987 ഏപ്രിൽ 16 2,008
1979 ഡിസംബർ 24 1,000
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.