സന്തോഷത്തുടക്കം
സന്തോഷത്തുടക്കം
Friday, January 19, 2018 1:01 AM IST
ബംഗളൂരു: ഒന്നല്ല, എണ്ണംപറഞ്ഞ ഏഴു ഗോളുകള്‍. അതും സുന്ദരന്‍ ഗോളുകളും. സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് തോല്പിച്ച് കേരളം പടയോട്ടം തുടങ്ങി.

കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ പിന്തുണയുമായെത്തിയ ഒരുകൂട്ടം മലയാളി ആരാധകര്‍ക്കു മുന്നിലായിരുന്നു കേരളത്തിന്‍റെ ഗോള്‍മഴ. ക്യാപ്റ്റന്‍ കെ.പി. രാഹുല്‍ (13, 49), വി.കെ. അഫ്ദാല്‍ (62, 75) എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വിബിന്‍ തോമസ്, സജിത് പൗലോസ് എന്നിവരാണ് കേരളത്തിനായി ലക്ഷ്യം കണ്ട മറ്റു സ്‌കോറര്‍മാര്‍. സെല്‍ഫ് ഗോളിലൂടെ ഒരെണ്ണം ആന്ധ്ര താരത്തിന്‍റെ സംഭാവനയും.

ജയത്തോടെ കേരളത്തിന്‍റെ ഫൈനല്‍ റൗണ്ട് പ്രവേശനം കൂടുതല്‍ അടുത്തു. ഇനി 22ന് തമിഴ്നാടിനെതിരേ ആണ് അവസാന മത്സരം. ഈ കളിയില്‍ ജയിക്കാനായാല്‍ ഫൈനല്‍ റൗണ്ടിലേക്ക് ടിക്കറ്റെടുക്കാം. മൂന്നു മലയാളി താരങ്ങള്‍ അടങ്ങുന്ന തമിഴ്നാട് ശക്തരായ എതിരാളികളാണ്. അതുകൊണ്ടുതന്നെ മത്സരം ദുഷ്‌കരമാകുമെന്ന് ഉറപ്പ്.

ഇന്നലെ വൈകുന്നേരം നടന്ന മത്സരത്തിന്‍റെ ആദ്യ മിനിറ്റുകളില്‍തന്നെ കേരളം കളംപിടിച്ചു. മൂന്നാം മിനിറ്റില്‍ കോവളം എഫ്സിയുടെ താരമായ സജിത്ത് പൗലോസ് ആദ്യ ഗോള്‍ നേടി. ദുര്‍ബലമായ ആന്ധ്ര പ്രതിരോധത്തിന്‍റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ രാഹുലിന്‍റെ ഗോളും എത്തി. പതിമൂന്നാം മിനിറ്റിലായിരുന്നു ഇത്. ഇതോടെ തകര്‍ന്ന ആന്ധ്രയ്ക്ക് കൂനിന്‍മേല്‍ കുരുവായി സിംഗംപള്ളി വിനോദ് എന്ന താരത്തിന്‍റെ വക സെല്‍ഫ്ഗോളും. ആദ്യ 20 മിനിറ്റില്‍ തന്നെ മൂന്നു ഗോളിന് പിന്നിലായതോടെ എതിരാളികള്‍ ഏതാണ്ട് തോല്‍വി സമ്മതിച്ച മട്ടായി.

കളിയുടെ നിയന്ത്രണം കേരളത്തിന്‍റെ മധ്യനിര നിയന്ത്രിക്കുന്നതാണ് പിന്നീട് കണ്ടത്. സീസണും ഷംനാസും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ആന്ധ്ര പന്തിനായി ബുദ്ധിമുട്ടി. വിങ്ങില്‍ ജിതിന്‍റെ മിന്നല്‍ ക്രോസുകള്‍ ഏത് നിമിഷവും ആന്ധ്ര വലയില്‍ പന്തെത്തിക്കുമെന്ന് തോന്നിച്ചു. ഇതിനിടെ രാഹുലിന്‍റെ ലോംഗ് റേഞ്ച് ക്രോസ് ബാറിന് മുകളില്‍കൂടി പറന്നു. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നിൽക്കേ സജിത്തിന് ലഭിച്ച അവസരം നഷ്ടമായി. ആദ്യപകുതിയില്‍ കേരളത്തിന്‍റെ ഗോള്‍ കീപ്പറെ പരീക്ഷിക്കാന്‍ പോന്ന ഒരവസരം പോലും ആന്ധ്ര മെനഞ്ഞെടുത്തില്ല. സിംഗപല്ലിയുടെ ലോങ് റേഞ്ച് ദുര്‍ബലമായി പോയപ്പോള്‍ ഇന്‍ഡി കനകയുടെ ഒരു മുന്നേറ്റത്തിന് റഫറി ഓഫ്സൈഡ് വിളിച്ചു.


ക്യാപ്റ്റന്‍ രാഹുലായിരുന്നു രണ്ടാം പകുതിയിലും കേരളത്തിന്‍റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ പ്രതിരോധതാരം വിബിന്‍ തോമസിന്‍റെ ഫ്രീകിക്ക് ഗോളും പിറന്നതോടെ കളിയില്‍ തിരിച്ചു വരാമെന്ന ആന്ധ്രയുടെ മോഹങ്ങളെല്ലാം തകര്‍ന്നു. അണ്ടര്‍ 21 താരങ്ങളായ രാഹുല്‍-ജിതിന്‍ സഖ്യം കേരളത്തിന്‍റെ ഫുട്ബോള്‍ ഭാവി തിളങ്ങുന്നതാണെന്ന് തെളിയിക്കുന്ന് പ്രകടനമാണ് പുറത്തെടുത്തത്. 52-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ വിപിന്‍ തോമസ് കേരളത്തിന്‍റെ ലീഡുയര്‍ത്തി. 10 മിനിറ്റുകള്‍ക്ക് ശേഷം മുഹമ്മദ് ഷെരീഫിന്‍റെ ക്രോസില്‍ വി.കെ. അഫ്ദല്‍ ഗോള്‍ നേടുമ്പോള്‍ സ്‌കോര്‍ 6-0. 75-ാം മിനിറ്റില്‍ കേരളം പട്ടിക പൂര്‍ത്തിയാക്കി. അഫ്ദല്‍-ഷെരീഫ് കൂട്ടുകെട്ടാണ് ലീഡുയര്‍ത്തിയത്. വലത് വിങ്ങില്‍ നിന്ന് ഷെരീഫിന്‍റെ ക്രോസ് അഫ്ദല്‍ അനായാസം ഗോളാക്കി. അവസാന നിമിഷങ്ങളില്‍ കേരളം പരിക്ക് ഒഴിവാക്കാന്‍ കളിച്ചതോടെ ഗോള്‍പട്ടിക രണ്ടക്കം തികയ്ക്കാതെ ആന്ധ്ര രക്ഷപ്പെട്ടു. ആന്‍ഡമാന്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്മാറിയതിനാല്‍ കേരളത്തിന്‍റെ ഗ്രൂപ്പില്‍ മൂന്ന് ടീമുകള്‍ മാത്രമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.