മലബാറിൽ ഉച്ചക്കുശേഷം പാൽസംഭരണം നിർത്തി
മലബാറിൽ ഉച്ചക്കുശേഷം പാൽസംഭരണം നിർത്തി
Tuesday, May 18, 2021 11:10 PM IST
തിരുവനന്തപുരം: ലോക്ഡൗണ്‍ കാരണം കടകളും ഹോട്ടലുകളും അടച്ചതോടെ സംസ്ഥാനത്ത് മൂന്നു ലക്ഷം ലിറ്റർ മിച്ചമായി. ഇതേതുടർന്ന് മലബാർ മേഖലയിൽ ഉച്ചക്കുശേഷം പാൽ സംഭരണം മിൽമ നിർത്തിയതോടെ ആയിരക്കണക്കിനു ക്ഷീര കർഷകർ പ്രതിസന്ധിയിലായി.

മിൽമ പാൽ എടുത്താലും ഇല്ലെങ്കിലും കൈയിൽ നിന്നു കാശുമുടക്കി കർഷകർ പശുവിന് പിണ്ണാക്കും വയ്ക്കോലും നൽകണം. ഈ സ്ഥിതി തുടർന്നാൽ ക്ഷീര കർഷകർ വൻ സാന്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങും.

മിൽമ ദിവസേന സംഭരിക്കുന്ന 16 ലക്ഷം ലിറ്റർ പാലിൽ 12 ലക്ഷം ലിറ്റർ മാത്രം വിറ്റു പോകുന്നു. മിൽമയ്ക്ക് 30 ലക്ഷം ലിറ്റർ പാൽ സ്്റ്റോക്കുണ്ട്. മലബാർ, എറണാകുളം മേഖലകളിൽ ദിവസം ഒന്നര ലക്ഷം ലിറ്റർ പാൽവീതം ദിവസം മിച്ചംവരുന്നു. ഇതേ തുടർന്നാണ് മലബാർ മേഖലയിൽ രാവിലെ മാത്രം പാൽ സംഭരണം നടത്തുന്നത്. ഉച്ചക്കുശേഷം പാൽ എടുക്കുന്നില്ല. ഈ മാസം ആദ്യ പത്തു ദിവസം നൽകിയ പാലിന്‍റെ ശരാശരിയുടെ 60 ശതമാനം പാൽ മാത്രമേ കർഷകനിൽ നിന്ന് രാവിലെ സംഭരിക്കുകയുള്ളൂ. കറന്നെടുക്കുന്ന ബാക്കി പാൽ ഒഴുക്കിക്കളയേണ്ട ഗതികേടിലാണ് ക്ഷീര കർഷകർ.

കേരളത്തിൽ പാൽപ്പൊടി ഫാക്ടറിയില്ല. തമിഴ്നാട്ടിലും കർണാടകത്തിലും ലോക്ഡൗണ്‍ കാരണം പാൽ മിച്ചമായതിനാൽ പാൽപ്പൊടി ഫാക്ടറികളിൽ വൻ തിരക്കാണ്. ആന്ധ്രയിൽ കൊണ്ടുപോയി പാൽപ്പൊടിയാക്കാനുള്ള നീക്കം മിൽമ നടത്തുന്നു. അതു നടന്നാലും പ്രശ്ന പരിഹാരമാകില്ല. കാരണം രണ്ടു ദിവസം വണ്ടിയോടിയാലേ കേരളത്തിൽ നിന്ന് ആന്ധ്രയിലേക്ക് പാൽ വണ്ടിയെത്തൂ. അതു കഴിഞ്ഞ് മടക്കയാത്രയുമുണ്ട്.


കഴിഞ്ഞവർഷം ലോക്ഡൗണ്‍ കാലത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് പാൽ നൽകി കർഷകരെ സഹായിച്ചിരുന്നു. ഇപ്പോൾ അധികമായ പാൽ കമ്യൂണിറ്റി കിച്ചണിലേക്ക് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ നിർദേശിച്ചെങ്കിലും വേറേ നടപടിയായിട്ടില്ല. അധിക പാൽ കമ്യൂണിറ്റി കിച്ചണിലേക്ക് നൽകാനും അതിന് സർക്കാർ ഇൻസന്‍റീവ് നൽകാനും മുഖ്യമന്ത്രി നിർദേശിച്ചെങ്കിൽ മാത്രമേ പ്രശ്ന പരിഹാരമുണ്ടാകൂവെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻമാസ്റ്റർ പറഞ്ഞു.

സർക്കാർ ഏറെ പണിപ്പെട്ടാണ് പാൽ സ്വയംപര്യാപ്ത സംസ്ഥാനമാക്കാൻ പരിശ്രമിച്ചത്. ആ പരിശ്രമം ക്ഷീര കർഷകർക്ക് തിരിച്ചടിയാകുന്ന കാഴ്ചയാണ് ലോക്ഡൗണ്‍ കാലത്തുള്ളത്.

വൈ.എസ്. ജയകുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.