സ്റ്റാർക്കിനെ പിൻവലിച്ചു
സ്റ്റാർക്കിനെ  പിൻവലിച്ചു
Wednesday, November 14, 2018 11:19 PM IST
2019 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്‍റി-20യിൽനിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ പിൻവലിച്ചു. 2019 ഏകദിന ലോകകപ്പ്, ആഷസ് പരന്പര തുടങ്ങിയ പോരാട്ടങ്ങൾക്കു മുന്പ് സ്റ്റാർക്കിന് ആവശ്യമായ മുന്നൊരുക്കവും വിശ്രമവും അനുവദിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇന്ത്യക്കെതിരേ ഡിസംബർ ആറിന് ആരംഭിക്കുന്ന നാല് മത്സര ടെസ്റ്റ് പരന്പരയ്ക്കു മുന്പും ക്രിക്കറ്റ് ഓസ്ട്രേലിയ സ്റ്റാർക്കിന് വിശ്രമം അനുവദിച്ചിരുന്നു. ബുധനാഴ്ച ആരംഭിക്കുന്ന ഇന്ത്യ-ഓസീസ് മൂന്ന് മത്സര ട്വന്‍റി-20 പരന്പരയിൽനിന്ന് പേസ് ബൗളറെ ഒഴിവാക്കിയായിരുന്നു അത്. ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച പേസ് ബൗളറാണ് സ്റ്റാർക്ക് എന്നതാണ് അദ്ദേഹത്തെ ട്വന്‍റി-20 വേദികളിൽനിന്ന് പിൻവലിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ സമ്മർദം ചെലുത്താൻ കാരണം.

അതേസമയം, ശനിയാഴ്ച ക്വീൻസ് ലാൻഡിനെതിരേ കാൻബറയിൽ നടക്കുന്ന ഷീൽഡ് മത്സരത്തിൽ ന്യൂസൗത്ത് വെയ്ൽസിനായി സ്റ്റാർക്ക് ഇറങ്ങുന്നുണ്ട്. പാറ്റ് കമ്മിൻസ്, ജോഷ് ഹൈസൽവുഡ്, നഥാൻ ലിയോണ്‍ എന്നിവരും സ്റ്റാർക്കിനൊപ്പമുണ്ട്. ഐപിഎൽ ഉപേക്ഷിക്കാനും രാജ്യാന്തര പോരാട്ടങ്ങളിൽ ശ്രദ്ധചെലുത്താനും സാധിക്കുന്നതിൽ സന്തുഷ്ടനാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അതിനനുസരിച്ച് ആകർഷകമായ കരാർ നല്കുമെന്നാണ് വിശ്വാസമെന്നും സ്റ്റാർക്ക് പ്രതീക്ഷയർപ്പിച്ചു.

ട്വന്‍റി-20യിൽ വേറിട്ട പരീക്ഷണത്തിനാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നിലവിൽ ശ്രമിക്കുന്നത്. ടെസ്റ്റിനു മുന്പായി താരങ്ങൾക്ക് പരിശീലനത്തിനായാണ് ഷീൽഡ് പോരാട്ടത്തിൽ അവരെ ഇറക്കുന്നതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പിൻവലിക്കൽ തുടരുന്നു; ഐപിഎൽ നേരത്തെ

അടുത്ത വർഷം ഏകദിന ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ സമ്മർദം ഏറുന്ന പശ്ചാത്തലത്തിൽ ഐപിഎൽ നേരത്തേ ആക്കിയേക്കുമെന്ന് സൂചന. മേയ് 30നാണ് ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ ആറിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ്. മാർച്ച് 29ന് ആരംഭിച്ച് മേയ് 19ന് അവസാനിക്കുന്ന രീതിയിലാണ് നിലവിൽ ഐപിഎൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം നടന്ന യോഗത്തിൽ ഇന്ത്യൻ പേസർമാരായ ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം അനുവദിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പരിശീലകൻ രവി ശാസ്ത്രിയും ബിസിസിഐ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിനോട് (സിഒഎ) ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ അഭിപ്രായത്തോട് ഇന്ത്യൻ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് നായകനുമായ രോഹിത് ശർമ അനുഭാവം പ്രകടിപ്പിച്ചില്ല. ഐപിഎൽ ഫ്രാഞ്ചൈസികൾക്കും ഇതിനോട് എതിരഭിപ്രായമാണ്. പ്രശ്നപരിഹാരമായി മാർച്ച് 23ന് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.


സ്റ്റാർക്കിനെ പിൻവലിച്ചതു കൂടാതെ മേയ് രണ്ട് മുതൽ ഓസ്ട്രേലിയൻ, ഇംഗ്ലണ്ട് താരങ്ങൾ ഐപിഎലിൽ ഉണ്ടാകില്ലെന്ന് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ലോകകപ്പ് മുന്നൊരുക്കത്തിനായാണിത്. അതിനിടെ ന്യൂസിലൻഡ് താരങ്ങൾ ഐപിഎലിൽ മുഴുവനായും ഉണ്ടാകുമെന്ന് അവരുടെ ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചു.

രോഹിതിനു വിശ്രമം

ഓസ്ട്രേലിയൻ പര്യടനത്തിനു മുന്പ് ഇന്ത്യ എയും ന്യൂസിലൻഡ് എയും തമ്മിലുള്ള ചതുർദിന ടെസ്റ്റ് ടീമിൽനിന്ന് രോഹിത് ശർമയെ ഒഴിവാക്കി. നാളെ മുതലാണ് മത്സരം. തുടർച്ചയായുള്ള മത്സരങ്ങളുടെ പശ്ചാത്തലത്തിൽ രോഹിതിനു വിശ്രമം അനുവദിക്കുകയായിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിനു മുന്പ് അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള അവസരമെന്ന നിലയിൽ രോഹിത്, മുരളി വിജയ്, അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, പാർഥിവ് പട്ടേൽ, ഹനുമ വിഹാരി എന്നിവരെ ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

അടുത്ത ബുധനാഴ്ച ഓസ്ട്രേലിയയുമായുള്ള ആദ്യ ട്വന്‍റി-20 ആരംഭിക്കും. ഏകദിന, ട്വന്‍റി-20 ടീമിലെ സ്ഥിരാംഗമായ രോഹിതിനെ നാല് മത്സര ടെസ്റ്റ് പരന്പരയ്ക്കുള്ള ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യ കപ്പ്, വിജയ് ഹസാരെ, വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്‍റി-20 പരന്പരകൾ എന്നിങ്ങനെ രോഹിത് തുടർച്ചയായ മത്സരങ്ങളിലായിരുന്നു. ന്യൂസിലൻഡ് എയ്ക്കെതിരായ മത്സരത്തിൽ അജിങ്ക്യ രഹാനെയാണ് ഇന്ത്യ എ ടീമിനെ നയിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.