ബിഗ് 3 ; ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാന്മാർ മിന്നും ഫോമിൽ
ബിഗ് 3 ; ഇന്ത്യയുടെ മുൻനിര  ബാറ്റ്സ്മാന്മാർ മിന്നും ഫോമിൽ
Tuesday, October 23, 2018 12:15 AM IST
ടീം ഇന്ത്യ ലക്ഷ്യം പിന്തുടരുന്ന സാഹചര്യങ്ങളിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലി സെഞ്ചുറി നേടുന്നത് ക്രിക്കറ്റ് ആരാധകർക്ക് ആവേശവും അതിലേറെ സന്തോഷവും നല്കുന്നു. ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ഇക്കാര്യത്തിൽ കോഹ്‌ലിയുടെ പാതയിൽത്തന്നെ. ഇന്ത്യയുടെ ഈ മൂന്ന് മുൻനിരക്കാരും റണ്‍സ് നേടുന്നതിൽ പരസ്പരം മത്സരിക്കുന്പോൾ ശരിയായ ഒരു പരീക്ഷണം നേരിടാതെ മധ്യനിര വിശ്രമത്തിലാണെന്നതും വസ്തുതയാണ്. ഏകദിന റാങ്കിംഗിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് കോഹ്‌ലിയും രോഹിതും. മൂവരും ചേർന്ന് ഈ വർഷം 11 സെഞ്ചുറികൾ നേടിക്കഴിഞ്ഞു.

ഇന്ത്യയുടെ ബിഗ് ത്രീ ആയി ഉജ്വല ഫോമിലാണ് രോഹിതും ധവാനും കോഹ്‌ലിയും. ഇവർ ഫോമിലായാൽ ഇന്ത്യയെ തോൽപ്പിക്കുക വിഷമകരമാണെന്നാണ് രണ്ട് വർഷമായി കണ്ടുവരുന്നത്. ഓസ്ട്രേലിയയുടെ വിഖ്യാതമായ മാത്യു ഹെയ്ഡൻ-ആദം ഗിൽക്രിസ്റ്റ്-റിക്കി പോണ്ടിംഗ് ത്രിമൂർത്തികൾക്കും മുകളിലാണ് ഇന്ത്യൻ ബിഗ് ത്രീ. കാരണം, രോഹിത്-ധവാൻ-കോഹ്‌ലി സംഘം 18 തവണ 150ൽ കൂടിയ കൂട്ടുകെട്ട് സ്ഥാപിച്ചു. ഹെയ്ഡൻ-ഗിൽക്രിസ്റ്റ്-പോണ്ടിംഗ് സംഘത്തിന് ഏഴ് തവണമാത്രമേ ആ നേട്ടത്തിലെത്താനായുള്ളൂ.

കോഹ്‌ലി സെഞ്ചുറി നേടുന്നത് എത്ര അനായാസമാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യ റണ്‍സ് പിന്തുടർന്ന് 75 ജയം നേടിയതിൽ 20 സെഞ്ചുറികൾ കോഹ്‌ലിയുടെ ബാറ്റിൽനിന്ന് പിറന്നു. വേഗത്തിൽ 10,000 റണ്‍സ് എന്ന റിക്കാർഡ് സച്ചിൻ തെണ്ടുൽക്കറിൽനിന്ന് സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ക്യാപ്റ്റൻ. 212 മത്സരങ്ങളിലെ 204 ഇന്നിംഗ്സിൽനിന്ന് 9919 റണ്‍സ് ആണ് കോഹ്‌ലിക്ക് ഇപ്പോഴുള്ളത്. 2018ൽ 10 മത്സരങ്ങളിൽനിന്നായി 889 റണ്‍സ് നേടിക്കഴിഞ്ഞു. നാല് സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും ഉൾപ്പെടെയാണിത്. 101.25 ആണ് ഈ വർഷം കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റ്. ഉയർന്ന സ്കോർ 160 നോട്ടൗട്ടും.


പതിയെത്തുടങ്ങി വൻ സ്കോറിലേക്ക് നീങ്ങുന്ന അതിമനോഹര ബാറ്റിംഗിന്‍റെ ഉടമയാണ് രോഹിത് ശർമ എന്ന ഇന്ത്യയുടെ പകരക്കാരൻ ക്യാപ്റ്റൻ. രോഹിത് ഫോമിലേക്കുയർന്നാൽ ആ ബാറ്റിംഗ് കാണുക എന്നതിൽപരം മനോഹര കാഴ്ച ഗ്രൗണ്ടിൽ വേറെയില്ലെന്നതാണ് വാസ്തവം. 150ൽ അധികം റണ്‍സ് നേടുന്നതിൽ സച്ചിൻ തെണ്ടുൽക്കറെ മറികടന്നിരിക്കുകയാണ് രോഹിത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ രോഹിത് സ്വന്തമാക്കിയത് കരിയറിലെ ആറാമത് 150 റണ്‍സോ അതിലധികമോ നേട്ടമായിരുന്നു. അഞ്ച് തവണ ഈ നേട്ടം സ്വന്തമാക്കിയ സച്ചിനെയും ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറെയും പിന്തള്ളിയാണ് രോഹിത് പുതിയ റിക്കാർഡ് കുറിച്ചത്.

വേഗത്തിൽ 20 സെഞ്ചുറി എന്ന നേട്ടത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലാണ് കോഹ്‌ലിയും രോഹിതും. 133 ഇന്നിംഗ്സിൽനിന്ന് 20 സെഞ്ചുറി പൂർത്തിയാക്കിയ കോഹ്‌ലി രണ്ടാമതും 183-ാം ഇന്നിംഗ്സിൽ ആ നേട്ടത്തിലെത്തിയ രോഹിത് നാലാമതുമാണ്. ഹഷിം അംല (108 ഇന്നിംഗ്സ്), എബി ഡിവില്യേഴ്സ് (175 ഇന്നിംഗ്സ്) എന്നിവരാണ് ഒന്നും മൂന്നും സ്ഥാനങ്ങളിൽ. ഇരുവരും സച്ചിൻ തെണ്ടുൽക്കറെ (197 ഇന്നിംഗ്സ്) മറികടന്നു എന്നതാണ് ശ്രദ്ധേയം.
104.22 ആണ് ഈ വർഷം ശിഖർ ധവാന്‍റെ സ്ട്രൈക്ക് റേറ്റ്. മൂന്ന് സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും ഉൾപ്പെടെ 789 റണ്‍സ് നേടിയിട്ടുമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.