ഉത്പാദനം കുറഞ്ഞ് റബർ
ഉത്പാദനം കുറഞ്ഞ് റബർ
Monday, June 24, 2019 12:12 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

വ്യാവസായിക ഡിമാൻഡിന് അനുസൃതമായി റബർവില ഉയർത്താൻ ടയർ ലോബി തയാറായില്ല, ടാപ്പിംഗ് രംഗത്തെ മാന്ദ്യം തുടരും. ഏലക്കയുടെ കുതിച്ച് ചാട്ടം ഹൈറേഞ്ചിനെ കോരിത്തരിപ്പിച്ചു. നാളികേര സംഭരണത്തെ ഉത്പാദകർ ഉറ്റുനോക്കുന്നു, വിപണിവിലയിൽ മാറ്റമില്ല. കുരുമുളക് വിലയിൽ നേരിയ ഉണർവ്. സ്വർണം റിക്കാർഡ് പ്രകടനം കാഴ്ചവച്ചു.

റബർ

ഏഷ്യയിൽ റബറിന് ആവശ്യം വർധിച്ചതിന് അനുസൃതമായി ഷീറ്റ് വില ഉയരുന്നില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ കർഷകർ. പ്രതികൂല കാലാവസ്ഥ മൂലം ഈ വർഷം റബർ ഉത്പാദനം നാമമാത്രമാണ്. കാർഷിക മേഖലയിൽ റബർ ഷീറ്റ് നീക്കിയിരിപ്പും കുറവ്. മഴയുടെ വരവോടെ ഉത്പാദന രംഗം ഉണരുമെന്ന് വ്യവസായികൾ കണക്കുകൂട്ടിയെങ്കിലും തെറ്റി.

ടയർ കന്പനികൾ ഫെബ്രുവരി ‐ഏപ്രിലിൽ വിദേശറബർ സംഭരണം കുറച്ചിരുന്നു. ആവശ്യമായ ഷീറ്റ് സീസണിൽ ആഭ്യന്തര മാർക്കറ്റിൽനിന്ന് ശേഖരിക്കാമെന്ന നിഗമനത്തിൽ. എന്നാൽ സീസൺ ആരംഭിക്കാൻ വൈകിയതും തോട്ടങ്ങളിൽ കർഷകരുടെ സാന്നിധ്യം കുറഞ്ഞതും സ്ഥിതിഗതികൾ സങ്കീർണമാക്കി. ഏറെ നാൾ 13,000 രൂപയിൽ നീങ്ങിയ നാലാം ഗ്രേഡിനെ വ്യവസായികൾ 15,500 വരെ കയറ്റിയെങ്കിലും ഈ വിലയ്ക്കും കാര്യമായി ഷീറ്റ് ലഭിച്ചില്ല. ഇതിനിടയിൽ വാരാന്ത്യം നിരക്ക് 15,100 ലേക്ക് അവർ ഇടിച്ചു.

മഴ മൂലം ടാപ്പിംഗ് തടസപ്പെടാതിരിക്കാൻ തോട്ടങ്ങളിൽ റെയിൻ ഗാർഡുകൾ ഒരുക്കിയ ഒരു വിഭാഗം കർഷകർ അൽപ്പം ആശങ്കയിലാണ്. വില ഇടിവ് തുടർന്നാൽ റബർ വെട്ട് നഷ്ടക്കച്ചവടമാകും. വ്യവസായികൾക്ക് ഇനി തിരക്കിട്ട് ഇറക്കുമതി നടത്താനുമാവില്ല. തായ്‌ലണ്ട് നാലാം ഗ്രേഡിന് തുല്യമായ ചരക്ക് 204 ഡോളറിനാണ് കയറ്റുമതി ചെയ്യുന്നത്, അതായത് ക്വിന്‍റലിന് 14,208 രൂപ. ഈ ചരക്ക് എത്തിച്ചാൽ ആഭ്യന്തര വിലയെക്കാൾ ഏറെ മുകളിലാവും. ടോക്കോമിൽ റബർ ഇരുപത്തി അഞ്ച് മാസത്തിനിടയിലെ ഉയർന്ന വിലയായ 240 യെന്നിലാണ്. വിപണി ബുള്ളിഷെങ്കിലും സാങ്കേതികമായി ഓവർ ബോട്ടായതിനാൽ തിരുത്തലുകൾ പ്രതീക്ഷിക്കാം.

ഏലം

കർഷകരെ ആവേശം കൊള്ളിച്ച് ഏലം പുതിയ ഉയരങ്ങളിൽ. സുഗന്ധവ്യഞ്ജന വിപണിയുടെ ചരിത്രത്തിൽ ഇതാദ്യമായി ഒരു കിലോ ഏലക്ക 5743 രൂപയിൽ ലേലം കൊണ്ടു. വാരമധ്യം രേഖപ്പെടുത്തിയ 5000 രൂപയുടെ റിക്കാർഡ് വിപണി തിരുത്തി. പ്രളയ ശേഷമാണ് ഏലക്ക കുതിച്ചുചാട്ടം തുടങ്ങിയത്. ഈ വർഷത്തെ കടുത്ത വേനലും ഏലം കൃഷിക്ക് കനത്ത തിരിച്ചടിയായി. ഇതോടെ ലേല കേന്ദ്രങ്ങളിൽ വരവ് കുറഞ്ഞത് വാങ്ങലുകാരെ അസ്വസ്ഥരാക്കി.

