ഹൊസെ മൗറീഞ്ഞോയെ പുറത്താക്കി
ഹൊസെ മൗറീഞ്ഞോയെ പുറത്താക്കി
Wednesday, December 19, 2018 12:58 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹൊസെ മൗറീഞ്ഞോയെ പുറത്താക്കി. ഇതോടെ യുണൈറ്റഡ് പരിശീലകനെ നീക്കാനൊരുങ്ങുന്നതായുള്ള മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും അവസാനമായി. മാസങ്ങൾക്ക് മുന്പ് മൗറീഞ്ഞോ പുറത്തായേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹം തുടരുമെന്ന് ക്ലബ്ബ് മാനേജ്മെന്‍റ് നേരിട്ടറിയിച്ചിരുന്നു.

എന്നാൽ, പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന ലിവർപൂളിനെതിരായ എവേ മത്സരത്തിൽ 1-3ന്‍റെ തോൽവി യുണൈറ്റഡ് വഴങ്ങിയതാണ് മൗറീഞ്ഞോയുടെ തല ഉരുളാനുണ്ടായ അവസാന കാരണം. ടീമിലെ ഗ്ലാമർ താരമായ ഫ്രാൻസിന്‍റെ പോൾ പോഗ്ബ അടക്കമുള്ളവരുമായി മൗറീഞ്ഞോയ്ക്കുണ്ടായ അസ്വാരസ്യവും ക്ലബ്ബിന്‍റെ മോശം പ്രകടനവുമെല്ലാമായപ്പോൾ മൗറീഞ്ഞോയെ പുറത്താക്കാനുള്ള തീരുമാനം അധികൃതർ കൈക്കൊള്ളുകയായിരുന്നു. ഈ സീസണ്‍ അവസാനം വരെ താത്ക്കാലിക മാനേജരെ നിയമിക്കുമെന്നും ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. തോൽവികൾ തുടർക്കഥയായതോടെ ആരാധകരും ക്ലബ്ബിന്‍റെ മുൻതാരങ്ങളും മൗറീഞ്ഞോയ്ക്കെതിരേ രംഗത്തുവന്നിരുന്നു.

സീസണിൽ 17 മത്സരങ്ങളിൽ നിന്ന് ഏഴു ജയവും അഞ്ചു സമനിലയും അഞ്ചു തോൽവിയുമായി 26 പോയിന്‍റോടെ ലീഗിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡ്. കഴിഞ്ഞ 29 വർഷത്തിനിടെ ക്ലബ്ബിന്‍റെ ഏറ്റവും മോശം തുടക്കവും ഈ സീസണിലായിരുന്നു. 17 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളാണ് ടീം വഴങ്ങിയത്. ലീഗിൽ ആദ്യ 15 സ്ഥാനത്തുള്ള ടീമുകളിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയതും യുണൈറ്റഡാണ്. മൗറീഞ്ഞോയുമായുള്ള ബന്ധം മോശമായതിനാൽ കഴിഞ്ഞ ലീഗ് കപ്പ് മത്സരത്തിനുമുന്പ് വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പോഗ്ബയെ നീക്കിയതിൽ ടീമിനുള്ളിൽ എതിർപ്പുണ്ടായിരുന്നു.


2013ൽ സൽ അലക്സ് ഫെർഗൂസൻ വിരമിച്ചതിനുശേഷം നാലാമത്തെ മാനേജരെയാണ് യുണൈറ്റഡ് പുറത്താക്കിയിരിക്കുന്നത്. ഡേവിഡ് മോയസ് (2013-14), റയാൻ ഗിഗ്സ് (2014- ഇടക്കാല മാനേജർ), ലൂയിസ് വാൻ ഗാൽ (2014-16) ഇപ്പോൾ മൗറീഞ്ഞോയും (2016-18).

മൗറീഞ്ഞോ യുഗാന്ത്യം‍?

2015 ഡിസംബർ 17നായിരുന്നു ചെൽസിയിൽനിന്ന് മൗറീഞ്ഞോയെ പുറത്താക്കിയത്. മറ്റൊരു ഡിസംബറിൽ യുണൈറ്റഡും മൗറീഞ്ഞോയെ പുറത്താക്കിയതു യാദൃശ്ചികം മാത്രം. ഇതോടെ മൗറീഞ്ഞോ യുഗാന്ത്യമാണ് സംഭവിച്ചിരിക്കുന്നതെന്നും ഫുട്ബോൾ ലോകം വിലയിരുത്തുന്നു. കാരണം മുൻനിര ക്ലബ്ബുകളിലേക്ക് മൗറീഞ്ഞോയെ ഇനി വിളിക്കാൻ സാധ്യതയില്ലെന്നാണ് ഒരു പക്ഷം. ഒരിക്കൽ തന്ത്രജ്ഞരിൽ തന്ത്രജ്ഞനായി അറിയപ്പെട്ട മൗറീഞ്ഞോയുടെ തന്ത്രങ്ങൾക്ക് മൂർച്ചപോരെന്ന് തെളിഞ്ഞിരിക്കുന്നു.

എഫ്സി പോർട്ടോയെ 2003-04 സീസണിൽ ചാന്പ്യൻസ് ലീഗ് കിരീടത്തിലെത്തിച്ചാണ് മൗറീഞ്ഞോ എന്ന മാനേജർ ജൈത്രയാത്ര തുടങ്ങിയത്. തുടർന്ന് ഇന്‍റർ മിലാനെയും (2009-10) ചാന്പ്യൻസ് ലീഗ് കിരീടത്തിലെത്തിച്ചു. പിന്നീട് റയൽ മാഡ്രിഡിലും മാഞ്ചസ്റ്റർ യുണൈറ്റഡിലുമെത്തിയെങ്കിലും ചാന്പ്യൻസ് ലീഗ് നേടാനായില്ല. റയലിനെ 2011-12ൽ ലാ ലിഗ കിരീടത്തിലെത്തിച്ചു. യുണൈറ്റഡിനായി യുവേഫ യൂറോപ്പ ലീഗ് (2016-17), കമ്യൂണിറ്റി ഷീൽഡ് (2016), ഇഎഫ്എൽ കപ്പ് (2016-17) എന്നിവ മാത്രം നല്കാനേ പോർച്ചുഗീസ് പരിശീലകനു സാധിച്ചുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.