കുരുമുളക്

കുരുമുളക് വിലയിൽ നേരിയ ഉണർവ്. കാലാവസ്ഥ മാറ്റം മൂലം മുളകിൽ ജലാംശതോത് ഉയർന്നത് വാങ്ങൽ താൽപര്യം കുറച്ചു. അതേസമയം ലഭ്യത കുറഞ്ഞതിനാൽ അന്തർസംസ്ഥാന വാങ്ങലുകാർ ഉണക്ക് കൂടിയ മുളക് ഉത്പാദന മേഖലകളിൽനിന്ന് എടുത്തു. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5500 ഡോളർ. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളകിന് 34,500 രൂപ.


ചുക്ക്

ഉത്തരേന്ത്യയിൽ മഴ ആരംഭിക്കുന്നതോടെ ചുക്കിന് ആഭ്യന്തര ആവശ്യം ഉയരും. ഏതാനും ആഴ്ചകളായി മുഖ്യവിപണികളിൽ ചുക്ക് വില സ്റ്റെഡിയാണ്. വിലക്കയറ്റം മുന്നിൽക്കണ്ട് ചൈനീസ് ചുക്ക് ഉത്തരേന്ത്യൻ ഗോഡൗണുകളിൽ പലരും സംഭരിച്ചിട്ടുണ്ട്. നാടൻ ചുക്കിനായി അറബ് രാജ്യങ്ങൾ രംഗത്തിറങ്ങാൻ ഇടയുണ്ട്. വിവിധയിനം ചുക്ക് വില 22,500‐30,000 രൂപ.

നാളികേരം

പച്ചത്തേങ്ങ, കൊപ്ര സംഭരണത്തിനുള്ള നീക്കങ്ങൾ കാര്യക്ഷമമാക്കിയിട്ടും ഉത്പന്ന വില ഉയർന്നില്ല. അനുകൂലമായ വാർത്തകൾ പുറത്തുവന്നിട്ടും തുടർച്ചയായ രണ്ടാം വാരത്തിലും കൊപ്ര വിലയിൽ മാറ്റമില്ല. പ്രാഥമിക സംഘങ്ങൾ വഴി പച്ചത്തേങ്ങ കിലോയ്ക്ക് 27 രൂപയ്ക്ക് ശേഖരിക്കാൻ കഴിഞ്ഞദിവസം സർക്കാർ തീരുമാനിച്ചതോടെ ചെറുകിടവിപണികളിൽ തേങ്ങ വരവ് ചുരുങ്ങി.

വെളിച്ചെണ്ണയ്ക്ക് പ്രദേശിക ഡിമാൻഡ് മങ്ങിയതിനാൽ മില്ലുകാർ കൊപ്ര വില ഉയർത്താൻ തയ്യാറായില്ല. കൊച്ചിയിൽ കൊപ്ര 8700 രൂപയിലും തമിഴ്നാട്ടിൽ 8500 രൂപയിലുമാണ്. മഴ കനത്താൽ മികച്ചയിനം കൊപ്രവില ഉയരും. തമിഴ്നാട്ടിലെ തോട്ടങ്ങളിൽ വിളവെടുപ്പ് അവസാനഘട്ടത്തിലാണ്. മഴയ്ക്ക് മുൻപ് കൊപ്ര ഉണക്കൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കാങ്കയത്തെ കൊപ്ര കളങ്ങൾ. കൊച്ചിയിൽ വെളിച്ചെണ്ണ വില 13,000 രൂപ.

സ്വർണം

സ്വർണം റിക്കാർഡ് പ്രകടനം നടത്തി. ആഭരണ വിപണികളിൽ പവൻ 24,560 രൂപയിൽനിന്ന് 25,120 ലേക്കും തുടർന്ന് 25,440 ലേക്കും കയറി. വാരാന്ത്യം പവൻ 25,200 രൂപയിലാണ്. ഒരു ഗ്രാമിന് വില 3150 രൂപ. യു എസ് ഫെഡ് റിസർവ് അടുത്ത യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ സ്വർണ വിപണിയെ സജീവമാക്കി.

ട്രോയ് ഔൺസിന് 1341 ഡോളറിൽനിന്ന് 1400 ലെ പ്രതിരോധവും തകർത്ത് ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 1406 ഡോളർ വരെ കയറി. വാരാവസാനം നിരക്ക് 1399 ഡോളറിലാണ്. വിപണി ഉറ്റുനോക്കുന്നത് 1496 ഡോളറിനെയാണ്. ലാഭമെടുപ്പ് വില്പന സമ്മർദമായി മാറിയാൽ 1342 ഡോളറിൽ താങ്ങുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.